ഗോമതിക്കെതിരേ ലിസി സണ്ണി
തൊടുപുഴ: സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പ്രസംഗം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാണ് തന്റെ അഭിപ്രായമെന്നു പൊന്പിള ഒരുമൈ സമരനായികയും പ്രസിഡന്റുമായ ലിസി സണ്ണി. എന്നാൽ, ഗോമതി അഗസ്റ്റിൻ ഇപ്പോൾ നാടകം കളിക്കുകയാണെന്നും അവർ ആരോപിച്ചു. അത് ഇവിടെ വിലപ്പോവില്ല. ഗോമതി സമരം അവസാനിപ്പിച്ചാൽ താൻ എം.എം. മണിയെ മൂന്നാറിൽ കൊണ്ടുവരാമെന്നും ലിസി സണ്ണി പ്രതികരിച്ചു.
നാവ് സൂക്ഷിക്കണം: സ്പീക്കർ
തിരുവനന്തപുരം: ആരായാലും നാവ് ഉപയോഗിക്കുന്നതു വളരെ സൂക്ഷിച്ചുവേണമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നാവിന്റെ അറ്റത്താണ് എല്ലാമുള്ളത്. ഒരു വാക്കോ വാചകമോ സമൂഹത്തിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് എല്ലാവരും മനസിലാക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എം.എം. മണിയുടെ സ്ത്രീവിരുദ്ധ പരാമർശത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണു സ്പീക്കറുടെ പ്രതികരണം.
വാക്കുകളുടെ ഉത്തരവാദിത്വം അവരവർക്ക്: കാനം
കോട്ടയം: മന്ത്രിയുൾപ്പെടെ ആരായാലും ഉപയോഗിക്കുന്ന വാക്കുകളുടെ ഉത്തരവാദിത്വം സ്വന്തമായിട്ടാണെന്നും മുന്നണിക്കല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടതുമുന്നണി സ്ത്രീവിരുദ്ധ മുന്നണിയല്ല. അടിക്കാൻ കിട്ടിയ വടി ഉപയോഗിച്ചില്ലെങ്കിൽ പ്രതിപക്ഷം നല്ലതാണെന്നു പറയാൻ കഴിയില്ലല്ലോ. ഒഴിപ്പിക്കൽ വിഷയത്തിൽ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടത്. 1957ലെ ഭൂപരിഷ്കരണ നിയമം മുതൽ 2010ലും 2016ലുമൊക്കെയുണ്ടായ കോടതി വിധികളുടെയും അടിസ്ഥാനത്തിലാകണം നടപടികൾ.
നിയമം നടപ്പാക്കാനുള്ള ഉത്തരവാദിത്വം ജില്ലാ കളക്ടറടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർക്കാണ്. അവരെ അതു നിർവഹിക്കാൻ അനുവദിക്കുകയെന്നതാണ് വേണ്ടത്. അതിനായി യോഗം വിളിച്ചു ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ബിന്ദു കൃഷ്ണ (കോണ്ഗ്രസ്)
ലോകത്തിനു തന്നെ മാതൃകയായ ഒരു മുന്നേറ്റത്തിന്റെ പരിശുദ്ധിയെയാണ് എം.എം. മണി കളങ്കപ്പെടുത്തിയത്. ജീവിക്കാൻ വേണ്ടി തെരുവിലിറങ്ങേണ്ടി വന്ന ഒരു ജനതയുടെ മേലുള്ള ആക്ഷേപം കേരളത്തിനു തന്നെ ലജ്ജാകരമാണ്.
ശോഭാ സുരേന്ദ്രൻ (ബിജെപി)
മന്ത്രി എം.എം.മണി മദംപൊട്ടിയ ആനയെപ്പോലെയാണ്. ഇതിനെ തളയ്ക്കാനാവുമോ എന്നു കോടിയേരി വ്യക്തമാക്കണം. മണി ഇങ്ങനെ തുടരുകയാണെങ്കിൽ കേരളത്തിലെ സ്ത്രീകളുടെ കൈക്കരുത്ത് അറിയും. അവർ ചൂലുകൊണ്ട് ആട്ടിയോടിക്കുന്ന കാലം വിദൂരമല്ല.
ലതിക സുഭാഷ് (കോണ്ഗ്രസ്)
എല്ലാ സ്ത്രീകളെയും അപമാനിക്കുന്ന വിധത്തിലുള്ള വാക്കുകളാണു മണിയുടേത്. സംസ്ഥാനത്തെ മന്ത്രിയെന്ന നിലയിൽ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണിത്.
ഡീൻ കുര്യാക്കോസ്(യൂത്ത് കോണ്ഗ്രസ്)
മണി കേരളത്തിനും സർക്കാരിനും ബാധ്യതയാണ്. നാവിൽ തോന്നുന്നതെന്തും വിളിച്ചു പറയുന്ന മന്ത്രി സാംസ്കാരിക കേരളത്തിന് അപമാനമാണ്. ഉടൻ രാജിവയ്ക്കണം .
വി.വി. രാജേഷ് (ബി.ജെപി)
കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് എം.എം.മണിക്കുള്ളത്. സബ് കളക്ടറെ അസഭ്യം പറഞ്ഞും തൊഴിലാളികളെ അധിക്ഷേപിച്ചും സംസാരിച്ച മണി എത്ര കൊണ്ടാലും പഠിക്കില്ല. കൂടുതൽ മാന്യത ഇദ്ദേഹത്തിൽനിന്നു പ്രതീക്ഷിക്കാനാവില്ല.
തൊടുപുഴ: സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പ്രസംഗം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാണ് തന്റെ അഭിപ്രായമെന്നു പൊന്പിള ഒരുമൈ സമരനായികയും പ്രസിഡന്റുമായ ലിസി സണ്ണി. എന്നാൽ, ഗോമതി അഗസ്റ്റിൻ ഇപ്പോൾ നാടകം കളിക്കുകയാണെന്നും അവർ ആരോപിച്ചു. അത് ഇവിടെ വിലപ്പോവില്ല. ഗോമതി സമരം അവസാനിപ്പിച്ചാൽ താൻ എം.എം. മണിയെ മൂന്നാറിൽ കൊണ്ടുവരാമെന്നും ലിസി സണ്ണി പ്രതികരിച്ചു.
നാവ് സൂക്ഷിക്കണം: സ്പീക്കർ
തിരുവനന്തപുരം: ആരായാലും നാവ് ഉപയോഗിക്കുന്നതു വളരെ സൂക്ഷിച്ചുവേണമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നാവിന്റെ അറ്റത്താണ് എല്ലാമുള്ളത്. ഒരു വാക്കോ വാചകമോ സമൂഹത്തിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് എല്ലാവരും മനസിലാക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എം.എം. മണിയുടെ സ്ത്രീവിരുദ്ധ പരാമർശത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണു സ്പീക്കറുടെ പ്രതികരണം.
വാക്കുകളുടെ ഉത്തരവാദിത്വം അവരവർക്ക്: കാനം
കോട്ടയം: മന്ത്രിയുൾപ്പെടെ ആരായാലും ഉപയോഗിക്കുന്ന വാക്കുകളുടെ ഉത്തരവാദിത്വം സ്വന്തമായിട്ടാണെന്നും മുന്നണിക്കല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടതുമുന്നണി സ്ത്രീവിരുദ്ധ മുന്നണിയല്ല. അടിക്കാൻ കിട്ടിയ വടി ഉപയോഗിച്ചില്ലെങ്കിൽ പ്രതിപക്ഷം നല്ലതാണെന്നു പറയാൻ കഴിയില്ലല്ലോ. ഒഴിപ്പിക്കൽ വിഷയത്തിൽ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടത്. 1957ലെ ഭൂപരിഷ്കരണ നിയമം മുതൽ 2010ലും 2016ലുമൊക്കെയുണ്ടായ കോടതി വിധികളുടെയും അടിസ്ഥാനത്തിലാകണം നടപടികൾ.
നിയമം നടപ്പാക്കാനുള്ള ഉത്തരവാദിത്വം ജില്ലാ കളക്ടറടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർക്കാണ്. അവരെ അതു നിർവഹിക്കാൻ അനുവദിക്കുകയെന്നതാണ് വേണ്ടത്. അതിനായി യോഗം വിളിച്ചു ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ബിന്ദു കൃഷ്ണ (കോണ്ഗ്രസ്)
ലോകത്തിനു തന്നെ മാതൃകയായ ഒരു മുന്നേറ്റത്തിന്റെ പരിശുദ്ധിയെയാണ് എം.എം. മണി കളങ്കപ്പെടുത്തിയത്. ജീവിക്കാൻ വേണ്ടി തെരുവിലിറങ്ങേണ്ടി വന്ന ഒരു ജനതയുടെ മേലുള്ള ആക്ഷേപം കേരളത്തിനു തന്നെ ലജ്ജാകരമാണ്.
ശോഭാ സുരേന്ദ്രൻ (ബിജെപി)
മന്ത്രി എം.എം.മണി മദംപൊട്ടിയ ആനയെപ്പോലെയാണ്. ഇതിനെ തളയ്ക്കാനാവുമോ എന്നു കോടിയേരി വ്യക്തമാക്കണം. മണി ഇങ്ങനെ തുടരുകയാണെങ്കിൽ കേരളത്തിലെ സ്ത്രീകളുടെ കൈക്കരുത്ത് അറിയും. അവർ ചൂലുകൊണ്ട് ആട്ടിയോടിക്കുന്ന കാലം വിദൂരമല്ല.
ലതിക സുഭാഷ് (കോണ്ഗ്രസ്)
എല്ലാ സ്ത്രീകളെയും അപമാനിക്കുന്ന വിധത്തിലുള്ള വാക്കുകളാണു മണിയുടേത്. സംസ്ഥാനത്തെ മന്ത്രിയെന്ന നിലയിൽ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണിത്.
ഡീൻ കുര്യാക്കോസ്(യൂത്ത് കോണ്ഗ്രസ്)
മണി കേരളത്തിനും സർക്കാരിനും ബാധ്യതയാണ്. നാവിൽ തോന്നുന്നതെന്തും വിളിച്ചു പറയുന്ന മന്ത്രി സാംസ്കാരിക കേരളത്തിന് അപമാനമാണ്. ഉടൻ രാജിവയ്ക്കണം .
വി.വി. രാജേഷ് (ബി.ജെപി)
കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് എം.എം.മണിക്കുള്ളത്. സബ് കളക്ടറെ അസഭ്യം പറഞ്ഞും തൊഴിലാളികളെ അധിക്ഷേപിച്ചും സംസാരിച്ച മണി എത്ര കൊണ്ടാലും പഠിക്കില്ല. കൂടുതൽ മാന്യത ഇദ്ദേഹത്തിൽനിന്നു പ്രതീക്ഷിക്കാനാവില്ല.