+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദന്പതികൾ പൊള്ളലേറ്റു മരിച്ച സംഭവം: ചിട്ടിസ്ഥാപന ഉടമയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

അന്പലപ്പുഴ: ചിട്ടി സ്ഥാപന ഉടമയുടെ വീടിനു മുന്നിൽ ദന്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ചിട്ടി സ്ഥാപന ഉടമ അന്പലപ്പുഴ കോമന
ദന്പതികൾ പൊള്ളലേറ്റു മരിച്ച സംഭവം: ചിട്ടിസ്ഥാപന ഉടമയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
അന്പലപ്പുഴ: ചിട്ടി സ്ഥാപന ഉടമയുടെ വീടിനു മുന്നിൽ ദന്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ചിട്ടി സ്ഥാപന ഉടമ അന്പലപ്പുഴ കോമന വെളിയിൽകാവ് സുരേഷ് ഭക്തവൽസലനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ആത്മഹത്യാ പ്രേരണ കുറ്റമായിരിക്കും ചുമത്തുകയെന്നും സൂചനയുണ്ട്. സംഭവം നടന്ന ശനിയാഴ്ച രാത്രിയോടെതന്നെ പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷിനെ ചോദ്യംചെയ്തു വരികയാണ്.

മരിച്ച വേണുവും ഭാര്യ സുമയും നൽകിയ മരണമൊഴിക്കു വിരുദ്ധമാണു സുരേഷ് മൊഴി. അപകടം നടക്കുന്ന സമയത്തു താൻ വീട്ടിലില്ലായിരുന്നു എന്നാണു സുരേഷ് പറയുന്നത്. സുരേഷിന്‍റെ വീടിനു മുന്നിൽവച്ച് സുരേഷും ഭാര്യയും മകനും കൂടി തങ്ങളെ പെട്രോൾ ഒഴിച്ചു കത്തിച്ചെന്നായിരുന്നു വേണുവിന്‍റെ മരണമൊഴി. എന്നാൽ, ഈ സമയം സുരേഷ് പുറത്തേക്കു പോയിരുന്നെന്നും സുരേഷിന്‍റെ ഭാര്യ നീർക്കുന്നത്തെ ഒരു ചടങ്ങിനു ഭക്ഷണം പാചകം ചെയ്യുകയായിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വേണുവും ഭാര്യ സുമയും തങ്ങളുടെ കാറിൽ കൊണ്ടുവന്നതാണോ പെട്രോൾ എന്നതും അന്വേഷിക്കുന്നുണ്ട്. അതിനിടെ വേണുവിന്‍റെ സാന്പത്തികസ്ഥിതിയെക്കുറിച്ചും മറ്റും പോലീസ് ഇന്നലെ നാട്ടിലെത്തി അന്വേ ഷിച്ചിരുന്നു. വേണുവിന്‍റെ ഫോണ്‍കോൾ വിവരങ്ങളും പോലീസ് ശേഖരിക്കും. കഴിഞ്ഞ ദിവസം സുരേഷിനെ പോലീസ് വണ്ടാനം മെഡിക്കൽ കോളജ് ആശൂപത്രിയിലെത്തിച്ചു വിദഗ്ധ വൈദ്യ പരിശോധനക്കു വിധേയമാക്കിയിരുന്നു. പരിശോധനയിൽ സുരേഷിന്‍റെ ദേഹത്തു തീയിൽനിന്നു പരിക്കേറ്റതായി കണ്ടെത്താൻ കഴിഞ്ഞില്ല. അതിനാൽത്തന്നെ കൊലപാതക സാധ്യതയില്ലെന്നാണ് പോലീസ് നിഗമനം.