കൊച്ചി: എറണാകുളം കുണ്ടന്നൂരില്‍ 84 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവിനെ പിടികൂടിയ സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എക്സൈസ് അധികൃതർ കോടതിയില്‍ അപേക്ഷ നല്കി.
സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനുമായാണ് പ്രതി എറണാകുളം കുമ്പളം ബ്ലായിത്തറ സനീഷി(32)നെ കസ്റ്റഡിയില്‍ വാങ്ങുന്നത്. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. ഗോവന്‍ സ്വദേശിയായ ഒരു ഭായ് ആണ് തനിക്ക് മയക്കുമരുന്നുകള്‍ നല്‍കിയതെന്ന് പ്രതി അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു.
ഇയാളെ കസ്റ്റഡിയില്‍ ലഭിച്ചാൽ ഉടന്‍ ഗോവയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഗോവയിലും അന്വേഷണം നടത്തേണ്ടതിനാലാണ് അഞ്ചു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ എം.കെ. നാരായണന് കുട്ടി പറഞ്ഞു. പ്രതിയുടെ പക്കൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്ത 47 ഗ്രാം എംഡിഎംഎ, 11 ഗ്രാം കൊക്കെയിൻ, 230 ഗ്രാം ചരസ്, മൂന്നുഗ്രാം എംഡിഎംഎ ലിക്വിഡ് എന്നിവ കോടതി മുഖാന്തരം രാസപരിശോധനയ്ക്കായി അയച്ചെങ്കിലും ഫലം ലഭിക്കാന്‍ താമസമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനുമായാണ് പ്രതി എറണാകുളം കുമ്പളം ബ്ലായിത്തറ സനീഷി(32)നെ കസ്റ്റഡിയില്‍ വാങ്ങുന്നത്. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. ഗോവന്‍ സ്വദേശിയായ ഒരു ഭായ് ആണ് തനിക്ക് മയക്കുമരുന്നുകള്‍ നല്‍കിയതെന്ന് പ്രതി അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു.
ഇയാളെ കസ്റ്റഡിയില്‍ ലഭിച്ചാൽ ഉടന്‍ ഗോവയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഗോവയിലും അന്വേഷണം നടത്തേണ്ടതിനാലാണ് അഞ്ചു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ എം.കെ. നാരായണന് കുട്ടി പറഞ്ഞു. പ്രതിയുടെ പക്കൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്ത 47 ഗ്രാം എംഡിഎംഎ, 11 ഗ്രാം കൊക്കെയിൻ, 230 ഗ്രാം ചരസ്, മൂന്നുഗ്രാം എംഡിഎംഎ ലിക്വിഡ് എന്നിവ കോടതി മുഖാന്തരം രാസപരിശോധനയ്ക്കായി അയച്ചെങ്കിലും ഫലം ലഭിക്കാന്‍ താമസമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.