തൃശൂർ: ഇന്ത്യൻ കോഫി ബോർഡിൽ ജീവനക്കാരും അഡ്മിനിസ്ട്രേറ്ററും തമ്മിലുള്ള അങ്കം അവസാനിച്ചു. ജീവനക്കാർ ജോലിക്കു കയറി. അഡ്മിനിസ്ട്രേറ്ററുടെ നിർദേശങ്ങൾക്കു വഴങ്ങി ജോലിയിൽ പ്രവേശിക്കാൻ സഹകരണ വേദി നിർദേശം നല്കിയതനുസരിച്ചാണു ജീവനക്കാർ പ്രതിഷേധം അവസാനിപ്പിച്ച് ജോലിയിൽ പ്രവേശിച്ചത്.
കോഫി ബോർഡ് സഹകരണ സംഘം ഭരണസമിതി ഏതാനും വർഷങ്ങളായി നിയന്ത്രിച്ചിരുന്ന സഹകരണ വേദി നേതാക്കൾ ചേർത്തലയിൽ യോഗം ചേർന്നാണ് ഈ തീരുമാനമെടുത്തത്. സർക്കാർ പിരിച്ചുവിട്ട ഭരണസമിതിയിലേക്ക് എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികളും നിയമനടപടികളും ആരംഭിക്കാൻ ഇരുന്നൂറോളം അംഗങ്ങൾ പങ്കെടുത്ത യോഗം തീരുമാനിച്ചു.
നിലവിലുള്ള ഭരണസമിതിയുടെ കാലാവധി ജൂണിൽ അവസാനിക്കാനിരിക്കേയാണ് ഫെബ്രുവരി 26 നു സർക്കാർ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത്. ഇതിനെതിരേ സമരവും നിയമയുദ്ധവും നയിക്കുകയായിരുന്നു. പുതിയ ധാരണയനുസരിച്ച് അഡ്മിനിസ്ട്രേറ്റർ നിയോഗിച്ച സെക്രട്ടറിയായ സി.എ. ബാലകൃഷ്ണനെ അംഗീകരിച്ചു. അഞ്ചുപേർക്കു നല്കിയ സ്ഥലംമാറ്റവും അംഗീകരിച്ചു. സസ്പെൻഷൻ നിയമപരമായി നേരിടും.
സംഘത്തിൽ ജൂണ് 23 നാണു തെരഞ്ഞെടുപ്പു നടത്തേണ്ടത്. രണ്ടു മാസം മുമ്പേ നടപടിക്രമങ്ങൾ ആരംഭിച്ചാലേ നിശ്ചിത സമയത്തു വോട്ടെടുപ്പു നടത്താനാകൂ. തെരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ടായിരത്തിലേറെ ജീവനക്കാർ ഒപ്പിട്ട ഭീമഹർജി തയാറാക്കിയിട്ടുണ്ട്. ഈ ഭീമഹർജിയുമായി അധികൃതരേയും ഹൈക്കോടതിയേയും സമീപിക്കാനാണു സഹകരണവേദിയുടെ തീരുമാനം. ഈ ആവശ്യം ഉന്നയിച്ചു സെക്രട്ടേറിയറ്റ് പടിക്കൽ സത്യഗ്രഹ സമരം ആരംഭിക്കണമെന്ന നിർദേശവും യോഗത്തിൽ ചർച്ചചെയ്തു.
മാർച്ച് മാസത്തിലെ ശമ്പളം ജീവനക്കാർക്കു ലഭിച്ചിട്ടില്ല. ഫെബ്രുവരിയിലെ ശമ്പളം വിതരണം ചെയ്തെങ്കിലും വായ്പ തിരിച്ചടയ്ക്കൽ, എൽഐസി പ്രീമിയം അടയ്ക്കൽ, ഇഎസ്ഐ - പ്രോവിഡന്റ് ഫണ്ട് വിഹിതങ്ങൾ അടയ്ക്കൽ എന്നിവ മുടങ്ങിയിരിക്കുകയാണ്.
ഈ തുകകൾ അടയ്ക്കാനും മാർച്ചിലെ ശമ്പളം ഉടനേ ലഭ്യമാക്കാനുമാണ് ജോലിയിൽ പ്രവേശിക്കാൻ ജീവനക്കാർ തീരുമാനിച്ചത്. ശമ്പള വിതരണത്തെയും കോഫി ഹൗസുകളുടെ സുഗമമായ പ്രവർത്തനത്തേയും ബാധിക്കാതെ മുന്നോട്ടുപോകാനാണു തീരുമാനം.
സഹകരണവേദി പ്രസിഡന്റ് പദ്മപാദൻനായർ അധ്യക്ഷനായി. സെക്രട്ടറി സി.ഡി. സുരേഷ്, ട്രഷറർ വി.എസ്. രഘു, ഭരണസമിതി സെക്രട്ടറിയായിരുന്ന എസ്.എസ്. അനിൽകുമാർ, പ്രസിഡന്റായിരുന്ന ഇ.എസ്. ജോജി തുടങ്ങിയവർ പ്രസംഗിച്ചു.
കോഫി ബോർഡ് സഹകരണ സംഘം ഭരണസമിതി ഏതാനും വർഷങ്ങളായി നിയന്ത്രിച്ചിരുന്ന സഹകരണ വേദി നേതാക്കൾ ചേർത്തലയിൽ യോഗം ചേർന്നാണ് ഈ തീരുമാനമെടുത്തത്. സർക്കാർ പിരിച്ചുവിട്ട ഭരണസമിതിയിലേക്ക് എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികളും നിയമനടപടികളും ആരംഭിക്കാൻ ഇരുന്നൂറോളം അംഗങ്ങൾ പങ്കെടുത്ത യോഗം തീരുമാനിച്ചു.
നിലവിലുള്ള ഭരണസമിതിയുടെ കാലാവധി ജൂണിൽ അവസാനിക്കാനിരിക്കേയാണ് ഫെബ്രുവരി 26 നു സർക്കാർ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത്. ഇതിനെതിരേ സമരവും നിയമയുദ്ധവും നയിക്കുകയായിരുന്നു. പുതിയ ധാരണയനുസരിച്ച് അഡ്മിനിസ്ട്രേറ്റർ നിയോഗിച്ച സെക്രട്ടറിയായ സി.എ. ബാലകൃഷ്ണനെ അംഗീകരിച്ചു. അഞ്ചുപേർക്കു നല്കിയ സ്ഥലംമാറ്റവും അംഗീകരിച്ചു. സസ്പെൻഷൻ നിയമപരമായി നേരിടും.
സംഘത്തിൽ ജൂണ് 23 നാണു തെരഞ്ഞെടുപ്പു നടത്തേണ്ടത്. രണ്ടു മാസം മുമ്പേ നടപടിക്രമങ്ങൾ ആരംഭിച്ചാലേ നിശ്ചിത സമയത്തു വോട്ടെടുപ്പു നടത്താനാകൂ. തെരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ടായിരത്തിലേറെ ജീവനക്കാർ ഒപ്പിട്ട ഭീമഹർജി തയാറാക്കിയിട്ടുണ്ട്. ഈ ഭീമഹർജിയുമായി അധികൃതരേയും ഹൈക്കോടതിയേയും സമീപിക്കാനാണു സഹകരണവേദിയുടെ തീരുമാനം. ഈ ആവശ്യം ഉന്നയിച്ചു സെക്രട്ടേറിയറ്റ് പടിക്കൽ സത്യഗ്രഹ സമരം ആരംഭിക്കണമെന്ന നിർദേശവും യോഗത്തിൽ ചർച്ചചെയ്തു.
മാർച്ച് മാസത്തിലെ ശമ്പളം ജീവനക്കാർക്കു ലഭിച്ചിട്ടില്ല. ഫെബ്രുവരിയിലെ ശമ്പളം വിതരണം ചെയ്തെങ്കിലും വായ്പ തിരിച്ചടയ്ക്കൽ, എൽഐസി പ്രീമിയം അടയ്ക്കൽ, ഇഎസ്ഐ - പ്രോവിഡന്റ് ഫണ്ട് വിഹിതങ്ങൾ അടയ്ക്കൽ എന്നിവ മുടങ്ങിയിരിക്കുകയാണ്.
ഈ തുകകൾ അടയ്ക്കാനും മാർച്ചിലെ ശമ്പളം ഉടനേ ലഭ്യമാക്കാനുമാണ് ജോലിയിൽ പ്രവേശിക്കാൻ ജീവനക്കാർ തീരുമാനിച്ചത്. ശമ്പള വിതരണത്തെയും കോഫി ഹൗസുകളുടെ സുഗമമായ പ്രവർത്തനത്തേയും ബാധിക്കാതെ മുന്നോട്ടുപോകാനാണു തീരുമാനം.
സഹകരണവേദി പ്രസിഡന്റ് പദ്മപാദൻനായർ അധ്യക്ഷനായി. സെക്രട്ടറി സി.ഡി. സുരേഷ്, ട്രഷറർ വി.എസ്. രഘു, ഭരണസമിതി സെക്രട്ടറിയായിരുന്ന എസ്.എസ്. അനിൽകുമാർ, പ്രസിഡന്റായിരുന്ന ഇ.എസ്. ജോജി തുടങ്ങിയവർ പ്രസംഗിച്ചു.