തിരുവനന്തപുരം: ഭരണമുന്നണിയിലെ പ്രമുഖ കക്ഷികളായ സിപിഎമ്മും സിപിഐയും മൂന്നാർ കൈയേറ്റത്തെച്ചൊല്ലി പരസ്യപോരു തുടരുന്നതിനിടെ നിയമസഭാ സമ്മേളനത്തിനു നാളെ തുടക്കമാകും. മന്ത്രി എം.എം. മണിയുടെ വിവാദ പ്രസ്താവനകൾ അടക്കമുള്ളവ നിയമസഭയുടെ സമ്പൂർണ ബജറ്റ് സമ്മേളനത്തെ പിടിച്ചുകുലുക്കുമെന്നു വ്യക്തം.
മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ടു പോയ റവന്യു വകുപ്പിന്റെ നടപടികളെ നേരിട്ട് ഇടപെട്ടു തടഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളുമായി ബന്ധപ്പെട്ടു പ്രതിപക്ഷത്തു നിന്നു ചോദ്യമുയർന്നാൽ ഭരണപക്ഷം പ്രതിസന്ധിയിലാകും. മൂന്നാർ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുയുരുന്ന ചോദ്യങ്ങളിൽ ചിലപ്പോഴേങ്കിലും മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും പരസ്പരം തള്ളിപ്പറയേണ്ടി വരുന്ന മറുപടി നൽകേണ്ടി വരുമെന്നും ഇതു സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നുമാണു ഭരണ കക്ഷി അംഗങ്ങൾ തന്നെ നൽകുന്ന മുന്നറിയിപ്പ്.
കൈയേറ്റം ഒഴിപ്പിക്കാൻ നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ പരസ്യമായി അധിക്ഷേപിക്കുകയും പെമ്പിള ഒരുമൈ പ്രവർത്തകർ നടത്തിയ സമരത്തെ അധിക്ഷേപിച്ചു കൊണ്ട് സ്ത്രീകൾക്കെതിരേ അശ്ലീല പരാമർശം നടത്തുകയും ചെയ്ത മന്ത്രി എം.എം. മണിയുടെ പ്രസ്താവന വിവാദങ്ങൾക്ക് ഇടയാക്കും. മന്ത്രി എം.എം. മണിയുടെ രാജി പ്രതിപക്ഷം ആദ്യം തന്നെ ആവശ്യപ്പെടുമെന്ന സൂചനയുണ്ട്. അതിനാൽ മണി വിഷയം സഭയെ കുലുക്കുമെന്നു വ്യക്തം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎമ്മിലെ വനിതാ നേതാക്കളും എം.എം. മണിയെ തള്ളിപ്പറഞ്ഞ സാഹചര്യത്തിൽ മണിയെ ആരു സംരക്ഷിക്കുമെന്ന ചോദ്യവും അവശേഷിക്കുന്നു.
മൂന്നാറും മണിയും വൈദ്യുതി ചാർജ് വർധനയും വിലക്കയറ്റവും പോലീസ് വീഴ്ചകളും അടക്കം ഒട്ടേറെ വിഷയങ്ങളാണ് ആയുധമാക്കാൻ പ്രതിപക്ഷത്തിന്റെ പക്കലുള്ളത്. ഇവയിൽ ഏതൊക്കെ ഭരണപക്ഷത്തിന് എതിരേയുള്ള ആയുധമാക്കണമെന്ന് ഇന്നു ചേരുന്ന കെപിസിസിയുടെ രാഷ്ട്രീയ കാര്യ സമിതി യോഗം ചേർന്നശേഷമാകും തീരുമാനിക്കുക.
യുഡിഎഫിന്റെ ഭരണകാലത്തു മൂന്നാറിൽ കൈയേറ്റമൊഴിപ്പിക്കാൻ ഒന്നും ചെയ്തില്ലെന്ന മറുവാദമുയർത്തിയാകും ഭരണപക്ഷത്തിന്റെ പ്രതിരോധശ്രമം. കൈയേറ്റങ്ങളേറെയുണ്ടായത് യുഡിഎഫ് ഭരണകാലത്താണെന്ന ആക്ഷേപമാണുയർത്തുക. വൈദ്യുതി ചാർജ് വർധനയുടെ കാര്യത്തിലും യുഡിഎഫ് ഭരണകാലത്തെ നഷ്ടം നികത്താനാണു ചാർജ് ഉയർത്തിയതെന്ന മറുവാദമാകും ഭരണ പക്ഷം ഉയർത്തുക.
ജൂണ് എട്ടുവരെ നീളുന്ന സഭാസമ്മേളനത്തിൽ 13 ദിവസം ധനാഭ്യർഥന ചർച്ചകൾക്കായാണു മാറ്റിവച്ചിട്ടുള്ളത്. കൈയേറ്റം ഒഴിപ്പിക്കലിനിടയിൽ മൂന്നാർ പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി രംഗത്തു വന്നിരുന്നു. കുരിശു തകർത്ത രീതി ശരിയായില്ലെന്ന മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന നിലപാടാണു യുഡിഎഫും സ്വീകരിച്ചത്. എന്നാൽ, ഇക്കാര്യം മുഖ്യമന്ത്രി അറിഞ്ഞിട്ടും അറിയാത്തതുപോലെ ഭാവിച്ചെന്ന ആരോപണമാകും പ്രതിപക്ഷം ഉയർ
ത്തുക.
സ്വാശ്രയ എൻജിനിയറിംഗ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അമ്മയും കുടുംബാംഗങ്ങളും പോലീസ് ആസ്ഥാനത്തിനു മുന്നിൽ നടത്തിയ സമരത്തിലെ പോലീസ് വീഴ്ചയും ചർച്ചയാകാം. മലപ്പുറം ഉപതെരഞ്ഞെടുപ്പു ഫലത്തിന്റെ വിലയിരുത്തലും സഭയിലുണ്ടാകും. പി.കെ. കുഞ്ഞാലിക്കുട്ടിക്കു പകരം എം.കെ. മുനീറാണു പാർട്ടി നിയമസഭാ കക്ഷി നേതാവാകുന്നത്. ഇതോടെ മുനീറിന്റെ സീറ്റ് പ്രതിപക്ഷ മുൻനിരയിലെത്തും.
ഒന്നാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി 27നു സഭാസമ്മേളനം സെക്രട്ടേറിയറ്റിലെ പഴയ അസംബ്ലി ഹാളിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. കേരള നിയമസഭയുടെ ആദ്യസമ്മേളനം ചേർന്ന ദിവസമാണിത്.
കേരളത്തിന്റെ പൊതുതാൽപര്യമെന്ന നിലയിൽ പത്താംക്ലാസ് വരെ മലയാളം നിർബന്ധമാക്കുന്ന ബിൽ അന്നു പരിഗണിക്കണമെന്ന ആലോചനയുണ്ട്. നാളെ ചേരുന്ന കാര്യോപദേശകസമിതിയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
കെ. ഇന്ദ്രജിത്ത്
മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ടു പോയ റവന്യു വകുപ്പിന്റെ നടപടികളെ നേരിട്ട് ഇടപെട്ടു തടഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളുമായി ബന്ധപ്പെട്ടു പ്രതിപക്ഷത്തു നിന്നു ചോദ്യമുയർന്നാൽ ഭരണപക്ഷം പ്രതിസന്ധിയിലാകും. മൂന്നാർ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുയുരുന്ന ചോദ്യങ്ങളിൽ ചിലപ്പോഴേങ്കിലും മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും പരസ്പരം തള്ളിപ്പറയേണ്ടി വരുന്ന മറുപടി നൽകേണ്ടി വരുമെന്നും ഇതു സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നുമാണു ഭരണ കക്ഷി അംഗങ്ങൾ തന്നെ നൽകുന്ന മുന്നറിയിപ്പ്.
കൈയേറ്റം ഒഴിപ്പിക്കാൻ നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ പരസ്യമായി അധിക്ഷേപിക്കുകയും പെമ്പിള ഒരുമൈ പ്രവർത്തകർ നടത്തിയ സമരത്തെ അധിക്ഷേപിച്ചു കൊണ്ട് സ്ത്രീകൾക്കെതിരേ അശ്ലീല പരാമർശം നടത്തുകയും ചെയ്ത മന്ത്രി എം.എം. മണിയുടെ പ്രസ്താവന വിവാദങ്ങൾക്ക് ഇടയാക്കും. മന്ത്രി എം.എം. മണിയുടെ രാജി പ്രതിപക്ഷം ആദ്യം തന്നെ ആവശ്യപ്പെടുമെന്ന സൂചനയുണ്ട്. അതിനാൽ മണി വിഷയം സഭയെ കുലുക്കുമെന്നു വ്യക്തം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎമ്മിലെ വനിതാ നേതാക്കളും എം.എം. മണിയെ തള്ളിപ്പറഞ്ഞ സാഹചര്യത്തിൽ മണിയെ ആരു സംരക്ഷിക്കുമെന്ന ചോദ്യവും അവശേഷിക്കുന്നു.
മൂന്നാറും മണിയും വൈദ്യുതി ചാർജ് വർധനയും വിലക്കയറ്റവും പോലീസ് വീഴ്ചകളും അടക്കം ഒട്ടേറെ വിഷയങ്ങളാണ് ആയുധമാക്കാൻ പ്രതിപക്ഷത്തിന്റെ പക്കലുള്ളത്. ഇവയിൽ ഏതൊക്കെ ഭരണപക്ഷത്തിന് എതിരേയുള്ള ആയുധമാക്കണമെന്ന് ഇന്നു ചേരുന്ന കെപിസിസിയുടെ രാഷ്ട്രീയ കാര്യ സമിതി യോഗം ചേർന്നശേഷമാകും തീരുമാനിക്കുക.
യുഡിഎഫിന്റെ ഭരണകാലത്തു മൂന്നാറിൽ കൈയേറ്റമൊഴിപ്പിക്കാൻ ഒന്നും ചെയ്തില്ലെന്ന മറുവാദമുയർത്തിയാകും ഭരണപക്ഷത്തിന്റെ പ്രതിരോധശ്രമം. കൈയേറ്റങ്ങളേറെയുണ്ടായത് യുഡിഎഫ് ഭരണകാലത്താണെന്ന ആക്ഷേപമാണുയർത്തുക. വൈദ്യുതി ചാർജ് വർധനയുടെ കാര്യത്തിലും യുഡിഎഫ് ഭരണകാലത്തെ നഷ്ടം നികത്താനാണു ചാർജ് ഉയർത്തിയതെന്ന മറുവാദമാകും ഭരണ പക്ഷം ഉയർത്തുക.
ജൂണ് എട്ടുവരെ നീളുന്ന സഭാസമ്മേളനത്തിൽ 13 ദിവസം ധനാഭ്യർഥന ചർച്ചകൾക്കായാണു മാറ്റിവച്ചിട്ടുള്ളത്. കൈയേറ്റം ഒഴിപ്പിക്കലിനിടയിൽ മൂന്നാർ പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി രംഗത്തു വന്നിരുന്നു. കുരിശു തകർത്ത രീതി ശരിയായില്ലെന്ന മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന നിലപാടാണു യുഡിഎഫും സ്വീകരിച്ചത്. എന്നാൽ, ഇക്കാര്യം മുഖ്യമന്ത്രി അറിഞ്ഞിട്ടും അറിയാത്തതുപോലെ ഭാവിച്ചെന്ന ആരോപണമാകും പ്രതിപക്ഷം ഉയർ
ത്തുക.
സ്വാശ്രയ എൻജിനിയറിംഗ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അമ്മയും കുടുംബാംഗങ്ങളും പോലീസ് ആസ്ഥാനത്തിനു മുന്നിൽ നടത്തിയ സമരത്തിലെ പോലീസ് വീഴ്ചയും ചർച്ചയാകാം. മലപ്പുറം ഉപതെരഞ്ഞെടുപ്പു ഫലത്തിന്റെ വിലയിരുത്തലും സഭയിലുണ്ടാകും. പി.കെ. കുഞ്ഞാലിക്കുട്ടിക്കു പകരം എം.കെ. മുനീറാണു പാർട്ടി നിയമസഭാ കക്ഷി നേതാവാകുന്നത്. ഇതോടെ മുനീറിന്റെ സീറ്റ് പ്രതിപക്ഷ മുൻനിരയിലെത്തും.
ഒന്നാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി 27നു സഭാസമ്മേളനം സെക്രട്ടേറിയറ്റിലെ പഴയ അസംബ്ലി ഹാളിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. കേരള നിയമസഭയുടെ ആദ്യസമ്മേളനം ചേർന്ന ദിവസമാണിത്.
കേരളത്തിന്റെ പൊതുതാൽപര്യമെന്ന നിലയിൽ പത്താംക്ലാസ് വരെ മലയാളം നിർബന്ധമാക്കുന്ന ബിൽ അന്നു പരിഗണിക്കണമെന്ന ആലോചനയുണ്ട്. നാളെ ചേരുന്ന കാര്യോപദേശകസമിതിയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
കെ. ഇന്ദ്രജിത്ത്