+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂന്നാറിൽ വീണ്ടും പൊന്പിള ഒരുമൈയുടെ പ്രതിഷേധമുയരുന്നു

മൂന്നാർ: മൂന്നാറിൽ സ്ത്രീതൊഴിലാളികളുടെ ഐക്യത്തിന്‍റെ ശക്തി തെളിയിച്ചു നടന്ന തൊഴിലാളിസമരത്തിനു ശേഷം ശബ്ദം നിലച്ചിരുന്ന പൊന്പിള ഒരുമൈയുടെ ശബ്ദം വീണ്ടും മൂന്
മൂന്നാറിൽ വീണ്ടും പൊന്പിള ഒരുമൈയുടെ പ്രതിഷേധമുയരുന്നു
മൂന്നാർ: മൂന്നാറിൽ സ്ത്രീതൊഴിലാളികളുടെ ഐക്യത്തിന്‍റെ ശക്തി തെളിയിച്ചു നടന്ന തൊഴിലാളിസമരത്തിനു ശേഷം ശബ്ദം നിലച്ചിരുന്ന പൊന്പിള ഒരുമൈയുടെ ശബ്ദം വീണ്ടും മൂന്നാറിലുയർന്നു. മൂന്നാറിൽ ആദ്യം നടന്ന സമരത്തിനു ശേഷം നേതാക്കൾ തമ്മിൽ അനൈക്യത്തിലായിരുന്നെങ്കിലും പ്രവർത്തകർ ഇന്നലെ വീണ്ടും പ്രതിഷേധവുമായി നിരത്തിലിറങ്ങി.

ശനിയാഴ്ച രാത്രി ഏഴോടെ അടിമാലി ഇരുപതേക്കറിൽ നടന്ന പൊതുപരിപാടിയിലാണ് മന്ത്രിയുടെ വിവാദ പ്രസംഗമുണ്ടായത്. സിപിഎം നേതാവായിരുന്ന കെ.എൻ. തങ്കപ്പന്‍റെ ചരമവാർഷികത്തോടനുബന്ധിച്ചു നടന്ന പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രസംഗം. മൂന്നാറിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നങ്ങൾ പരാമർശിച്ചു പ്രസംഗിക്കവേയായിരുന്നു മൂന്നാറിൽ സമരം നടത്തിയ സ്ത്രീകൾക്കെതിരായി അധിക്ഷേപമുണ്ടായത്.

ദേവികുളം സബ് കളക്ടർക്കെതിരെ രൂക്ഷമായ ഭാഷയിൽ സംസാരിച്ചതിനുശേഷം മൂന്നാർ ദൗത്യസംഘ തലവൻ കെ. സുരേഷ്കുമാറിന്‍റെ കാര്യം പറയുന്നതിനിടയിലായിരുന്നു സ്ത്രീ തൊഴിലാളികൾക്കെതിരെയുള്ള പരാമർശം. സ്വന്തം ശൈലിയിൽ സ്ത്രീ അധിക്ഷേപവുമായി മന്ത്രി ആവേശത്താൽ കത്തിക്കയറി.

പൊന്പിള ഒരുമൈയുടെ സമരനാളുകളിൽ മൂന്നാറിലെന്താണ് നടന്നത്. കുടിയും മറ്റുപരിപാടികളുമായിരുന്നു. സ്ത്രീകൾക്ക് കാട്ടിലായിരുന്നു പണി. ദ്വയാർഥത്തിലുള്ള പ്രസംഗം ശനിയാഴ്ചയാണുണുണ്ടായതെങ്കിലും പ്രതിഷേധമുയർന്നത് ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു.

പ്രതിഷേധത്തിനു പിന്തുണ നൽകി രാഷ്‌ട്രീയ പാർട്ടികളും

മൂന്നാർ: മന്ത്രി മണിക്കെതിരായ പ്രതിഷേധം ശക്തമായതോടെ പിന്തുണയുമായി കൂടുതൽപേർ രംഗത്തെത്തി. മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും മന്ത്രിയെക്കുറിച്ചു മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഗൗരവമായി ആലോചിക്കണമെന്നും ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു.

മന്ത്രിയുടെ വാക്കുകൾ അങ്ങേയറ്റം സംസ്കാര രഹിതമാണ്. ലോകമാസകലുള്ള സ്ത്രീകൾക്കുതന്നെ അപമാനമാണ് മന്ത്രി. കോണ്‍ഗ്രസിലെ ഐഎൻടിയുസി പ്രവർത്തകരുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലം കത്തിച്ചു. ബ്ലോക്ക് പ്രസിഡന്‍റ് ഡി. കുമാറിന്‍റെയും മണ്ഡലം പ്രസിഡന്‍റ് ജി. മുനിയാണ്ടിയുടെയും നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ സമരക്കാർക്ക് അനുഭാവം പ്രകടിച്ച് പ്രകടനം നടത്തി.

ബിജെപിയുടെ നേതൃത്വത്തിലും മന്ത്രി്ക്കെതിരെ മൂന്നാറിൽ പ്രകടനം നടന്നു. യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ മൂന്നാർ ടൗണിൽ മന്ത്രിയ്ക്കെതിരെ പ്രകടനം നടത്തി. ബിജെപി ഉൾപ്പെട്ട എൻഡിഎയുടെ നേതൃത്വത്തിൽ ജില്ലയിൽ ഇന്ന് ഹർത്താലും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ കരിദിനവും ആഹ്വാനവും ചെയ്തിട്ടുണ്ട്.