തിരുവനന്തപുരം: മൂന്നാർ കൈയേറ്റ വിവാദവും മന്ത്രി എം.എം. മണിയുടെ വിവാദ പരാമർശങ്ങളും നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകളും ചർച്ച ചെയ്യുന്നതിനു കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ അടിയന്തര യോഗം ഇന്നു ചേരും. ഇന്നു വൈകുന്നേരം നാലിന് ഇന്ദിരാ ഭവനിലാണു യോഗം.
മൂന്നാർ കൈയേറ്റ വിവാദവുമായി ബന്ധപ്പെട്ടു കോണ്ഗ്രസ് പാർട്ടി സ്വീകരിക്കേണ്ട നിലപാടിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. വൻകിട കൈയേറ്റത്തെ എതിർക്കുമ്പോൾ ചെറുകിട കൈയേറ്റങ്ങൾക്കെതിരേ നടപടി പാടില്ലെന്നായിരുന്നു യുഡിഎഫ് നിലപാട്. ഇതോടൊപ്പം കുടിയേറ്റ കർഷകർക്കെതിരേ ഒരു തരത്തിലുള്ള ഒഴിപ്പിക്കൽ നടപടി പാടില്ലെന്നും പറഞ്ഞിരുന്നു.
എം.എം. മണിയുടെ അശ്ലീലം നിറഞ്ഞ സ്ത്രീവിരുദ്ധ പ്രസ്താവനകൾ അടക്കമുള്ള വിവാദങ്ങളും ചർച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ടു നിയമസഭയ്ക്ക് അകത്തും പുറത്തും സ്വീകരിക്കേണ്ട നിലപാടുകളും ഇന്നു ചേരുന്ന രാഷ്ട്രീയ കാര്യ സമിതി ചർച്ച ചെയ്യും. സാധാരണയായി എല്ലാ മാസവും രണ്ടാം ശനിയാഴ്ചയാണു രാഷ്ട്രീയ കാര്യ സമിതി യോഗം ചേർന്നിരുന്നത്.
മൂന്നാർ കൈയേറ്റ വിവാദവുമായി ബന്ധപ്പെട്ടു കോണ്ഗ്രസ് പാർട്ടി സ്വീകരിക്കേണ്ട നിലപാടിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. വൻകിട കൈയേറ്റത്തെ എതിർക്കുമ്പോൾ ചെറുകിട കൈയേറ്റങ്ങൾക്കെതിരേ നടപടി പാടില്ലെന്നായിരുന്നു യുഡിഎഫ് നിലപാട്. ഇതോടൊപ്പം കുടിയേറ്റ കർഷകർക്കെതിരേ ഒരു തരത്തിലുള്ള ഒഴിപ്പിക്കൽ നടപടി പാടില്ലെന്നും പറഞ്ഞിരുന്നു.
എം.എം. മണിയുടെ അശ്ലീലം നിറഞ്ഞ സ്ത്രീവിരുദ്ധ പ്രസ്താവനകൾ അടക്കമുള്ള വിവാദങ്ങളും ചർച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ടു നിയമസഭയ്ക്ക് അകത്തും പുറത്തും സ്വീകരിക്കേണ്ട നിലപാടുകളും ഇന്നു ചേരുന്ന രാഷ്ട്രീയ കാര്യ സമിതി ചർച്ച ചെയ്യും. സാധാരണയായി എല്ലാ മാസവും രണ്ടാം ശനിയാഴ്ചയാണു രാഷ്ട്രീയ കാര്യ സമിതി യോഗം ചേർന്നിരുന്നത്.