കോട്ടയം: സഭാ സാരഥികളുടെ സാന്നിധ്യവും അനുഗ്രഹവുംകൊണ്ടു ധന്യമായിരുന്നു മാർ തോമസ് തറയിലിന്റെ മെത്രാഭിഷേകം. സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭാ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ് ഡോ.സൂസപാക്യം, സിഎസ്ഐ സഭാ മോഡറേറ്റർ റവ.തോമസ് കെ. ഉമ്മൻ, ആർച്ച്ബിഷപ്പുമാരായ മാർ ജോസഫ് പവ്വത്തിൽ, മാർ ജോസഫ് പെരുന്തോട്ടം, മാർ മാത്യു മൂലക്കാട്ട്, മാർ ജോർജ് ഞരളക്കാട്ട്, മാർ ജോർജ് വലിയമറ്റം, മാർ കുര്യാക്കോസ് ഭരണികുളങ്ങര, തോമസ് മാർ കൂറിലോസ്,
ബിഷപ്പുമാരായ മാർ ജോസഫ് പള്ളിക്കാപറന്പിൽ, മാർ ജേക്കബ് മനന്തോടത്ത്, മാർ മാത്യു അറക്കൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസ് പൊരുന്നേടം, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ലോറൻസ് മുക്കുഴി, മാർ ജോർജ് രാജേന്ദ്രൻ, മാർ പോൾ ആലപ്പാട്ട്, മാർ പോളി കണ്ണൂക്കാടൻ, മാർ ജോസഫ് കുന്നത്ത്, മാർ ആന്റണി കരിയിൽ, മാർ ജോർജ് പുന്നക്കോട്ടിൽ, മാർ തോമസ് തുരുത്തിമറ്റം, മാർ ജോസഫ് കൊടകല്ലിൽ, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോസഫ് കൊല്ലന്പറന്പിൽ, ഏബ്രഹാം മാർ യൂലിയോസ്, ജോസഫ് മാർ തോമസ്,ബിഷപ് ഡോ.സ്റ്റാൻലി റോമൻ, ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ഡോ.ജോസഫ് കരിയിൽ, ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ.അലക്സ് വടക്കുംതല, മാർ ജോസഫ് പണ്ടാരശേരി, മാർ ജേക്കബ് മുരിക്കൻ, മാർ ജോസ് പുളിക്കൽ, ഫിലിപ്പോസ് മാർ സ്തെഫാനോസ്, ഡോ. സാമുവൽ മാർ ഐറേനിയസ്, മാത്യൂസ് മാർ സേവേറിയോസ്, സക്കറിയാസ് മാർ പോളിക്കാർപ്പസ് തുടങ്ങിയവർ നവ ഇടയന് ആശംസകളർപ്പിച്ചു.
ദൈവകൃപയുടെ ധന്യനിമിഷങ്ങൾക്കെല്ലാം അമ്മ സാക്ഷി
ചങ്ങനാശേരി: അമ്മ മറിയാമ്മയുടെ കരങ്ങൾ മെത്രാപ്പോലീത്തൻ ദേവാലയത്തിന്റെ അൾത്താരയിലേക്കുയർന്നു. ഇളയ മകൻ ടോമിച്ചൻ ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായ നിമിഷം ഒാർമകൾ 45 വർഷം പിന്നിലേക്ക് മടങ്ങി. തൊപ്പിയും അംശവടിയുമായി മദ്ബഹയുടെ മുന്നിൽ നിൽക്കുന്ന ടോമിച്ചനെ കൈയിലെടുത്ത് ഇതേ ദേവാലയത്തിൽ വന്നത്. കൈപിടിച്ച് ഇതേ ദേവാലയത്തിൽ വന്നത്, കരങ്ങൾകൂപ്പി അൾത്താരയിലേക്ക് ആനയിച്ചത്. മാർ തോമസ് തറയിലിന്റെ മാമോദീസ, ആദ്യകുർബാന, സ്ഥൈര്യലേപനം, പൗരോഹിത്യ സ്വീകരണം, പ്രഥമ ബലിയർപ്പണം എന്നിവയെല്ലാം നടന്ന മാതൃദേവാലയത്തിലായിരുന്നു ഇന്നലെ മെത്രാഭിഷേകം. കത്തോലിക്കാ സഭയിൽത്തന്നെ അപൂർവമാണ് മാതൃദേവാലയത്തിൽതന്നെ ഒരേയാളുടെ മാമോദീസ മുതൽ മെത്രാഭിഷേകം വരെ ചടങ്ങുകൾ നടക്കുകയെന്നത്.
ടോമിച്ചന്റെ നാലാംവയസിലാണ് പിതാവ് അധ്യാപകനായിരുന്ന ടി.ജെ.ജോസഫ് മരിച്ചത്. പിന്നീട് ഏഴുമക്കളും വളർന്നത് മറിയാമ്മയുടെ സ്നേഹ പരിപാലനയിലാണ്. മക്കളോടും കൊച്ചുമക്കളോടും ബന്ധുക്കളോടുമൊപ്പം പ്രിയ ഭർത്താവിന്റെ കബറിടത്തിൽ പുഷ്പങ്ങൾ അർപ്പിച്ചശേഷമാണ് മറിയാമ്മ ഇന്നലെ മെത്രാഭിഷേകത്തിൽ പങ്കുചേർന്നത്.
മേൽപ്പട്ടക്കാരൻ സ്നേഹത്തിന്റെ പ്രതീകം: കുര്യാക്കോസ് മാർ സേവേറിയോസ്
ചങ്ങാനാശേരി: ദൈവസ്നേഹത്തിന്റെ പ്രതീകമാണു മേൽപ്പട്ടക്കാരെന്നു ക്നാനായ യാക്കോബായ സഭ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത. പൊതുസമൂഹത്തിന്റെ നവോത്ഥാന നായകനാകാൻ മേൽപട്ടക്കാർക്കു കഴിയണം. സ്നേഹത്തിന്റെ നേർകാഴ്ചയാകാനും പ്രകാശത്തിന്റെ ഉത്സവമായി മാറാനും നാവിൻതുന്പിൽനിന്നു ഉതിർന്നു വീഴുന്ന വാക്കുകൾ നിത്യരക്ഷയുടെ സദ് വാർത്തയാക്കാനും കഴിയണം.
അന്ധകാരം നിറഞ്ഞ ലോകത്ത് ഇടിമിന്നൽപോലെ പ്രകാശം ചൊരിയാൻ മാർ തോമസ് തറയിലിനു കഴിയട്ടെയെന്നും കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത ആശംസിച്ചു.
പൗരോഹിത്യം പ്രകാശ പൂരിതമാകണം: മാർ ക്ലീമിസ് ബാവ
ചങ്ങനാശേരി: യേശുക്രിസ്തുവിന്റെ സാന്നിധ്യത്തെ ആരാധിക്കുകയും തിരുസഭയെക്കുറിച്ച് ആഴത്തിൽ പഠിപ്പിക്കുകയും ചെയ്യുന്പോഴാണു കുർബാന കൂട്ടായ്മയ്ക്ക് ഉൗഷ്മളതയും ഐക്യവും ഉണ്ടാകുകയെന്നു സിബിസിഐ പ്രസിഡന്റും സീറോ മലങ്കരസഭ മേജർ ആർച്ച്ബിഷപുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മാർ തോമസ് തറയിലിന്റെ മെത്രാഭിഷേക ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബാവ.
ചുറ്റുപാടുമുളളവരുടെ കണ്ണുകളിലെ നനവിന്റെ കാരണം ആന്വേഷിക്കാൻ ഇടയനു കഴിയണം. ദേവാലയത്തിലെ തിരികൾ കത്തിക്കുന്നതിനും കെടാതെ സൂക്ഷിക്കുന്നതിനും പുരോഹിതനു കടമയുള്ളതുപോലെ ചുറ്റുപാടുമുള്ളവരുടെ പ്രകാശം അണഞ്ഞു പോകുന്നുണ്ടോ എന്നു പരിശോധിക്കാനും ഇടയനു നിയോഗമുണ്ടെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
യേശുവിന്റെ സമാധാന സന്ദേശ വിളംബരം മേൽപ്പട്ടക്കാരുടെ ദൗത്യം: ഡോ. സൂസപാക്യം
ചങ്ങനാശേരി: യേശുവിന്റെ സമാധാന സന്ദേശം വിളംബരം ചെയ്യുകയാണ് മേൽപട്ടക്കാരുടെയും വൈദികരുടെയും ദൗത്യമെന്ന് കെസിബിസി ചെയർമാൻ ആർച്ച്ബിഷപ് മാർ സൂസപാക്യം. ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്ന മാർ തോമസ് തറയിലിന്റെ മെത്രാഭിഷേക ശുശ്രൂഷാമധ്യേ വചനസന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്.
യേശു തന്റെ മുറിവുകളാണ് സമാധാന സന്ദേശമായി ലോകത്തിനു പകർന്നു നൽകിയത്. ചെറിയ മുറിവുകൾക്കും ത്യാഗങ്ങൾക്കും വലിയ സമാധാനവും പ്രത്യാശകളും നൽകാൻ കഴിയും.സമാധാന സ്ഥാപകനായ യേശുവിനെയാണ് സുവിശേഷത്തിൽ കാണുന്നത്. ഏതവസരത്തിലും സമാധാനം ആശംസിക്കണമെന്നാണ് ഈശോ ശിഷ്യൻമാരെ അറിയിച്ചത്. മാർ തോമസ് തറയിലിനും ഇതേ മാർഗവും സന്ദേശവുമാണ് ഈശോ പകരുന്നതെന്നും ഡോ. സൂസപാക്യം കൂട്ടിച്ചേർത്തു.
ബിഷപ്പുമാരായ മാർ ജോസഫ് പള്ളിക്കാപറന്പിൽ, മാർ ജേക്കബ് മനന്തോടത്ത്, മാർ മാത്യു അറക്കൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസ് പൊരുന്നേടം, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ലോറൻസ് മുക്കുഴി, മാർ ജോർജ് രാജേന്ദ്രൻ, മാർ പോൾ ആലപ്പാട്ട്, മാർ പോളി കണ്ണൂക്കാടൻ, മാർ ജോസഫ് കുന്നത്ത്, മാർ ആന്റണി കരിയിൽ, മാർ ജോർജ് പുന്നക്കോട്ടിൽ, മാർ തോമസ് തുരുത്തിമറ്റം, മാർ ജോസഫ് കൊടകല്ലിൽ, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോസഫ് കൊല്ലന്പറന്പിൽ, ഏബ്രഹാം മാർ യൂലിയോസ്, ജോസഫ് മാർ തോമസ്,ബിഷപ് ഡോ.സ്റ്റാൻലി റോമൻ, ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ഡോ.ജോസഫ് കരിയിൽ, ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ.അലക്സ് വടക്കുംതല, മാർ ജോസഫ് പണ്ടാരശേരി, മാർ ജേക്കബ് മുരിക്കൻ, മാർ ജോസ് പുളിക്കൽ, ഫിലിപ്പോസ് മാർ സ്തെഫാനോസ്, ഡോ. സാമുവൽ മാർ ഐറേനിയസ്, മാത്യൂസ് മാർ സേവേറിയോസ്, സക്കറിയാസ് മാർ പോളിക്കാർപ്പസ് തുടങ്ങിയവർ നവ ഇടയന് ആശംസകളർപ്പിച്ചു.
ദൈവകൃപയുടെ ധന്യനിമിഷങ്ങൾക്കെല്ലാം അമ്മ സാക്ഷി
ചങ്ങനാശേരി: അമ്മ മറിയാമ്മയുടെ കരങ്ങൾ മെത്രാപ്പോലീത്തൻ ദേവാലയത്തിന്റെ അൾത്താരയിലേക്കുയർന്നു. ഇളയ മകൻ ടോമിച്ചൻ ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായ നിമിഷം ഒാർമകൾ 45 വർഷം പിന്നിലേക്ക് മടങ്ങി. തൊപ്പിയും അംശവടിയുമായി മദ്ബഹയുടെ മുന്നിൽ നിൽക്കുന്ന ടോമിച്ചനെ കൈയിലെടുത്ത് ഇതേ ദേവാലയത്തിൽ വന്നത്. കൈപിടിച്ച് ഇതേ ദേവാലയത്തിൽ വന്നത്, കരങ്ങൾകൂപ്പി അൾത്താരയിലേക്ക് ആനയിച്ചത്. മാർ തോമസ് തറയിലിന്റെ മാമോദീസ, ആദ്യകുർബാന, സ്ഥൈര്യലേപനം, പൗരോഹിത്യ സ്വീകരണം, പ്രഥമ ബലിയർപ്പണം എന്നിവയെല്ലാം നടന്ന മാതൃദേവാലയത്തിലായിരുന്നു ഇന്നലെ മെത്രാഭിഷേകം. കത്തോലിക്കാ സഭയിൽത്തന്നെ അപൂർവമാണ് മാതൃദേവാലയത്തിൽതന്നെ ഒരേയാളുടെ മാമോദീസ മുതൽ മെത്രാഭിഷേകം വരെ ചടങ്ങുകൾ നടക്കുകയെന്നത്.
ടോമിച്ചന്റെ നാലാംവയസിലാണ് പിതാവ് അധ്യാപകനായിരുന്ന ടി.ജെ.ജോസഫ് മരിച്ചത്. പിന്നീട് ഏഴുമക്കളും വളർന്നത് മറിയാമ്മയുടെ സ്നേഹ പരിപാലനയിലാണ്. മക്കളോടും കൊച്ചുമക്കളോടും ബന്ധുക്കളോടുമൊപ്പം പ്രിയ ഭർത്താവിന്റെ കബറിടത്തിൽ പുഷ്പങ്ങൾ അർപ്പിച്ചശേഷമാണ് മറിയാമ്മ ഇന്നലെ മെത്രാഭിഷേകത്തിൽ പങ്കുചേർന്നത്.
മേൽപ്പട്ടക്കാരൻ സ്നേഹത്തിന്റെ പ്രതീകം: കുര്യാക്കോസ് മാർ സേവേറിയോസ്
ചങ്ങാനാശേരി: ദൈവസ്നേഹത്തിന്റെ പ്രതീകമാണു മേൽപ്പട്ടക്കാരെന്നു ക്നാനായ യാക്കോബായ സഭ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത. പൊതുസമൂഹത്തിന്റെ നവോത്ഥാന നായകനാകാൻ മേൽപട്ടക്കാർക്കു കഴിയണം. സ്നേഹത്തിന്റെ നേർകാഴ്ചയാകാനും പ്രകാശത്തിന്റെ ഉത്സവമായി മാറാനും നാവിൻതുന്പിൽനിന്നു ഉതിർന്നു വീഴുന്ന വാക്കുകൾ നിത്യരക്ഷയുടെ സദ് വാർത്തയാക്കാനും കഴിയണം.
അന്ധകാരം നിറഞ്ഞ ലോകത്ത് ഇടിമിന്നൽപോലെ പ്രകാശം ചൊരിയാൻ മാർ തോമസ് തറയിലിനു കഴിയട്ടെയെന്നും കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത ആശംസിച്ചു.
പൗരോഹിത്യം പ്രകാശ പൂരിതമാകണം: മാർ ക്ലീമിസ് ബാവ
ചങ്ങനാശേരി: യേശുക്രിസ്തുവിന്റെ സാന്നിധ്യത്തെ ആരാധിക്കുകയും തിരുസഭയെക്കുറിച്ച് ആഴത്തിൽ പഠിപ്പിക്കുകയും ചെയ്യുന്പോഴാണു കുർബാന കൂട്ടായ്മയ്ക്ക് ഉൗഷ്മളതയും ഐക്യവും ഉണ്ടാകുകയെന്നു സിബിസിഐ പ്രസിഡന്റും സീറോ മലങ്കരസഭ മേജർ ആർച്ച്ബിഷപുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മാർ തോമസ് തറയിലിന്റെ മെത്രാഭിഷേക ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബാവ.
ചുറ്റുപാടുമുളളവരുടെ കണ്ണുകളിലെ നനവിന്റെ കാരണം ആന്വേഷിക്കാൻ ഇടയനു കഴിയണം. ദേവാലയത്തിലെ തിരികൾ കത്തിക്കുന്നതിനും കെടാതെ സൂക്ഷിക്കുന്നതിനും പുരോഹിതനു കടമയുള്ളതുപോലെ ചുറ്റുപാടുമുള്ളവരുടെ പ്രകാശം അണഞ്ഞു പോകുന്നുണ്ടോ എന്നു പരിശോധിക്കാനും ഇടയനു നിയോഗമുണ്ടെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
യേശുവിന്റെ സമാധാന സന്ദേശ വിളംബരം മേൽപ്പട്ടക്കാരുടെ ദൗത്യം: ഡോ. സൂസപാക്യം
ചങ്ങനാശേരി: യേശുവിന്റെ സമാധാന സന്ദേശം വിളംബരം ചെയ്യുകയാണ് മേൽപട്ടക്കാരുടെയും വൈദികരുടെയും ദൗത്യമെന്ന് കെസിബിസി ചെയർമാൻ ആർച്ച്ബിഷപ് മാർ സൂസപാക്യം. ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്ന മാർ തോമസ് തറയിലിന്റെ മെത്രാഭിഷേക ശുശ്രൂഷാമധ്യേ വചനസന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്.
യേശു തന്റെ മുറിവുകളാണ് സമാധാന സന്ദേശമായി ലോകത്തിനു പകർന്നു നൽകിയത്. ചെറിയ മുറിവുകൾക്കും ത്യാഗങ്ങൾക്കും വലിയ സമാധാനവും പ്രത്യാശകളും നൽകാൻ കഴിയും.സമാധാന സ്ഥാപകനായ യേശുവിനെയാണ് സുവിശേഷത്തിൽ കാണുന്നത്. ഏതവസരത്തിലും സമാധാനം ആശംസിക്കണമെന്നാണ് ഈശോ ശിഷ്യൻമാരെ അറിയിച്ചത്. മാർ തോമസ് തറയിലിനും ഇതേ മാർഗവും സന്ദേശവുമാണ് ഈശോ പകരുന്നതെന്നും ഡോ. സൂസപാക്യം കൂട്ടിച്ചേർത്തു.