തിരുവനന്തപുരം: മൂന്നാർ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇടതു മുന്നണിയിലെ വിവിധ കക്ഷികൾ നടത്തിയിട്ടുള്ള പ്രസ്താവനകൾ മുന്നണിയും ബന്ധപ്പെട്ട പാർട്ടികളും പരിശോധിക്കണമെന്നു മന്ത്രി എ.കെ. ബാലൻ. സർക്കാരിന്നിലപാടിന് വിരുദ്ധമായി ആരെങ്കിലും അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും മന്ത്രി പറഞ്ഞു.
ദേവികുളം സബ് കളക്ടർ ചെയ്ത ചിലകാര്യങ്ങൾ സർക്കാരിന്റെ ധാരണയ്ക്കു വിരുദ്ധമാണ്. പല സ്ഥലത്തും കുരിശുകളും വിളക്കുകളും ഉണ്ട്. അതെല്ലാം പൊളിച്ചുമാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. ഭൂരഹിതർക്കു ഭൂമി ലഭ്യമാക്കണമെന്നതിൽ സിപിഎമ്മിനോ സിപിഐക്കോ അഭിപ്രായ വ്യത്യാസമില്ല. അതു നടപ്പാക്കുന്നതിലാണു പ്രശ്നങ്ങൾ ഉള്ളതെന്നും ബാലൻ കൂട്ടിച്ചേർത്തു.
ദേവികുളം സബ് കളക്ടർ ചെയ്ത ചിലകാര്യങ്ങൾ സർക്കാരിന്റെ ധാരണയ്ക്കു വിരുദ്ധമാണ്. പല സ്ഥലത്തും കുരിശുകളും വിളക്കുകളും ഉണ്ട്. അതെല്ലാം പൊളിച്ചുമാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. ഭൂരഹിതർക്കു ഭൂമി ലഭ്യമാക്കണമെന്നതിൽ സിപിഎമ്മിനോ സിപിഐക്കോ അഭിപ്രായ വ്യത്യാസമില്ല. അതു നടപ്പാക്കുന്നതിലാണു പ്രശ്നങ്ങൾ ഉള്ളതെന്നും ബാലൻ കൂട്ടിച്ചേർത്തു.