കൊച്ചി: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മന്ത്രി എം.എം. മണിയെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നു കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
പൊന്പിള ഒരുമയ്ക്കെതിരേ എം.എം. മണി നടത്തിയ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണ്. മണിക്കു പ്രോത്സാഹനവും സംരക്ഷണവും നല്കുന്നതു മുഖ്യമന്ത്രിയാണ്. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും മൂന്നാറിലെ സബ് കളക്ടർക്കുമെതിരേ മണി വിവാദ പ്രസ്താവന നടത്തിയപ്പോൾ നിയന്ത്രിച്ചില്ല. മണി സിപിഎമ്മിന് ആഭരണമായിരിക്കാം. പക്ഷേ, പൊതുസമൂഹത്തിനു ബാധ്യതയാണ്. മണിയുടെ പരാമർശം സത്യപ്രതിജ്ഞാലംഘനമാണെന്നും ഷാനിമോൾ പറഞ്ഞു.
പൊന്പിള ഒരുമയ്ക്കെതിരേ എം.എം. മണി നടത്തിയ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണ്. മണിക്കു പ്രോത്സാഹനവും സംരക്ഷണവും നല്കുന്നതു മുഖ്യമന്ത്രിയാണ്. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും മൂന്നാറിലെ സബ് കളക്ടർക്കുമെതിരേ മണി വിവാദ പ്രസ്താവന നടത്തിയപ്പോൾ നിയന്ത്രിച്ചില്ല. മണി സിപിഎമ്മിന് ആഭരണമായിരിക്കാം. പക്ഷേ, പൊതുസമൂഹത്തിനു ബാധ്യതയാണ്. മണിയുടെ പരാമർശം സത്യപ്രതിജ്ഞാലംഘനമാണെന്നും ഷാനിമോൾ പറഞ്ഞു.