കണ്ണൂർ: പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവണ്മെന്റ് വനിതാ കോളജിൽ സംഘടിപ്പിച്ച മെഗാ തൊഴിൽ മേളയിൽ ജോലി തേടിയെത്തിയത് സ്ത്രീകളടക്കം ആയിരങ്ങൾ. ഇതിൽ 3,110 പേർക്ക് ജോലി ലഭിച്ചു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവനകേന്ദ്രവും കോഴിക്കോട്ടുള്ള മോഡൽ കരിയർ സെന്റർ, എൻഐഇഎൽഐടി കോഴിക്കോട്, എസ്ഐജിഎൻ കൊച്ചി, കേരള ചേംബർ ഓഫ് കൊമേഴ്സ് കണ്ണൂർ യൂണിറ്റ് എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിച്ചത്.
രാവിലെ മുതൽത്തന്നെ ഉദ്യോഗാർഥികളുടെ ഒഴുക്കായിരുന്നു. 17,000 പേർ അപേക്ഷ നൽകിയതിൽ 12,977 പേർ ഇന്റർവ്യൂവിൽ പങ്കെടുത്തു. ബഹുരാഷ്ട്ര കമ്പനികൾ മുതൽ ചെറുതും വലുതുമായ 54 കമ്പനികൾ മേളയിൽ പങ്കെടുത്തു. അഞ്ചാംക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർ ജോലി തേടിയെത്തിയവരിൽപ്പെടുന്നു.
പത്രത്തിലെ അറിയിപ്പ് കണ്ടാണ് പലരും തൊഴിൽമേളയ്ക്ക് എത്തിയത്. എന്നാൽ ഇത്രയും ആളുകളെത്തുമെന്ന് സംഘാടകർ കരുതിയില്ല. കിട്ടിയാൽ ഒരു ജോലി എന്ന മട്ടിൽ വന്നവരും കുറവല്ലായിരുന്നു. കൂട്ടുകാരോടൊപ്പമാണ് മിക്കവരും എത്തിയത്. കൈക്കുഞ്ഞുങ്ങളുമായെത്തിയ അമ്മമാരും നിരവധിയായിരുന്നു.
ഉദ്യോഗാർഥികൾക്ക് താത്പര്യമുള്ള നാലു കമ്പനികൾ വരെ തെരഞ്ഞെടുക്കാമെന്ന പ്രത്യേകത തൊഴിൽ മേളയിൽ ഉണ്ടായിരുന്നതായി കോ-ഓർഡിനേറ്റർ എ.എൻ. രാധാകൃഷ്ണനും കേന്ദ്ര തൊഴിൽമന്ത്രാലയം റീജണൽ എംപ്ലോയ്മെന്റ് ഓഫീസർ പി.ജി. രാമചന്ദ്രനും പറഞ്ഞു. ഇത്തരത്തിൽ കേരളത്തിൽ 41 കേന്ദ്രങ്ങളിൽ തൊഴിൽമേള സംഘടിപ്പിക്കും. ഒരുലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. ഉദ്യോഗാർഥികളും അവരുടെ സഹായികളുമായി 20,000 ആളുകൾ പങ്കെടുത്തതായും ഇരുവരും പറഞ്ഞു.
ഉദ്യോഗാർഥികളിൽനിന്ന് ഒരുതരത്തിലുള്ള ഫീസും ഈടാക്കിയില്ലെന്ന് സംഘാടകർ അറിയിച്ചു. തൊഴിൽ ലഭിക്കാത്ത ഉദ്യോഗാർഥികളുടെ ബയോഡാറ്റ സൂക്ഷിക്കും. അടുത്ത അവസരം വരുമ്പോൾ ഇവരെ പരിഗണിക്കും. ‘’’’മേക്കിംഗ് ഇന്ത്യ, മേക്കിംഗ് കേരള’’’’ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തൊഴിൽമന്ത്രാലയം ഇത്തരത്തിലുള്ള തൊഴിൽമേള സംഘടിപ്പിച്ചത്.
തൊഴിൽ മേള മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എംപി മുഖ്യപ്രഭാഷണം നടത്തി. മുരളീധരൻ നായർ, ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, കെസിസിഐ ജില്ലാ ഭാരവാഹി ടി. സോമശേഖരൻ, കേന്ദ്രതൊഴിൽ മന്ത്രാലയം റീജണൽ എംപ്ലോയ്മെന്റ് ഓഫീസർ പി.ജി. രാമചന്ദ്രൻ, രഞ്ജിത് എന്നിവർ പ്രസംഗിച്ചു.
രാവിലെ മുതൽത്തന്നെ ഉദ്യോഗാർഥികളുടെ ഒഴുക്കായിരുന്നു. 17,000 പേർ അപേക്ഷ നൽകിയതിൽ 12,977 പേർ ഇന്റർവ്യൂവിൽ പങ്കെടുത്തു. ബഹുരാഷ്ട്ര കമ്പനികൾ മുതൽ ചെറുതും വലുതുമായ 54 കമ്പനികൾ മേളയിൽ പങ്കെടുത്തു. അഞ്ചാംക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർ ജോലി തേടിയെത്തിയവരിൽപ്പെടുന്നു.
പത്രത്തിലെ അറിയിപ്പ് കണ്ടാണ് പലരും തൊഴിൽമേളയ്ക്ക് എത്തിയത്. എന്നാൽ ഇത്രയും ആളുകളെത്തുമെന്ന് സംഘാടകർ കരുതിയില്ല. കിട്ടിയാൽ ഒരു ജോലി എന്ന മട്ടിൽ വന്നവരും കുറവല്ലായിരുന്നു. കൂട്ടുകാരോടൊപ്പമാണ് മിക്കവരും എത്തിയത്. കൈക്കുഞ്ഞുങ്ങളുമായെത്തിയ അമ്മമാരും നിരവധിയായിരുന്നു.
ഉദ്യോഗാർഥികൾക്ക് താത്പര്യമുള്ള നാലു കമ്പനികൾ വരെ തെരഞ്ഞെടുക്കാമെന്ന പ്രത്യേകത തൊഴിൽ മേളയിൽ ഉണ്ടായിരുന്നതായി കോ-ഓർഡിനേറ്റർ എ.എൻ. രാധാകൃഷ്ണനും കേന്ദ്ര തൊഴിൽമന്ത്രാലയം റീജണൽ എംപ്ലോയ്മെന്റ് ഓഫീസർ പി.ജി. രാമചന്ദ്രനും പറഞ്ഞു. ഇത്തരത്തിൽ കേരളത്തിൽ 41 കേന്ദ്രങ്ങളിൽ തൊഴിൽമേള സംഘടിപ്പിക്കും. ഒരുലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. ഉദ്യോഗാർഥികളും അവരുടെ സഹായികളുമായി 20,000 ആളുകൾ പങ്കെടുത്തതായും ഇരുവരും പറഞ്ഞു.
ഉദ്യോഗാർഥികളിൽനിന്ന് ഒരുതരത്തിലുള്ള ഫീസും ഈടാക്കിയില്ലെന്ന് സംഘാടകർ അറിയിച്ചു. തൊഴിൽ ലഭിക്കാത്ത ഉദ്യോഗാർഥികളുടെ ബയോഡാറ്റ സൂക്ഷിക്കും. അടുത്ത അവസരം വരുമ്പോൾ ഇവരെ പരിഗണിക്കും. ‘’’’മേക്കിംഗ് ഇന്ത്യ, മേക്കിംഗ് കേരള’’’’ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തൊഴിൽമന്ത്രാലയം ഇത്തരത്തിലുള്ള തൊഴിൽമേള സംഘടിപ്പിച്ചത്.
തൊഴിൽ മേള മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എംപി മുഖ്യപ്രഭാഷണം നടത്തി. മുരളീധരൻ നായർ, ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, കെസിസിഐ ജില്ലാ ഭാരവാഹി ടി. സോമശേഖരൻ, കേന്ദ്രതൊഴിൽ മന്ത്രാലയം റീജണൽ എംപ്ലോയ്മെന്റ് ഓഫീസർ പി.ജി. രാമചന്ദ്രൻ, രഞ്ജിത് എന്നിവർ പ്രസംഗിച്ചു.