കാസർഗോഡ്: മലപ്പുറം മഞ്ചേരിയിൽ കാസർഗോഡ് ബെള്ളൂർ നെട്ടണിഗെ സ്വദേശി ഹസൈനാറുൽ ആഷിഖി(28) കുത്തേറ്റു മരിച്ച കേസിൽ പ്രതിയായ സുഹൃത്ത് കാസർഗോട്ട് കീഴടങ്ങി. കാസർഗോഡ് മൊഗ്രാൽ കൊപ്പളം സ്വദേശി നവാസാ(21)ണ് ഇന്നലെ വിദ്യാനഗർ പോലീസിൽ കീഴടങ്ങിയത്.
കഴിഞ്ഞദിവസം രാത്രിയാണ് കാറ്ററിംഗ് തൊഴിലാളിയായ ആഷിഖ്, വാഹന പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കുത്തേറ്റു മരിച്ചത്. കൊലപാതത്തെത്തുടർന്ന് സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതി 223 കിലോമീറ്ററോളം സ്കൂട്ടറിൽ സഞ്ചരിച്ച് കാസർഗോട്ടെത്തി പോലീസിൽ കീഴടങ്ങുകയായിരുന്നു.
ഏതാനും മാസംമുമ്പാണ് ഇരുവരും മഞ്ചേരി കാരാപ്പറമ്പിൽ കാറ്ററിംഗ് ജോലിക്ക് എത്തിയത്. പ്രതിയെ മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം രാത്രിയാണ് കാറ്ററിംഗ് തൊഴിലാളിയായ ആഷിഖ്, വാഹന പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കുത്തേറ്റു മരിച്ചത്. കൊലപാതത്തെത്തുടർന്ന് സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതി 223 കിലോമീറ്ററോളം സ്കൂട്ടറിൽ സഞ്ചരിച്ച് കാസർഗോട്ടെത്തി പോലീസിൽ കീഴടങ്ങുകയായിരുന്നു.
ഏതാനും മാസംമുമ്പാണ് ഇരുവരും മഞ്ചേരി കാരാപ്പറമ്പിൽ കാറ്ററിംഗ് ജോലിക്ക് എത്തിയത്. പ്രതിയെ മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.