കൊച്ചി: മൂന്നാറിലെ കൈയേറ്റങ്ങൾക്കു പിന്നിൽ മണി പവറും പവർ മണിയും ആണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മന്ത്രി എം.എം. മണി അധികാരമുപയോഗിച്ചും വൻകിട മുതലാളിമാർ പണക്കൊഴുപ്പുപയോഗിച്ചും കൈയേറ്റങ്ങൾക്കു നേതൃത്വം നല്കുകയാണ്.
കൈയേറ്റങ്ങൾക്കു കൂട്ടുനില്ക്കുന്ന മന്ത്രി മണിയോടു ചോദിച്ചിട്ടേ കൈയേറ്റങ്ങൾ പൊളിക്കാവൂ എന്നു പറയുന്നതു ജനങ്ങളെ പരിഹസിക്കലാണ്.സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ നിയമം നടപ്പാക്കുക മാത്രമാണു ചെയ്തത്. അദ്ദേഹത്തെ വിമർശിക്കാതെ, പിന്തുണ കൊടുക്കുകയാണു സർക്കാർ ചെയ്യേണ്ടിയിരുന്നത്. ആ ഉദ്യോഗസ്ഥനു ജനങ്ങളുടെ പൂർണ പിന്തുണയുണ്ട്. സത്യത്തിനും ധർമത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കുന്ന ആരെയും ആർഎസ്എസ് എന്നു മുദ്ര കുത്തുന്നതു സർക്കാരും സിപിഎമ്മും പതിവാക്കിയിരിക്കുകയാണെന്ന്, സബ് കളക്ടർ ആർഎസ്എസുകാരനാണെന്ന മണിയുടെ പരാമർശത്തിനു മറുപടിയായി കുമ്മനം പറഞ്ഞു.
ഇത് അംഗീകാരമായി കാണുന്നു. കൈയേറ്റ ഭൂമിയിൽ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തത് ബാബ്റി മസ്ജിദ് വിഷയവുമായി താരതമ്യം ചെയ്ത നടപടി അപഹാസ്യവും മതവികാരം ആളിക്കത്തിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗവുമാണെന്നും കുമ്മനം പറഞ്ഞു.
കൈയേറ്റങ്ങൾക്കു കൂട്ടുനില്ക്കുന്ന മന്ത്രി മണിയോടു ചോദിച്ചിട്ടേ കൈയേറ്റങ്ങൾ പൊളിക്കാവൂ എന്നു പറയുന്നതു ജനങ്ങളെ പരിഹസിക്കലാണ്.സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ നിയമം നടപ്പാക്കുക മാത്രമാണു ചെയ്തത്. അദ്ദേഹത്തെ വിമർശിക്കാതെ, പിന്തുണ കൊടുക്കുകയാണു സർക്കാർ ചെയ്യേണ്ടിയിരുന്നത്. ആ ഉദ്യോഗസ്ഥനു ജനങ്ങളുടെ പൂർണ പിന്തുണയുണ്ട്. സത്യത്തിനും ധർമത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കുന്ന ആരെയും ആർഎസ്എസ് എന്നു മുദ്ര കുത്തുന്നതു സർക്കാരും സിപിഎമ്മും പതിവാക്കിയിരിക്കുകയാണെന്ന്, സബ് കളക്ടർ ആർഎസ്എസുകാരനാണെന്ന മണിയുടെ പരാമർശത്തിനു മറുപടിയായി കുമ്മനം പറഞ്ഞു.
ഇത് അംഗീകാരമായി കാണുന്നു. കൈയേറ്റ ഭൂമിയിൽ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തത് ബാബ്റി മസ്ജിദ് വിഷയവുമായി താരതമ്യം ചെയ്ത നടപടി അപഹാസ്യവും മതവികാരം ആളിക്കത്തിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗവുമാണെന്നും കുമ്മനം പറഞ്ഞു.