കണ്ണൂര്‍: മൂന്നാറിലെ കൈയേറ്റങ്ങള്‍ സംരക്ഷിക്കാനാണു മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്ഥലം എംഎല്‍എയോടും പാര്‍ട്ടി നേതാക്കളോടും കൈയേറ്റക്കാരോടും ചോദിച്ച് അവരുടെ സമ്മതംവാങ്ങി കൈയേറ്റം ഒഴിപ്പിച്ചാൽ മതിയെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഏറ്റവും വലിയ തമാശയായിട്ടാണു തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ലിൽ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ഏതെങ്കിലും മതചിഹ്നങ്ങളെ ഉപയോഗിച്ചു നടത്തുന്ന കൈയേറ്റങ്ങളെ ന്യായീകരിക്കാനുള്ള ശ്രമങ്ങളോട് പ്രതിപക്ഷത്തിനു യോജിപ്പില്ല. എന്നാല്‍, മാധ്യമങ്ങളെയെല്ലാം വിളിച്ചുകൂട്ടി ജെസിബി ഉപയോഗിച്ചു കുരിശു തകര്‍ത്ത രീതി ഒട്ടും ശരിയായില്ല. നിയമപരമായ നടപടികള്‍ക്കു പകരം ഇത്തരത്തില്‍ കുരിശു തകര്‍ത്ത് വിവാദമുണ്ടാക്കിയതിനു പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയാണു നടന്നിട്ടുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കുരിശു പൊളിക്കാന്‍ പോകുന്ന കാര്യം അറിയില്ലെന്നാണു മുഖ്യമന്ത്രി പറയുന്നത്. സ്ഥലത്ത് 144-ാം വകുപ്പു പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നു പറയുന്നു. ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്ക് ഇതൊന്നുമറിയാത്തത് അത്ഭുതകരമാണ്. ഭരണത്തില്‍ നടക്കുന്ന കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിയുന്നില്ലെങ്കില്‍ എന്തു നിയന്ത്രണമാണ് അദ്ദേഹത്തിന് ഭരണത്തിലുള്ളതെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയും സര്‍ക്കാരും ഇക്കാര്യത്തില്‍ കള്ളക്കളി തുടരുകയാണ്. ആദ്യം കുരിശ് തകർത്താല്‍ മതവികാരം വ്രണപ്പെടും. അതോടെ കൈയേറ്റമൊഴിപ്പിക്കലൊക്കെ അവസാനിക്കുമെന്ന കൃത്യമായ കണക്കുകൂട്ടലോടെയായിരുന്നു സര്‍ക്കാരിന്റെ നീക്കമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മൂന്നാറിലെ ഏറ്റവും വലിയ കൈയേറ്റക്കാര്‍ സിപിഎമ്മാണ്. പാര്‍ട്ടിയുടെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതു തടയാനാണു പിണറായിയുടെ അറിവോടെ ഇത്തരമൊരു നടപടി ഉണ്ടായത്. സിപിഎം നേതാക്കളുടെ സമ്മതം മാത്രം മതി, മൂന്നാറില്‍ ആര്‍ക്കും ഭൂമി കൈയേറാമെന്ന അവസ്ഥയാണിപ്പോള്‍. സിപിഎം നേതാവ് ആല്ബിന് ഇവിടെ ഏക്കര്‍കണക്കിനു ഭൂമി കൈയേറിയിട്ടുണ്ട്. അതൊന്നും ഒഴിപ്പിക്കാതെ കുരിശു തകർത്തു വിവാദമുണ്ടാക്കുകയാണു സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
മൂന്നാറില്‍ കുടിയേറ്റവും കൈയേറ്റവും രണ്ടായി കാണണമെന്നുതന്നെയാണ് യുഡിഎഫിന്റെയും നിലപാട്. വന്‍കിട റിസോര്‍ട്ട് മാഫിയകള്ക്കെതിരായാണ് നടപടി വേണ്ടത്. അല്ലാതെ നാലോ അഞ്ചോ സെന്റ് ഭൂമിയുള്ള കര്‍ഷകരെയും വഴിയോരങ്ങളിലെ കച്ചവടക്കാരെയുമല്ല ഒഴിപ്പിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നു തന്നെയാണ് എല്ലാ രാഷ്ട്രീയകക്ഷികളുടേയും നിലപാട്. കൈയേറ്റ ഭൂമി ഒഴിപ്പിക്കുന്നതിനെ ആരും എതിർക്കുന്നുമില്ല. പിന്നെ എന്തിനാണു സർവകക്ഷിയോഗം വിളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കൈയേറ്റമൊഴിപ്പിക്കല്‍ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിനാണു ശ്രമം. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കുന്ന കാര്യത്തില്‍ റവന്യൂ വകുപ്പിന്റെ ആത്മാര്‍ഥതയെ ആരും ചോദ്യം ചെയ്യുന്നില്ല. ഈ വിഷയത്തില്‍ സിപിഐ ജനപക്ഷത്താണു നിലകൊള്ളുന്നത്. ഇതിനുമുമ്പുണ്ടായ ലോ അക്കാദമി സമരമുള്‍പ്പെടെയുള്ള പല വിഷയങ്ങളിലും സിപിഐ നിലപാട് ജനപക്ഷത്തായിരുന്നു. കാനം രാജേന്ദ്രന് പറയുന്നതില്‍ വസ്തുതകളുള്ളതുകൊണ്ടാണ് അദ്ദേഹത്തിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഏതെങ്കിലും മതചിഹ്നങ്ങളെ ഉപയോഗിച്ചു നടത്തുന്ന കൈയേറ്റങ്ങളെ ന്യായീകരിക്കാനുള്ള ശ്രമങ്ങളോട് പ്രതിപക്ഷത്തിനു യോജിപ്പില്ല. എന്നാല്‍, മാധ്യമങ്ങളെയെല്ലാം വിളിച്ചുകൂട്ടി ജെസിബി ഉപയോഗിച്ചു കുരിശു തകര്‍ത്ത രീതി ഒട്ടും ശരിയായില്ല. നിയമപരമായ നടപടികള്‍ക്കു പകരം ഇത്തരത്തില്‍ കുരിശു തകര്‍ത്ത് വിവാദമുണ്ടാക്കിയതിനു പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയാണു നടന്നിട്ടുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കുരിശു പൊളിക്കാന്‍ പോകുന്ന കാര്യം അറിയില്ലെന്നാണു മുഖ്യമന്ത്രി പറയുന്നത്. സ്ഥലത്ത് 144-ാം വകുപ്പു പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നു പറയുന്നു. ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്ക് ഇതൊന്നുമറിയാത്തത് അത്ഭുതകരമാണ്. ഭരണത്തില്‍ നടക്കുന്ന കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിയുന്നില്ലെങ്കില്‍ എന്തു നിയന്ത്രണമാണ് അദ്ദേഹത്തിന് ഭരണത്തിലുള്ളതെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയും സര്‍ക്കാരും ഇക്കാര്യത്തില്‍ കള്ളക്കളി തുടരുകയാണ്. ആദ്യം കുരിശ് തകർത്താല്‍ മതവികാരം വ്രണപ്പെടും. അതോടെ കൈയേറ്റമൊഴിപ്പിക്കലൊക്കെ അവസാനിക്കുമെന്ന കൃത്യമായ കണക്കുകൂട്ടലോടെയായിരുന്നു സര്‍ക്കാരിന്റെ നീക്കമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മൂന്നാറിലെ ഏറ്റവും വലിയ കൈയേറ്റക്കാര്‍ സിപിഎമ്മാണ്. പാര്‍ട്ടിയുടെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതു തടയാനാണു പിണറായിയുടെ അറിവോടെ ഇത്തരമൊരു നടപടി ഉണ്ടായത്. സിപിഎം നേതാക്കളുടെ സമ്മതം മാത്രം മതി, മൂന്നാറില്‍ ആര്‍ക്കും ഭൂമി കൈയേറാമെന്ന അവസ്ഥയാണിപ്പോള്‍. സിപിഎം നേതാവ് ആല്ബിന് ഇവിടെ ഏക്കര്‍കണക്കിനു ഭൂമി കൈയേറിയിട്ടുണ്ട്. അതൊന്നും ഒഴിപ്പിക്കാതെ കുരിശു തകർത്തു വിവാദമുണ്ടാക്കുകയാണു സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
മൂന്നാറില്‍ കുടിയേറ്റവും കൈയേറ്റവും രണ്ടായി കാണണമെന്നുതന്നെയാണ് യുഡിഎഫിന്റെയും നിലപാട്. വന്‍കിട റിസോര്‍ട്ട് മാഫിയകള്ക്കെതിരായാണ് നടപടി വേണ്ടത്. അല്ലാതെ നാലോ അഞ്ചോ സെന്റ് ഭൂമിയുള്ള കര്‍ഷകരെയും വഴിയോരങ്ങളിലെ കച്ചവടക്കാരെയുമല്ല ഒഴിപ്പിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നു തന്നെയാണ് എല്ലാ രാഷ്ട്രീയകക്ഷികളുടേയും നിലപാട്. കൈയേറ്റ ഭൂമി ഒഴിപ്പിക്കുന്നതിനെ ആരും എതിർക്കുന്നുമില്ല. പിന്നെ എന്തിനാണു സർവകക്ഷിയോഗം വിളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കൈയേറ്റമൊഴിപ്പിക്കല്‍ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിനാണു ശ്രമം. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കുന്ന കാര്യത്തില്‍ റവന്യൂ വകുപ്പിന്റെ ആത്മാര്‍ഥതയെ ആരും ചോദ്യം ചെയ്യുന്നില്ല. ഈ വിഷയത്തില്‍ സിപിഐ ജനപക്ഷത്താണു നിലകൊള്ളുന്നത്. ഇതിനുമുമ്പുണ്ടായ ലോ അക്കാദമി സമരമുള്‍പ്പെടെയുള്ള പല വിഷയങ്ങളിലും സിപിഐ നിലപാട് ജനപക്ഷത്തായിരുന്നു. കാനം രാജേന്ദ്രന് പറയുന്നതില്‍ വസ്തുതകളുള്ളതുകൊണ്ടാണ് അദ്ദേഹത്തിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.