മൂന്നാർ: കുരിശിന്റെ പേരിൽ മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടിക്കു കടിഞ്ഞാൺ മുറുകുന്പോൾ ആശ്വാസം സിപിഎമ്മിന്. ഏതു തരത്തിലുള്ള കൈയേറ്റം ഒഴിപ്പിക്കുന്പോഴും പ്രതിരോധംതീർക്കുന്ന മൂന്നാറിലെ സിപിഎം നേതൃത്വത്തിനു മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ ആശ്വാസമാകുകയാണ്.
പാർട്ടിയുടെ പ്രാദേശിക നേതാക്കൾ മുതൽ വാർഡുമെന്പറടക്കമുള്ള ജനപ്രതിനിധികൾ വരെ കൈയേറ്റത്തിന്റെ പേരിൽ ആരോപണം നേരിടുന്നവരാണ്. എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ നടപടികൾക്കെതിരേയും നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിയും പരസ്യമായാണു രംഗത്തുള്ളത്.
നടപടികൾക്കുമുന്പ് ജനപ്രതിനിധികളോട് ആലോചിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം ഇനിയുള്ള നടപടികളിൽ നിർണായകമായേക്കും. മുഖ്യമന്ത്രിയുടെ നിർദേശം പ്രാവർത്തികമാക്കുകയാണെങ്കിൽ ഇനി സിപിഎം ജില്ലാ നേതൃത്വത്തിന്റെയും മൂന്നാർ, ചിന്നക്കനാൽ എന്നിവിടങ്ങളിലുള്ള സിപിഎം പ്രാദേശിക നേതാക്കളുടെയും അഭിപ്രായം തേടേണ്ടിവരും.
നടപടികൾക്കെതിരെ രൂക്ഷമായ ഭാഷയിൽ ഉദ്യോഗസ്ഥരെ വിമർശിച്ചും നടപടിയുണ്ടാകുന്പോൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്യുന്ന സിപിഎമ്മിലെ എംഎൽഎയുടെ അഭിപ്രായം ആലോചനാ യോഗങ്ങളിൽ പ്രസക്തമാകും.
മൂന്നാർ ടൗണിനടുത്തുതന്നെ കൈയേറ്റം നടത്തിയെന്ന ആരോപണം നേരിടുന്ന ഇദ്ദേഹം വിഎസിന്റെ കാലത്തു മൂന്നാറിൽ നടന്ന ഒഴിപ്പിക്കൽ നടപടികൾക്കെതിരെ നിലപാടു സ്വീകരിച്ചയാളുമാണ്.
മൂന്നാറിലെപോലെതന്നെ കൈയേറ്റങ്ങൾ അനവധിയുള്ള ഉടുന്പൻചോല എംഎൽഎയും വൈദ്യുതി മന്ത്രിയുമായ എം.എം. മണിയുടെ അഭിപ്രായവും നിർണായകമാകും. ഫലത്തിൽ ഇവരുടെകൂടി അറിവോടെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന തീരുമാനം ഉദ്യോഗസ്ഥർക്കു വെല്ലുവിളിയാകും.
പാർട്ടിയുടെ പ്രാദേശിക നേതാക്കൾ മുതൽ വാർഡുമെന്പറടക്കമുള്ള ജനപ്രതിനിധികൾ വരെ കൈയേറ്റത്തിന്റെ പേരിൽ ആരോപണം നേരിടുന്നവരാണ്. എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ നടപടികൾക്കെതിരേയും നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിയും പരസ്യമായാണു രംഗത്തുള്ളത്.
നടപടികൾക്കുമുന്പ് ജനപ്രതിനിധികളോട് ആലോചിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം ഇനിയുള്ള നടപടികളിൽ നിർണായകമായേക്കും. മുഖ്യമന്ത്രിയുടെ നിർദേശം പ്രാവർത്തികമാക്കുകയാണെങ്കിൽ ഇനി സിപിഎം ജില്ലാ നേതൃത്വത്തിന്റെയും മൂന്നാർ, ചിന്നക്കനാൽ എന്നിവിടങ്ങളിലുള്ള സിപിഎം പ്രാദേശിക നേതാക്കളുടെയും അഭിപ്രായം തേടേണ്ടിവരും.
നടപടികൾക്കെതിരെ രൂക്ഷമായ ഭാഷയിൽ ഉദ്യോഗസ്ഥരെ വിമർശിച്ചും നടപടിയുണ്ടാകുന്പോൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്യുന്ന സിപിഎമ്മിലെ എംഎൽഎയുടെ അഭിപ്രായം ആലോചനാ യോഗങ്ങളിൽ പ്രസക്തമാകും.
മൂന്നാർ ടൗണിനടുത്തുതന്നെ കൈയേറ്റം നടത്തിയെന്ന ആരോപണം നേരിടുന്ന ഇദ്ദേഹം വിഎസിന്റെ കാലത്തു മൂന്നാറിൽ നടന്ന ഒഴിപ്പിക്കൽ നടപടികൾക്കെതിരെ നിലപാടു സ്വീകരിച്ചയാളുമാണ്.
മൂന്നാറിലെപോലെതന്നെ കൈയേറ്റങ്ങൾ അനവധിയുള്ള ഉടുന്പൻചോല എംഎൽഎയും വൈദ്യുതി മന്ത്രിയുമായ എം.എം. മണിയുടെ അഭിപ്രായവും നിർണായകമാകും. ഫലത്തിൽ ഇവരുടെകൂടി അറിവോടെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന തീരുമാനം ഉദ്യോഗസ്ഥർക്കു വെല്ലുവിളിയാകും.