തൃശൂർ: ഒരു വിഭാഗം ജീവനക്കാർ പൂട്ടിയിട്ട താഴുപൊളിച്ചു സിഐടിയു പ്രവർത്തകരും അഡ്മിനിസ്ട്രേറ്ററും ഇന്ത്യൻ കോഫീ ബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസിൽ കയറി. ജീവനക്കാരാകട്ടെ, ഓഫീസിൽ കയറാതെ പുറത്തു സമരത്തിലുമായി. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് ഒരു സംഘം ആളുകൾ ഷട്ടറിന്റെ താഴുപൊളിച്ച് അകത്തു കയറിയത്. ഷട്ടറിന്റെ ഒരു ഭാഗത്ത് അഡ്മിനിസ്ട്രേറ്ററും മറുഭാഗത്തു ജീവനക്കാരും താഴിട്ടുപൂട്ടിയിരുന്നു.
രാവിലെ എത്തിയ ഒരു സംഘം ആളുകൾ ജീവനക്കാരുടെ താഴ് പൊളിച്ചുകളഞ്ഞും അഡ്മിനിസ്ട്രേറ്റർ പൂട്ടിയിരുന്ന താഴു തുറന്നും ഷട്ടർ ഉയർത്തി അകത്തു കടക്കുകയായിരുന്നു. അഡ്മിനിസ്ട്രേറ്റർക്കൊപ്പം പുതിയ സെക്രട്ടറി ഇൻ ചാർജായ ഓഫീസ് ജീവനക്കാരൻ സി.എ. ബാലകൃഷ്ണനും ഇതര സ്ഥലങ്ങളിൽനിന്നു സ്ഥലംമാറിവന്ന നാലു പേരും അകത്തുകയറി. ഏതാനും പേർ പുറത്തു കാവൽനിന്നു. വിവരം അറിഞ്ഞ് പോലീസും സ്ഥലത്തെത്തി.
സസ്പെൻഡു ചെയ്തയാളേയും സ്ഥലംമാറ്റിയ അഞ്ചു ജീവനക്കാരേയും അകത്തു പ്രവേശിപ്പിക്കേണ്ടെന്ന് അഡ്മിനിസ്ട്രേറ്ററും പുറത്തുനിന്ന ചിലരും വിളിച്ചുപറഞ്ഞു. പോലീസ് ആരേയും അകത്തേക്കു പ്രവേശിപ്പിക്കാതെ കവാടത്തിൽ ഇരിപ്പുറപ്പിച്ചു. രാവിലെ പത്തോടെ ഓഫീസിലെത്തിയ ജീവനക്കാർ ഓഫീസിലേക്കു പ്രവേശിക്കാനാകാതെ പുറത്തു കാത്തുനിന്നു. പിന്നീട് അവർ സ്ഥലംവിട്ടു. ഇതു രണ്ടാം തവണയാണ് ഓഫീസിന്റെ താഴുതകർക്കുന്നത്. കഴിഞ്ഞ മാസം പകുതിയോടെ ഒരു സംഘം ആളുകൾ ഓഫീസിന്റെ താഴു തകർത്ത് അകത്തു കടന്നു മിനിറ്റ്സ് ബുക്ക് അടക്കമുള്ള രേഖകൾ കടത്തിക്കൊണ്ടുപോയിരുന്നു. ഇതിനെതിരേ മുൻ ഭരണസമിതി പോലീസിൽ പരാതി നൽകിയിരുന്നു.
ജീവനക്കാർക്കു മാർച്ചു മാസത്തെ ശമ്പളം നൽകാൻ ഹൈക്കോടതി അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തിയിരുന്നു. ജീവനക്കാർ സഹകരിക്കാത്തതുമൂലം ശമ്പളം നൽകാൻ കഴിയുന്നില്ലെന്നാണ് അഡ്മിനിസ്ട്രേറ്ററുടെ ആരോപണം. എന്നാൽ ജീവനക്കാർക്കെതിരേയുള്ള അച്ചടക്ക നടപടി അംഗീകരിക്കില്ലെന്നും ഹൈക്കോടതി അഡ്മിനിസ്ട്രേറ്റർക്ക് അതിനുള്ള അധികാരം നൽകിയിട്ടില്ലെന്നുമാണു ജീവനക്കാർ പറയുന്നത്.
ഇരുപക്ഷവും ആരോപണങ്ങൾ ഉന്നയിച്ച് പോലീസിലും ഇതര അധികാരകേന്ദ്രങ്ങളിലും പരാതി നൽകിയിട്ടുണ്ട്. ഇതോടെ തർക്കം കൂടുതൽ രൂക്ഷമാകുന്ന സ്ഥിതിയായി.
രാവിലെ എത്തിയ ഒരു സംഘം ആളുകൾ ജീവനക്കാരുടെ താഴ് പൊളിച്ചുകളഞ്ഞും അഡ്മിനിസ്ട്രേറ്റർ പൂട്ടിയിരുന്ന താഴു തുറന്നും ഷട്ടർ ഉയർത്തി അകത്തു കടക്കുകയായിരുന്നു. അഡ്മിനിസ്ട്രേറ്റർക്കൊപ്പം പുതിയ സെക്രട്ടറി ഇൻ ചാർജായ ഓഫീസ് ജീവനക്കാരൻ സി.എ. ബാലകൃഷ്ണനും ഇതര സ്ഥലങ്ങളിൽനിന്നു സ്ഥലംമാറിവന്ന നാലു പേരും അകത്തുകയറി. ഏതാനും പേർ പുറത്തു കാവൽനിന്നു. വിവരം അറിഞ്ഞ് പോലീസും സ്ഥലത്തെത്തി.
സസ്പെൻഡു ചെയ്തയാളേയും സ്ഥലംമാറ്റിയ അഞ്ചു ജീവനക്കാരേയും അകത്തു പ്രവേശിപ്പിക്കേണ്ടെന്ന് അഡ്മിനിസ്ട്രേറ്ററും പുറത്തുനിന്ന ചിലരും വിളിച്ചുപറഞ്ഞു. പോലീസ് ആരേയും അകത്തേക്കു പ്രവേശിപ്പിക്കാതെ കവാടത്തിൽ ഇരിപ്പുറപ്പിച്ചു. രാവിലെ പത്തോടെ ഓഫീസിലെത്തിയ ജീവനക്കാർ ഓഫീസിലേക്കു പ്രവേശിക്കാനാകാതെ പുറത്തു കാത്തുനിന്നു. പിന്നീട് അവർ സ്ഥലംവിട്ടു. ഇതു രണ്ടാം തവണയാണ് ഓഫീസിന്റെ താഴുതകർക്കുന്നത്. കഴിഞ്ഞ മാസം പകുതിയോടെ ഒരു സംഘം ആളുകൾ ഓഫീസിന്റെ താഴു തകർത്ത് അകത്തു കടന്നു മിനിറ്റ്സ് ബുക്ക് അടക്കമുള്ള രേഖകൾ കടത്തിക്കൊണ്ടുപോയിരുന്നു. ഇതിനെതിരേ മുൻ ഭരണസമിതി പോലീസിൽ പരാതി നൽകിയിരുന്നു.
ജീവനക്കാർക്കു മാർച്ചു മാസത്തെ ശമ്പളം നൽകാൻ ഹൈക്കോടതി അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തിയിരുന്നു. ജീവനക്കാർ സഹകരിക്കാത്തതുമൂലം ശമ്പളം നൽകാൻ കഴിയുന്നില്ലെന്നാണ് അഡ്മിനിസ്ട്രേറ്ററുടെ ആരോപണം. എന്നാൽ ജീവനക്കാർക്കെതിരേയുള്ള അച്ചടക്ക നടപടി അംഗീകരിക്കില്ലെന്നും ഹൈക്കോടതി അഡ്മിനിസ്ട്രേറ്റർക്ക് അതിനുള്ള അധികാരം നൽകിയിട്ടില്ലെന്നുമാണു ജീവനക്കാർ പറയുന്നത്.
ഇരുപക്ഷവും ആരോപണങ്ങൾ ഉന്നയിച്ച് പോലീസിലും ഇതര അധികാരകേന്ദ്രങ്ങളിലും പരാതി നൽകിയിട്ടുണ്ട്. ഇതോടെ തർക്കം കൂടുതൽ രൂക്ഷമാകുന്ന സ്ഥിതിയായി.