മൂന്നാർ: പരിസ്ഥിതി പ്രാധാന്യമുള്ള മൂന്നാറിൽ മണ്ണുമാന്തി യന്ത്രങ്ങളുടെ ഉപയോഗം നിയന്ത്രിക്കുമെന്ന സർക്കാർ തീരുമാനം പല തലങ്ങളിലും തിരിച്ചടിയാകും. ഒഴിപ്പിക്കൽ നടപടികളിലും നിർമാണ മേഖലയിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു മണ്ണുമാന്തി യന്ത്രങ്ങൾ. ഇവ മൂന്നാർ മലനിരകളിൽനിന്നു പടിയിറങ്ങുമ്പോൾ അന്പതോളം മണ്ണുമാന്തികളുടെ മുരൾച്ചയാണ് നിലയ്ക്കാൻ പോകുന്നത്. നിർമാണ മേഖലകളിൽനിന്നു മണ്ണുമാന്തികളെ പിൻവലിക്കാനാവുമെങ്കിലും മണ്ണിടിച്ചിൽപോലുള്ള പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് ഇവയുടെ സഹായം അത്യന്താപേക്ഷിതമാണ്. മാസങ്ങൾ നീണ്ടുനിൽക്കുന്ന മഴക്കാലത്തു മൂന്നാറിലെ റോഡുകളിലും വീടുകളിനു സമീപവും മണ്ണിടിച്ചിൽ പതിവാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ മണ്ണുനീക്കി ഗതാഗതം പുനസ്ഥാപിക്കുവാനും വീടിനു മുകളിലേക്കു വീഴുന്ന പാറക്കൂട്ടങ്ങളും മണ്കൂനകളുമെല്ലാം അകറ്റി രക്ഷാപ്രവർത്തനം നടത്താനും മണ്ണുമാന്തിയാണ് ഉപയോഗിക്കുന്നത്.
അതേസമയം, നിർമാണ മേഖലയ്ക്ക് ഇവയുടെ അഭാവം കനത്ത തിരിച്ചടിയാകും. മണ്ണുമാന്തിയുടെ സഹായംകൊണ്ടാണു മലനിരകൾ വെട്ടിനിരത്തി ചുരുങ്ങിയ കാലംകൊണ്ടു ബഹുനിലക്കെട്ടിടങ്ങൾ പണിതിരുന്നത്. പുതിയ തീരുമാനത്തിലൂടെ നിർമാണ സൈറ്റുകളിൽനിന്നു ഇവ വഴിമാറുന്പോൾ വീണ്ടും അവിടെ മാനുഷിക അധ്വാനം ഉപയോഗിക്കേണ്ടി വരും.
അതേസമയം, നിർമാണ മേഖലയ്ക്ക് ഇവയുടെ അഭാവം കനത്ത തിരിച്ചടിയാകും. മണ്ണുമാന്തിയുടെ സഹായംകൊണ്ടാണു മലനിരകൾ വെട്ടിനിരത്തി ചുരുങ്ങിയ കാലംകൊണ്ടു ബഹുനിലക്കെട്ടിടങ്ങൾ പണിതിരുന്നത്. പുതിയ തീരുമാനത്തിലൂടെ നിർമാണ സൈറ്റുകളിൽനിന്നു ഇവ വഴിമാറുന്പോൾ വീണ്ടും അവിടെ മാനുഷിക അധ്വാനം ഉപയോഗിക്കേണ്ടി വരും.