കൊച്ചി: സമൂഹത്തിൽ മാതൃകാപരമായ പ്രവർത്തനമാണു ജനശ്രീ സുസ്ഥിര വികസന മിഷൻ കേരളത്തിൽ നടത്തിവരുന്നതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ജനശ്രീയുടെ പത്താം വാർഷികാഘോഷം കൊച്ചി മറൈൻഡ്രൈവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത വിജയമാണു ജനശ്രീ സ്വന്തമാക്കിയിട്ടുള്ളത്. ഇതൊരു വലിയ കൂട്ടായ്മയുടെ നേട്ടമാണ്. ജനശ്രീ കഴിഞ്ഞ പത്തു വർഷം ലക്ഷ്യമിട്ടതെന്തോ അതു നേടിക്കഴിഞ്ഞു. അംഗങ്ങളായ എല്ലാവർക്കും അഭിമാനിക്കാം. ഒരു ലക്ഷം പേർക്കു തൊഴിൽ പരിശീലനം, കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി 1000 തൊഴിൽ സംരംഭങ്ങൾ എന്നിവയെല്ലാം അടുത്ത അഞ്ചു വർഷത്തെ ലക്ഷ്യങ്ങളാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ജനശ്രീ മിഷന്റെ വിവിധ പുരസ്കാരങ്ങൾ നടി മഞ്ജു വാര്യർ, നടൻ ശ്രീനിവാസൻ, ജീവകാരുണ്യ പ്രവർത്തകൻ തെരുവോരം മുരുകൻ, സസ്യ ഭാരതി ഉസ്താദ് ഹംസ മടിക്കൈ, തൊഴിൽ സംരംഭക ടി. ശാന്തി, സിനിമാ നിർമാതാവും ജൈവ കർഷകയുമായ ആൻ സജീവ് എന്നിവർക്ക് ഉമ്മൻ ചാണ്ടി വിതരണം ചെയ്തു. നടൻ ശ്രീനിവാസനുവേണ്ടി മകൻ വിനീത് ശ്രീനിവാസൻ പുരസ്കാരം ഏറ്റുവാങ്ങി. ജനശ്രീയുടെ ആദ്യകാല നേതാക്കളായ പുറക്കാട് ഷംസുദ്ദീൻ, കെ.സി. നായർ, പി.എസ്. ലത്തീഫ് എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ജനശ്രീ സുസ്ഥിര മിഷന്റെ അടുത്ത അഞ്ചു വർഷത്തെ കർമ പരിപാടികൾ വിശദീകരിക്കുന്ന "ദർശനരേഖ 2022’ കൊച്ചി മേയർ സൗമിനി ജെയിനു നൽകി ഉമ്മൻ ചാണ്ടി പ്രകാശനം ചെയ്തു.
ജനശ്രീ മിഷന്റെ വിവിധ പുരസ്കാരങ്ങൾ നടി മഞ്ജു വാര്യർ, നടൻ ശ്രീനിവാസൻ, ജീവകാരുണ്യ പ്രവർത്തകൻ തെരുവോരം മുരുകൻ, സസ്യ ഭാരതി ഉസ്താദ് ഹംസ മടിക്കൈ, തൊഴിൽ സംരംഭക ടി. ശാന്തി, സിനിമാ നിർമാതാവും ജൈവ കർഷകയുമായ ആൻ സജീവ് എന്നിവർക്ക് ഉമ്മൻ ചാണ്ടി വിതരണം ചെയ്തു. നടൻ ശ്രീനിവാസനുവേണ്ടി മകൻ വിനീത് ശ്രീനിവാസൻ പുരസ്കാരം ഏറ്റുവാങ്ങി. ജനശ്രീയുടെ ആദ്യകാല നേതാക്കളായ പുറക്കാട് ഷംസുദ്ദീൻ, കെ.സി. നായർ, പി.എസ്. ലത്തീഫ് എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ജനശ്രീ സുസ്ഥിര മിഷന്റെ അടുത്ത അഞ്ചു വർഷത്തെ കർമ പരിപാടികൾ വിശദീകരിക്കുന്ന "ദർശനരേഖ 2022’ കൊച്ചി മേയർ സൗമിനി ജെയിനു നൽകി ഉമ്മൻ ചാണ്ടി പ്രകാശനം ചെയ്തു.