കളമശേരി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (കുസാറ്റ്) ബജറ്റ് സ്റ്റഡി സെന്ററിനു കെ.എം. മാണിയുടെ പേരിട്ട നടപടി പിൻവലിക്കാൻ ഇന്നലെ ചേർന്ന സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്തു 2012ൽ ആരംഭിച്ച ബജറ്റ് സ്റ്റഡി സെന്ററിന് അന്നത്തെ ധനകാര്യമന്ത്രിയായ കെ.എം. മാണിയുടെ പേരിടുകയായിരുന്നു. സർക്കാർ മാറിയതോടെ സിൻഡിക്കറ്റ് അംഗങ്ങളെ മാറ്റി നിയമിക്കുകയും എൽഡിഎഫിനു ഭൂരിപക്ഷം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണു പുതിയ തീരുമാനം.
കൊച്ചി സർവകലാശാലയുടെ വിവിധ ഹോസ്റ്റലുകളിലെ പ്രവേശനം ആദ്യവർഷ വിദ്യാർഥികൾക്കുമാത്രമായി പരിമിതപ്പെടുത്താനുള്ള യുജിസി നിർദേശം സിൻഡിക്കറ്റ് മരവിപ്പിച്ചു. വിഷയം ചർച്ച ചെയ്ത് മാനദണ്ഡങ്ങൾ തീരുമാനിക്കാൻ അഞ്ചംഗ സിൻഡിക്കറ്റ് സമിതിയെ നിയോഗിച്ചു. ഹോസ്റ്റലിലെ റാഗിംഗ് ഒഴിവാക്കാനായി എടുത്ത തീരുമാനങ്ങൾ ഈ സമിതിയുടെ റിപ്പോർട്ട് പുറത്തു വരുംവരെ നടപ്പാക്കില്ല.
ഹോസ്റ്റൽ റീ-ഷഫ്ളിംഗ് കൂടാതെ സഹാറ, അളകനന്ദ ഹോസ്റ്റലുകൾ ഒന്നാം വർഷ വിദ്യാർഥികളുടെ ഹോസ്റ്റലുകളാക്കാനുള്ള തീരുമാനമാണ് എസ്എഫ്ഐയുടെ എതിർപ്പിനെത്തുടർന്നു നിർത്തിവയ്ക്കുന്നത്. നാലു വർഷമായി വിദ്യാർഥികളും വൈസ് ചാൻസലറും തമ്മിലുള്ള പ്രധാന തർക്കവിഷയമാണ് ഹോസ്റ്റൽ പ്രവേശനത്തിലെ മാനദണ്ഡങ്ങൾ.
വിവാദമായ സ്കൂൾ ഓഫ് ലീഗൽ വകുപ്പിലെ നിയമനനീക്കവും കുസാറ്റ് സിൻഡിക്കറ്റ് യോഗം തടഞ്ഞു. മഹാത്മാഗാന്ധി സർവകലാശാലാ മുൻ പ്രോ- വൈസ് ചാൻസലറായ ഷീന ഷുക്കൂറിനെ നിയമിക്കാനുള്ള കുസാറ്റ് അധികൃതരുടെ രണ്ടാമത്തെ ശ്രമമാണു തടയപ്പെട്ടത്. വേണ്ടത്ര അധ്യാപന പരിചയമില്ലാത്തതിനാൽ ഇതേ അപേക്ഷ നിയമനസമിതി 2015 ൽ തള്ളിക്കളഞ്ഞിരുന്നു.
ഏപ്രിൽ 25നു ഷീനയുടെ അഭിമുഖം വീണ്ടും തീരുമാനിച്ചതാണു വിവാദമായത്.
സിൻഡിക്കറ്റ് എതിരായതോടെ അഭിമുഖം വേണ്ടെന്നു വച്ചതായി അധ്യക്ഷയായ വൈസ് ചാൻസലർ ജെ. ലത യോഗത്തിൽ അറിയിച്ചു. ജീവനക്കാരുടെയും അധ്യാപകരുടെയും മക്കൾക്ക് കുസാറ്റ് അനുവദിച്ചിരുന്ന ഫീസിളവ് പിൻവലിച്ചു. ഇനിമുതൽ ഇവരും ഫീസ് കൊടുക്കണം. അതേസമയം, ക്ലാസ് നാല് ജീവനക്കാരുടെ മക്കൾക്ക് 100 ശതമാനം ഫീസിളവ് അനുവദിക്കും.
കഴിഞ്ഞ സർക്കാരിന്റെ കാലത്തു 2012ൽ ആരംഭിച്ച ബജറ്റ് സ്റ്റഡി സെന്ററിന് അന്നത്തെ ധനകാര്യമന്ത്രിയായ കെ.എം. മാണിയുടെ പേരിടുകയായിരുന്നു. സർക്കാർ മാറിയതോടെ സിൻഡിക്കറ്റ് അംഗങ്ങളെ മാറ്റി നിയമിക്കുകയും എൽഡിഎഫിനു ഭൂരിപക്ഷം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണു പുതിയ തീരുമാനം.
കൊച്ചി സർവകലാശാലയുടെ വിവിധ ഹോസ്റ്റലുകളിലെ പ്രവേശനം ആദ്യവർഷ വിദ്യാർഥികൾക്കുമാത്രമായി പരിമിതപ്പെടുത്താനുള്ള യുജിസി നിർദേശം സിൻഡിക്കറ്റ് മരവിപ്പിച്ചു. വിഷയം ചർച്ച ചെയ്ത് മാനദണ്ഡങ്ങൾ തീരുമാനിക്കാൻ അഞ്ചംഗ സിൻഡിക്കറ്റ് സമിതിയെ നിയോഗിച്ചു. ഹോസ്റ്റലിലെ റാഗിംഗ് ഒഴിവാക്കാനായി എടുത്ത തീരുമാനങ്ങൾ ഈ സമിതിയുടെ റിപ്പോർട്ട് പുറത്തു വരുംവരെ നടപ്പാക്കില്ല.
ഹോസ്റ്റൽ റീ-ഷഫ്ളിംഗ് കൂടാതെ സഹാറ, അളകനന്ദ ഹോസ്റ്റലുകൾ ഒന്നാം വർഷ വിദ്യാർഥികളുടെ ഹോസ്റ്റലുകളാക്കാനുള്ള തീരുമാനമാണ് എസ്എഫ്ഐയുടെ എതിർപ്പിനെത്തുടർന്നു നിർത്തിവയ്ക്കുന്നത്. നാലു വർഷമായി വിദ്യാർഥികളും വൈസ് ചാൻസലറും തമ്മിലുള്ള പ്രധാന തർക്കവിഷയമാണ് ഹോസ്റ്റൽ പ്രവേശനത്തിലെ മാനദണ്ഡങ്ങൾ.
വിവാദമായ സ്കൂൾ ഓഫ് ലീഗൽ വകുപ്പിലെ നിയമനനീക്കവും കുസാറ്റ് സിൻഡിക്കറ്റ് യോഗം തടഞ്ഞു. മഹാത്മാഗാന്ധി സർവകലാശാലാ മുൻ പ്രോ- വൈസ് ചാൻസലറായ ഷീന ഷുക്കൂറിനെ നിയമിക്കാനുള്ള കുസാറ്റ് അധികൃതരുടെ രണ്ടാമത്തെ ശ്രമമാണു തടയപ്പെട്ടത്. വേണ്ടത്ര അധ്യാപന പരിചയമില്ലാത്തതിനാൽ ഇതേ അപേക്ഷ നിയമനസമിതി 2015 ൽ തള്ളിക്കളഞ്ഞിരുന്നു.
ഏപ്രിൽ 25നു ഷീനയുടെ അഭിമുഖം വീണ്ടും തീരുമാനിച്ചതാണു വിവാദമായത്.
സിൻഡിക്കറ്റ് എതിരായതോടെ അഭിമുഖം വേണ്ടെന്നു വച്ചതായി അധ്യക്ഷയായ വൈസ് ചാൻസലർ ജെ. ലത യോഗത്തിൽ അറിയിച്ചു. ജീവനക്കാരുടെയും അധ്യാപകരുടെയും മക്കൾക്ക് കുസാറ്റ് അനുവദിച്ചിരുന്ന ഫീസിളവ് പിൻവലിച്ചു. ഇനിമുതൽ ഇവരും ഫീസ് കൊടുക്കണം. അതേസമയം, ക്ലാസ് നാല് ജീവനക്കാരുടെ മക്കൾക്ക് 100 ശതമാനം ഫീസിളവ് അനുവദിക്കും.