കാഞ്ഞങ്ങാട്: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ സർക്കാർ പിന്നോട്ടില്ലെന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ.
ഒഴിപ്പിക്കൽ നടന്നതു പൂർണമായും സർക്കാർ പിന്തുണയോടെയാണെന്നും അവിടെ ഏറ്റവും വലിയ കൈയേറ്റക്കാരനെയാണു കുടിയൊഴിപ്പിച്ചിട്ടുള്ളതെന്നും കാഞ്ഞങ്ങാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മന്ത്രി പറഞ്ഞു. കൈയേറ്റ ഭൂമിയിൽ വീണ്ടും കുരിശ് സ്ഥാപിച്ചവർക്കെതിരേ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഒഴിപ്പിക്കൽ നടപടി ഒരുകാരണവശാലും നിർത്തിവയ്ക്കില്ലെന്ന് മന്ത്രി ആവർത്തിച്ചു.
ഒഴിപ്പിക്കൽ നടന്നതു പൂർണമായും സർക്കാർ പിന്തുണയോടെയാണെന്നും അവിടെ ഏറ്റവും വലിയ കൈയേറ്റക്കാരനെയാണു കുടിയൊഴിപ്പിച്ചിട്ടുള്ളതെന്നും കാഞ്ഞങ്ങാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മന്ത്രി പറഞ്ഞു. കൈയേറ്റ ഭൂമിയിൽ വീണ്ടും കുരിശ് സ്ഥാപിച്ചവർക്കെതിരേ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഒഴിപ്പിക്കൽ നടപടി ഒരുകാരണവശാലും നിർത്തിവയ്ക്കില്ലെന്ന് മന്ത്രി ആവർത്തിച്ചു.