കോഴിക്കോട്: മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരേ നടപടിയെടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും വിഷയം കേന്ദ്രസർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും കേന്ദ്ര ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി സി.ആർ. ചൗധരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭൂമി കൈയേറ്റം സംസ്ഥാനവിഷയമായതിനാൽ നേരിട്ടിടപെടുന്നതിനു പകരം കേരളത്തിന് കേന്ദ്രമന്ത്രാലയങ്ങൾ നിർദേശം നൽകുമെന്നാണു കരുതുന്നത്. മൂന്നാറിലെ കൈയേറ്റങ്ങളും വൻകിട നിർമാണ പ്രവർത്തനങ്ങളും സംബന്ധിച്ച് താൻ പ്രധാനമന്ത്രി,ആഭ്യന്തരമന്ത്രി, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി തുടങ്ങിയവർക്കു സമർപ്പിച്ച റിപ്പോർട്ടിൽ തുടർനടപടിക്ക് രണ്ടു മൂന്ന് ദിവസംകൂടി കാത്ത ിരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കൈയേറ്റം ആരുടെ ഭാഗത്തുനിന്നുണ്ടായാലും നടപടിയെടുക്കണം.
ഭൂമികൈയേറ്റത്തിനെതിരേ നടപടിയെടുക്കേണ്ടത് സംസ്ഥാനമാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ ദവെ ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ഭക്ഷ്യഭദ്രതാ നിയമം കേരളത്തിലും തമിഴ്നാട്ടിലും നടപ്പിലാക്കുന്നതു വൈകിയെന്നു മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഭക്ഷ്യധാന്യം നൽകാൻ തയാറാണ്. 2013ൽ അന്നത്തെ പ്ലാനിംഗ് കമ്മീഷൻ തയാറാക്കിയ പദ്ധതി പ്രകാരം നൽകേണ്ട ഭക്ഷ്യ ധാന്യങ്ങളേക്കാൾ കൂടുതൽ ഇപ്പോൾ നൽകുന്നുണ്ട്. 10 ലക്ഷം ടണ്‍ ധാന്യത്തിന് പകരം 14 ലക്ഷം ടണ്ണാണ് സംസ്ഥാനത്തിനു നൽകുന്നത്. സംസ്ഥാനത്ത് 46 ശതമാനം ജനങ്ങൾ ഭക്ഷ്യ സബ്സിഡിയുടെ ഗുണം അനുഭവിക്കുന്നുണ്ട്. മാർക്കറ്റ് ലഭ്യതയ്ക്കനുസരിച്ച് ഭക്ഷ്യധാന്യം നൽകാൻ കേന്ദ്രം തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി കൈയേറ്റം സംസ്ഥാനവിഷയമായതിനാൽ നേരിട്ടിടപെടുന്നതിനു പകരം കേരളത്തിന് കേന്ദ്രമന്ത്രാലയങ്ങൾ നിർദേശം നൽകുമെന്നാണു കരുതുന്നത്. മൂന്നാറിലെ കൈയേറ്റങ്ങളും വൻകിട നിർമാണ പ്രവർത്തനങ്ങളും സംബന്ധിച്ച് താൻ പ്രധാനമന്ത്രി,ആഭ്യന്തരമന്ത്രി, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി തുടങ്ങിയവർക്കു സമർപ്പിച്ച റിപ്പോർട്ടിൽ തുടർനടപടിക്ക് രണ്ടു മൂന്ന് ദിവസംകൂടി കാത്ത ിരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കൈയേറ്റം ആരുടെ ഭാഗത്തുനിന്നുണ്ടായാലും നടപടിയെടുക്കണം.
ഭൂമികൈയേറ്റത്തിനെതിരേ നടപടിയെടുക്കേണ്ടത് സംസ്ഥാനമാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ ദവെ ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ഭക്ഷ്യഭദ്രതാ നിയമം കേരളത്തിലും തമിഴ്നാട്ടിലും നടപ്പിലാക്കുന്നതു വൈകിയെന്നു മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഭക്ഷ്യധാന്യം നൽകാൻ തയാറാണ്. 2013ൽ അന്നത്തെ പ്ലാനിംഗ് കമ്മീഷൻ തയാറാക്കിയ പദ്ധതി പ്രകാരം നൽകേണ്ട ഭക്ഷ്യ ധാന്യങ്ങളേക്കാൾ കൂടുതൽ ഇപ്പോൾ നൽകുന്നുണ്ട്. 10 ലക്ഷം ടണ്‍ ധാന്യത്തിന് പകരം 14 ലക്ഷം ടണ്ണാണ് സംസ്ഥാനത്തിനു നൽകുന്നത്. സംസ്ഥാനത്ത് 46 ശതമാനം ജനങ്ങൾ ഭക്ഷ്യ സബ്സിഡിയുടെ ഗുണം അനുഭവിക്കുന്നുണ്ട്. മാർക്കറ്റ് ലഭ്യതയ്ക്കനുസരിച്ച് ഭക്ഷ്യധാന്യം നൽകാൻ കേന്ദ്രം തയാറാണെന്നും അദ്ദേഹം പറഞ്ഞു.