കൊച്ചി: ഡിഫ്തീരിയയ്ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ.സരിതയുടെ അധ്യക്ഷതയിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേംബറിൽ ചേർന്ന അടിയന്തര യോഗം വിലയിരുത്തി. അസം സ്വദേശിയും എസ്എസ്എൽസി വിദ്യാർഥിയുമായ ഇൻസർ റഹ്മാൻ (17 ) ഡിഫ്തീരിയ രോഗം ബാധിച്ച് മരിച്ചതിനെത്തുടർന്ന് രോഗബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായാണ് യോഗം ചേർന്നത്.
പരിഭ്രാന്തരാകാതെ ജനങ്ങളെ ബോധവത്കരിക്കേണ്ട ആവശ്യകത വളരെ പ്രധാനമാണെന്നും യോഗം വിലയിരുത്തി. കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് യഥാസമയം എടുത്തുകൊണ്ടാണ് രോഗത്തെ പ്രതിരോധിക്കേണ്ടത്. മാതാപിതാക്കൾ യഥാസമയം കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു.
രോഗം റിപ്പോർട്ട് ചെയ്ത പ്രദേശമായ തൃക്കാക്കരയിൽ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുളള ടീം സന്ദർശിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുളള മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. ഡിഫ്തീരിയ രോഗത്തിന്റെ ലക്ഷണങ്ങളായ പനി, തൊണ്ടവേദന, വെളളം ഇറക്കാനുളള ബുദ്ധിമുട്ട്, തൊണ്ട വീക്കം, തൊണ്ടയിൽ നേരിയ മഞ്ഞ നിറത്തിലുള്ള പാട എന്നിവ കണ്ടാലുടൻ തന്നെ അടുത്ത ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 39 ആരോഗ്യ പ്രവർത്തകരടങ്ങിയ എട്ട് ടീമുകൾ 144 വീടുകൾ സന്ദർശിച്ചു. അതിൽ 576 അംഗങ്ങളെ പരിശോധിച്ചതിൽ എട്ട് പേർക്ക് ഡിഫ്തീരിയ സംശയിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ചികിത്സ ആരംഭിച്ചു. മൂന്നു പേർക്ക് വാക്സിൻ നൽകുകയും ചെയ്തു. രോഗിയുമായി അടുത്ത സന്പർക്കം പുലർത്തുന്നവർക്ക് രോഗ പ്രതിരോധത്തിനായുളള വാക്സിനും ഡിഫ്തീരിയ ലക്ഷണങ്ങൾ ഉളളവർക്ക് ആന്റി ടോക്സിനും നൽകുന്നതിനുളള നടപടികളും സ്വീകരിച്ചു.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ.കുട്ടപ്പൻ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ., ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ആർ.വിദ്യ, ജില്ലാതല പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
കൂടാതെ മഞ്ഞപ്പിത്തം, െ ഡങ്കിപ്പനി എന്നിവ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളായ കളമശേരി, പായിപ്ര എന്നിവിടങ്ങളിലും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുളള ടീം സന്ദർശനം നടത്തുകയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തു. സന്ദർശന സമയത്ത് മൂവാറ്റുപുഴ എംഎൽഎ എൽദോ ഏബ്രഹാം, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുമായി ആരോഗ്യ വകുപ്പ് ഡയറക്ടർ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുളള ചർച്ച നടത്തി. വിപുലമായ അവലോകന യോഗം ഈ മാസം 29-ന് പായിപ്ര ഗ്രാമപഞ്ചായത്ത് കോണ്ഫറൻസ് ഹാളിൽ കൂടാനും തീരുമാനിച്ചു.
പരിഭ്രാന്തരാകാതെ ജനങ്ങളെ ബോധവത്കരിക്കേണ്ട ആവശ്യകത വളരെ പ്രധാനമാണെന്നും യോഗം വിലയിരുത്തി. കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് യഥാസമയം എടുത്തുകൊണ്ടാണ് രോഗത്തെ പ്രതിരോധിക്കേണ്ടത്. മാതാപിതാക്കൾ യഥാസമയം കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു.
രോഗം റിപ്പോർട്ട് ചെയ്ത പ്രദേശമായ തൃക്കാക്കരയിൽ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുളള ടീം സന്ദർശിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുളള മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. ഡിഫ്തീരിയ രോഗത്തിന്റെ ലക്ഷണങ്ങളായ പനി, തൊണ്ടവേദന, വെളളം ഇറക്കാനുളള ബുദ്ധിമുട്ട്, തൊണ്ട വീക്കം, തൊണ്ടയിൽ നേരിയ മഞ്ഞ നിറത്തിലുള്ള പാട എന്നിവ കണ്ടാലുടൻ തന്നെ അടുത്ത ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 39 ആരോഗ്യ പ്രവർത്തകരടങ്ങിയ എട്ട് ടീമുകൾ 144 വീടുകൾ സന്ദർശിച്ചു. അതിൽ 576 അംഗങ്ങളെ പരിശോധിച്ചതിൽ എട്ട് പേർക്ക് ഡിഫ്തീരിയ സംശയിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ചികിത്സ ആരംഭിച്ചു. മൂന്നു പേർക്ക് വാക്സിൻ നൽകുകയും ചെയ്തു. രോഗിയുമായി അടുത്ത സന്പർക്കം പുലർത്തുന്നവർക്ക് രോഗ പ്രതിരോധത്തിനായുളള വാക്സിനും ഡിഫ്തീരിയ ലക്ഷണങ്ങൾ ഉളളവർക്ക് ആന്റി ടോക്സിനും നൽകുന്നതിനുളള നടപടികളും സ്വീകരിച്ചു.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ.കുട്ടപ്പൻ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ., ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ആർ.വിദ്യ, ജില്ലാതല പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
കൂടാതെ മഞ്ഞപ്പിത്തം, െ ഡങ്കിപ്പനി എന്നിവ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളായ കളമശേരി, പായിപ്ര എന്നിവിടങ്ങളിലും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുളള ടീം സന്ദർശനം നടത്തുകയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തു. സന്ദർശന സമയത്ത് മൂവാറ്റുപുഴ എംഎൽഎ എൽദോ ഏബ്രഹാം, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുമായി ആരോഗ്യ വകുപ്പ് ഡയറക്ടർ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുളള ചർച്ച നടത്തി. വിപുലമായ അവലോകന യോഗം ഈ മാസം 29-ന് പായിപ്ര ഗ്രാമപഞ്ചായത്ത് കോണ്ഫറൻസ് ഹാളിൽ കൂടാനും തീരുമാനിച്ചു.