തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മത്സ്യമേഖലയോടു കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചു ദേശവ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മേയ് 13ന് കൊച്ചിയിൽ നൂറുകണക്കിനു വള്ളങ്ങൾ നിരത്തി മത്സ്യത്തൊഴിലാളികൾ സമരം നടത്തും.
ജൂണ്‍ പത്തിനു കന്യാകുമാരിയിൽനിന്നാരംഭിക്കുന്ന പ്രചാരണജാഥ ജൂണ്‍ 27ന് ചെന്നൈയിൽ സമ്മേളനത്തോടെ സമാപിക്കുമെന്നു നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി. പീറ്റർ പത്രസമ്മേളനത്തിൽ അറിയിച്ചു. തീരദേശ നിയന്ത്രണ നിയമം ഭേദഗതി ചെയ്തു കടൽ തീരവും കായൽ തീരവും ടൂറിസം നിർമാണ ലോബികൾക്കായി തീറെഴുതാൻ അണിയറ നീക്കം നടക്കുകയാണ്. വിഴിഞ്ഞം പദ്ധതിക്കായി ഡ്രഡ്ജിംഗ് നടത്തുന്നതിനാൽ പദ്ധതി പ്രദേശത്തിനു വടക്കുഭാഗത്തു കടൽ കരയെ വിഴുങ്ങുമെന്ന ഭീതിയിലാണ്. കടൽ മണൽഖനനം നടത്താനുള്ള സർക്കാർനീക്കം ഉപേക്ഷിക്കണമെന്നും പ്ലാസ്റ്റിക് മാലിന്യം കടലിൽ എത്തുന്നതു തടയാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആന്റോ ഏലിയാസ് (കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ), വി. റൊമാൻസ് (കന്യാകുമാരി ജില്ലാ മത്സ്യതൊഴിലാളി യൂണിയൻ), ഡോ.ആർ.വി. കുമാരവേലു (വൻകടൽ മീൻ തൊഴിലാളി സംഘം), ബേബി ജോണ്‍ (പിപ്പിൾസ് മൂവ്മെന്റ് എഗൈൻസ്റ്റ് ഇനയം പോർട്ട്), സാഗർ, സേസടിമ, വലേരിയൻ ഐസക് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ജൂണ്‍ പത്തിനു കന്യാകുമാരിയിൽനിന്നാരംഭിക്കുന്ന പ്രചാരണജാഥ ജൂണ്‍ 27ന് ചെന്നൈയിൽ സമ്മേളനത്തോടെ സമാപിക്കുമെന്നു നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി. പീറ്റർ പത്രസമ്മേളനത്തിൽ അറിയിച്ചു. തീരദേശ നിയന്ത്രണ നിയമം ഭേദഗതി ചെയ്തു കടൽ തീരവും കായൽ തീരവും ടൂറിസം നിർമാണ ലോബികൾക്കായി തീറെഴുതാൻ അണിയറ നീക്കം നടക്കുകയാണ്. വിഴിഞ്ഞം പദ്ധതിക്കായി ഡ്രഡ്ജിംഗ് നടത്തുന്നതിനാൽ പദ്ധതി പ്രദേശത്തിനു വടക്കുഭാഗത്തു കടൽ കരയെ വിഴുങ്ങുമെന്ന ഭീതിയിലാണ്. കടൽ മണൽഖനനം നടത്താനുള്ള സർക്കാർനീക്കം ഉപേക്ഷിക്കണമെന്നും പ്ലാസ്റ്റിക് മാലിന്യം കടലിൽ എത്തുന്നതു തടയാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആന്റോ ഏലിയാസ് (കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ), വി. റൊമാൻസ് (കന്യാകുമാരി ജില്ലാ മത്സ്യതൊഴിലാളി യൂണിയൻ), ഡോ.ആർ.വി. കുമാരവേലു (വൻകടൽ മീൻ തൊഴിലാളി സംഘം), ബേബി ജോണ്‍ (പിപ്പിൾസ് മൂവ്മെന്റ് എഗൈൻസ്റ്റ് ഇനയം പോർട്ട്), സാഗർ, സേസടിമ, വലേരിയൻ ഐസക് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.