തിരുവനന്തപുരം: മഞ്ഞപ്പിത്തബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു. കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണു മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം എ, ഇ വിഭാഗങ്ങൾ കുടിവെള്ളത്തിലൂടെയും കഴിക്കുന്ന ഭക്ഷണത്തിൽ കൂടിയുമാണു പിടിപെടുന്നത്. കൂടുതലായി കണ്ടുവരുന്നതു കുടിവെളളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന എ വിഭാഗം മഞ്ഞപ്പിത്തമാണ്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദി തുടങ്ങിയവയാണു പ്രാരംഭ ലക്ഷണങ്ങൾ.
യഥാസമയം ചികിത്സ സ്വീകരിക്കാതിരുന്നാൽ കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കുകയും മരണം സംഭവിക്കുമെന്നും ഡയറക്ടർ അറിയിച്ചു.
യഥാസമയം ചികിത്സ സ്വീകരിക്കാതിരുന്നാൽ കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കുകയും മരണം സംഭവിക്കുമെന്നും ഡയറക്ടർ അറിയിച്ചു.