ഭരണങ്ങാനം: നാടിന്റെ രക്ഷയ്ക്കും സമാധാനത്തിനും മദ്യനിരോധനം നടപ്പാക്കണമെന്ന ഉറച്ച പ്രഖ്യാപനത്തോടെ കെസിബിസി മദ്യവിരുദ്ധ സമിതി ഭരണങ്ങാനത്തു നടത്തിയ സംസ്ഥാന സമ്മേളനം കേരളത്തിന്റെ പൊതുവികാരമായി മാറി.
ആവേശം അലയടിച്ച സമ്മേളനത്തിൽ സന്പൂർണ മദ്യനിരോധനം സാധ്യമെന്നു തെളിയിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിനെ കെസിബിസി മദ്യവിരുദ്ധസമിതിയുടെ “ദേശീയ ചാന്പ്യനായി’’ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രഖ്യാപിച്ചു. കെപിസിസി മുൻ പ്രസിഡ്ന്റ് വി.എം.സുധീരനാണു സംസ്ഥാന ചാന്പ്യൻ. സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ ഭരണങ്ങാനം അൽഫോൻസ റെസിഡൻഷൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിലാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രഖ്യാപനം നടത്തിയത്.
മദ്യനയത്തെ രാഷ്ട്രീയവൽക്കരിക്കരുത്.കേരളത്തിൽ മദ്യനിരോധനം നടപ്പാക്കിയില്ലെങ്കിൽ പാവപ്പെട്ട ജനങ്ങളും കുടുംബങ്ങളും കഷ്ടത്തിലാകും. മദ്യവിമുക്ത കേരളത്തിനും ഭാരതത്തിനുമായി ഏവരും മുന്നിട്ടിറങ്ങണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനത്തിൽ പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ സമ്മേളനം ഉദ്ഘാടനംചെയ്തു മദ്യവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുപ്രീംകോടതി വിധിയിൽ വെള്ളം ചേർക്കാനും കുൽസിത മാർഗങ്ങളിലൂടെ മറികടക്കാനും നടത്തുന്ന ശ്രമങ്ങൾ ചെറുക്കുമെന്നും കെസിബിസി മദ്യവിരുദ്ധസമിതി ചെയർമാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമുള്ള നേതൃത്വത്തിന് ഏത് പ്രതിസന്ധികളെയും തരണം ചെയ്ത് ജനോപകാരപ്രദമായ തീരുമാനങ്ങൾ നടപ്പിലാക്കാൻ സാധിക്കുമെന്ന് ചങ്ങനാ ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു.
കുട്ടികൾവരെ ലഹരിക്ക് അടിമയാക്കപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തിൽ ലഹരിക്കെതിരേ സഭ സാമൂഹ്യപ്രതിബദ്ധതയോടെ നിരന്തര സമരങ്ങളും ബോധവത്കരണവും നടത്തുമെന്നു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ധാർമിക വിഷയങ്ങളിൽ ഉറച്ച തീരുമാനമെടുക്കാനും പോരാട്ടം നടത്താനും ഓരോ ക്രൈസ്തവനും കടമയുണ്ടെന്നു കെസിബിസി സംസ്ഥാന സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കൽ വ്യക്തമാക്കി. സുപ്രീംകോടതി വിധിയെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു കെപി സിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ അഭിപ്രായപ്പെട്ടു. കുടിവെള്ളം ഇല്ലെങ്കിലും മദ്യം മതിയെന്ന സമീപനമാണ് സർക്കാരിന്റേതെന്നും കെസിബിസിയുടെ ശക്തമായ നിലപാട് തന്നെപ്പോലുള്ള പൊതുപ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്നതായും സുധീരൻ പറഞ്ഞു. സെക്രട്ടറി ചാർളി പോളും പ്രസംഗിച്ചു.ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ, പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മദ്യവിരുദ്ധസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇന്നലെ രാവിലെ നടന്ന പ്രതിനിധി സമ്മേളനം മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനംചെയ്തു. മാർ ജേക്കബ് മുരിക്കൻ അധ്യക്ഷത വഹിച്ചു. ഫാ.ജോസഫ് പുത്തൻപുര പ്രഭാഷണം നടത്തി.
ആവേശം അലയടിച്ച സമ്മേളനത്തിൽ സന്പൂർണ മദ്യനിരോധനം സാധ്യമെന്നു തെളിയിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിനെ കെസിബിസി മദ്യവിരുദ്ധസമിതിയുടെ “ദേശീയ ചാന്പ്യനായി’’ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രഖ്യാപിച്ചു. കെപിസിസി മുൻ പ്രസിഡ്ന്റ് വി.എം.സുധീരനാണു സംസ്ഥാന ചാന്പ്യൻ. സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ ഭരണങ്ങാനം അൽഫോൻസ റെസിഡൻഷൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിലാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രഖ്യാപനം നടത്തിയത്.
മദ്യനയത്തെ രാഷ്ട്രീയവൽക്കരിക്കരുത്.കേരളത്തിൽ മദ്യനിരോധനം നടപ്പാക്കിയില്ലെങ്കിൽ പാവപ്പെട്ട ജനങ്ങളും കുടുംബങ്ങളും കഷ്ടത്തിലാകും. മദ്യവിമുക്ത കേരളത്തിനും ഭാരതത്തിനുമായി ഏവരും മുന്നിട്ടിറങ്ങണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനത്തിൽ പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ സമ്മേളനം ഉദ്ഘാടനംചെയ്തു മദ്യവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുപ്രീംകോടതി വിധിയിൽ വെള്ളം ചേർക്കാനും കുൽസിത മാർഗങ്ങളിലൂടെ മറികടക്കാനും നടത്തുന്ന ശ്രമങ്ങൾ ചെറുക്കുമെന്നും കെസിബിസി മദ്യവിരുദ്ധസമിതി ചെയർമാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമുള്ള നേതൃത്വത്തിന് ഏത് പ്രതിസന്ധികളെയും തരണം ചെയ്ത് ജനോപകാരപ്രദമായ തീരുമാനങ്ങൾ നടപ്പിലാക്കാൻ സാധിക്കുമെന്ന് ചങ്ങനാ ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു.
കുട്ടികൾവരെ ലഹരിക്ക് അടിമയാക്കപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തിൽ ലഹരിക്കെതിരേ സഭ സാമൂഹ്യപ്രതിബദ്ധതയോടെ നിരന്തര സമരങ്ങളും ബോധവത്കരണവും നടത്തുമെന്നു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ധാർമിക വിഷയങ്ങളിൽ ഉറച്ച തീരുമാനമെടുക്കാനും പോരാട്ടം നടത്താനും ഓരോ ക്രൈസ്തവനും കടമയുണ്ടെന്നു കെസിബിസി സംസ്ഥാന സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കൽ വ്യക്തമാക്കി. സുപ്രീംകോടതി വിധിയെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു കെപി സിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ അഭിപ്രായപ്പെട്ടു. കുടിവെള്ളം ഇല്ലെങ്കിലും മദ്യം മതിയെന്ന സമീപനമാണ് സർക്കാരിന്റേതെന്നും കെസിബിസിയുടെ ശക്തമായ നിലപാട് തന്നെപ്പോലുള്ള പൊതുപ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്നതായും സുധീരൻ പറഞ്ഞു. സെക്രട്ടറി ചാർളി പോളും പ്രസംഗിച്ചു.ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ, പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മദ്യവിരുദ്ധസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇന്നലെ രാവിലെ നടന്ന പ്രതിനിധി സമ്മേളനം മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനംചെയ്തു. മാർ ജേക്കബ് മുരിക്കൻ അധ്യക്ഷത വഹിച്ചു. ഫാ.ജോസഫ് പുത്തൻപുര പ്രഭാഷണം നടത്തി.