തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങൾക്കു സർക്കാർ എതിരാണെന്നും വൻകിട കൈയേറ്റങ്ങൾക്കെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം, കുടിയേറ്റക്കാരെ സംരക്ഷിക്കും. ഇക്കാര്യത്തിൽ സർക്കാരിനു വ്യക്തമായ നിലപാട് ഉണ്ടെന്നും റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു.
കൈയേറ്റം ഒഴിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനു രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും. അവിടെ പരിസ്ഥിതി പ്രശ്നങ്ങൾ ഉള്ളതിനാൽ പരിസ്ഥിതി പ്രവർത്തകരുടെ യോഗവും വിളിക്കും. മത മേലധ്യക്ഷന്മാരുടെയും മാധ്യമ പ്രതിനിധികളുടെയും യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. സർക്കാരിനെ അറിയിക്കാതെ ചില പ്രവർത്തനങ്ങൾ അവിടെ നടന്നു. അതു ശരിയായില്ല.അക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയെന്നതു എൽഡിഎഫ് നയമാണെന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.
കൈയേറ്റം ഒഴിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനു രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും. അവിടെ പരിസ്ഥിതി പ്രശ്നങ്ങൾ ഉള്ളതിനാൽ പരിസ്ഥിതി പ്രവർത്തകരുടെ യോഗവും വിളിക്കും. മത മേലധ്യക്ഷന്മാരുടെയും മാധ്യമ പ്രതിനിധികളുടെയും യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. സർക്കാരിനെ അറിയിക്കാതെ ചില പ്രവർത്തനങ്ങൾ അവിടെ നടന്നു. അതു ശരിയായില്ല.അക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയെന്നതു എൽഡിഎഫ് നയമാണെന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.