പാലാ:കാർ നിയന്ത്രണം വിട്ട് തടിലോറിയിലിടിച്ച് യുവ ഡോക്ടർ മരിച്ചു. ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളേയും ലോറി ഡ്രൈവറേയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം പാലാ പാലക്കാട്ടുമല സ്വദേശി തെരുവത്ത് വീട്ടിൽ ടി.ടി. തോമസിന്റെ മകൻ ഡോ. ആകാശ് തോമസ് (27) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ ഒന്നോടെ പെരുന്പാവൂരിനു സമീപം പുല്ലുവഴിയിലാണ് അപകടമുണ്ടായത്. ജർമനിയിൽ ഉപരിപഠനം നടത്തുന്ന ഡോ. ആകാശ് ഓസ്ട്രേലിയയ്ക്കു പോകുന്നതിനായാണു വിമാനത്താവളത്തിലേക്കു യാത്രതിരിച്ചത്. ഡോക്ടറുടെ രണ്ടു സഹോദരങ്ങൾ ഓസ്ട്രേലിയയിലുണ്ട്. ഇവരെ സന്ദർശിച്ചതിനുശേഷം ജർമനിക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നത്. പിതാവ് ടി.ടി. തോമസ് (ജോയി) ആണ് കാർ ഓടിച്ചിരുന്നത്. പരിക്കേറ്റ തോമസിനെയും അദ്ദേഹ ത്തിന്റെ ഭാര്യ സൂസമ്മയെയും (ഉഷ) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോമസ് റിട്ടയേഡ് ഹെഡ്മാസ്റ്ററാണ്. സൂസമ്മ റിട്ടയേഡ് എസ്ബിടി അസി. മാനേജരാണ്. സഹോദരങ്ങളായ ആശിഷ് തോമസ്, ആനന്ദ് തോമസ് എന്നിവർ വർഷങ്ങളായി ഓസ്ട്രേലിയയിലാണു താമസം. ഡോ. ആകാശ് തോമസ് ഒരു വർഷത്തോളം പാലാ മരിയൻ മെഡിക്കൽ സെന്ററിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലാ രൂപതാംഗവും പൂഞ്ഞാർ ഫൊറോന പള്ളി വികാരിയുമായ ഫാ. അഗസ്റ്റിൻ തെരുവത്ത് ആകാശിന്റെ പിതൃസഹോദരനാണ്.
ഇന്നലെ പുലർച്ചെ ഒന്നോടെ പെരുന്പാവൂരിനു സമീപം പുല്ലുവഴിയിലാണ് അപകടമുണ്ടായത്. ജർമനിയിൽ ഉപരിപഠനം നടത്തുന്ന ഡോ. ആകാശ് ഓസ്ട്രേലിയയ്ക്കു പോകുന്നതിനായാണു വിമാനത്താവളത്തിലേക്കു യാത്രതിരിച്ചത്. ഡോക്ടറുടെ രണ്ടു സഹോദരങ്ങൾ ഓസ്ട്രേലിയയിലുണ്ട്. ഇവരെ സന്ദർശിച്ചതിനുശേഷം ജർമനിക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നത്. പിതാവ് ടി.ടി. തോമസ് (ജോയി) ആണ് കാർ ഓടിച്ചിരുന്നത്. പരിക്കേറ്റ തോമസിനെയും അദ്ദേഹ ത്തിന്റെ ഭാര്യ സൂസമ്മയെയും (ഉഷ) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോമസ് റിട്ടയേഡ് ഹെഡ്മാസ്റ്ററാണ്. സൂസമ്മ റിട്ടയേഡ് എസ്ബിടി അസി. മാനേജരാണ്. സഹോദരങ്ങളായ ആശിഷ് തോമസ്, ആനന്ദ് തോമസ് എന്നിവർ വർഷങ്ങളായി ഓസ്ട്രേലിയയിലാണു താമസം. ഡോ. ആകാശ് തോമസ് ഒരു വർഷത്തോളം പാലാ മരിയൻ മെഡിക്കൽ സെന്ററിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലാ രൂപതാംഗവും പൂഞ്ഞാർ ഫൊറോന പള്ളി വികാരിയുമായ ഫാ. അഗസ്റ്റിൻ തെരുവത്ത് ആകാശിന്റെ പിതൃസഹോദരനാണ്.