കൊച്ചി: അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് എല്ലാ തലങ്ങളിലും ചർച്ച നടത്തിയശേഷം അഭിപ്രായ സമന്വയമുണ്ടായാൽ നടപ്പാക്കുമെന്നു വനം മന്ത്രി കെ. രാജു.
വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിക്കു കോട്ടം വരാത്ത വിധത്തിലാവണമെന്നു മുഖ്യമന്തി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രി കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവേ പറഞ്ഞു.
അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്നതാണു സർക്കാർ നയം. വനഭൂമിയിൽ എവിടെ കൈയേറ്റമുണ്ടായാലും ഉടനടി ഒഴിപ്പിക്കും.
മൂന്നാറിൽ കൈയേറ്റക്കാരും കുടിയേറ്റക്കാരുമുണ്ട്. ഇവരുടെ കാര്യത്തിൽ സർക്കാർ ധാരണയുണ്ടാക്കും. വനഭൂമി എല്ലായിടത്തും കൈയേറുന്നു എന്ന വാദം ശരിയല്ല. ഇക്കാര്യത്തിൽ സർക്കാർ കർശന നിലപാട് സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിക്കു കോട്ടം വരാത്ത വിധത്തിലാവണമെന്നു മുഖ്യമന്തി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രി കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവേ പറഞ്ഞു.
അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്നതാണു സർക്കാർ നയം. വനഭൂമിയിൽ എവിടെ കൈയേറ്റമുണ്ടായാലും ഉടനടി ഒഴിപ്പിക്കും.
മൂന്നാറിൽ കൈയേറ്റക്കാരും കുടിയേറ്റക്കാരുമുണ്ട്. ഇവരുടെ കാര്യത്തിൽ സർക്കാർ ധാരണയുണ്ടാക്കും. വനഭൂമി എല്ലായിടത്തും കൈയേറുന്നു എന്ന വാദം ശരിയല്ല. ഇക്കാര്യത്തിൽ സർക്കാർ കർശന നിലപാട് സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.