തിരുവനന്തപുരം : സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയിൽ കൈയേറ്റഭൂമിയിൽ സ്ഥാപിച്ച കുരിശു നീക്കംചെയ്ത റവന്യൂ വകുപ്പിന്റെ നടപടിയിലെ അതൃപ്തി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗത്തിലും ആവർത്തിച്ചു. കുരിശു നീക്കം ചെയ്ത രീതിയോടു മുഖ്യമന്ത്രിയെന്ന നിലയിൽ തനിക്കു യോജിക്കാനാകില്ലെന്നു പറഞ്ഞ പിണറായി വിജയൻ, വിഷയം വേറൊരു രീതിയിൽ മാറിയിരുന്നെങ്കിൽ അതിന്റെ ഉത്തരവാദിത്വം താൻ പേറേണ്ടിവരുമായിരുന്നില്ലേയെന്നും ചോദിച്ചു.
എന്നാൽ, എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണു കൈയേറ്റഭൂമിയിലെ കുരിശു നീക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചതെന്നും കുരിശിന്റെ വികാരം അറിയാവുന്നവർ തന്നെയാണ് അതിന് അനുമതി നൽകിയതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യമന്ത്രിക്കു മറുപടി നൽകി. അനാവശ്യ ന്യായങ്ങൾ പറഞ്ഞു കൈയേറ്റമൊഴിപ്പിക്കലിനു തടസം നിന്നാൽ അതു സർക്കാരിനെ കൂടുതൽ ദുർബലപ്പെടുത്തുമെന്നു പന്ന്യൻ രവീന്ദ്രൻകൂടി പറഞ്ഞതോടെ ചർച്ച കൈവിട്ടുപോകുമെന്ന സ്ഥതിയിലെത്തി. എന്നാൽ, കൈയേറ്റമൊഴിപ്പിക്കൽ നടപടിക്രമമനുസരിച്ചു തുടരട്ടേയെന്നും ബാക്കി കാര്യങ്ങൾ പിന്നീടു ചർച്ച ചെയ്യാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയതോടെ ഇടതുമുന്നണി യോഗത്തിൽ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്ന പൊട്ടിത്തെറി ഒഴിവായി.
മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കൽ സിപിഎം -സിപിഐ തർക്കമായി മാറുന്നത് ഇടതുമുന്നണിക്കും സർക്കാരിനും ഗുണകരമല്ലെന്ന നിലപാടാണു മറ്റു പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ സ്വീകരിച്ചത്. എന്നാൽ, കുരിശു മാറ്റിയതു യോജിച്ച രീതിയിലായിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ പിന്തുണച്ചു. കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന റവന്യൂ വകുപ്പിന്റെ നടപടിയെ പിന്തുണച്ച മന്ത്രി മാത്യു ടി. തോമസ്, വിഷയം ഗൗരവമുള്ളതായതിനാൽ മുഖ്യമന്ത്രിയുമായി കാര്യങ്ങൾ എല്ലാ ദിവസവും റവന്യൂ മന്ത്രി ചർച്ച ചെയ്യുന്നതു ഗുണകരമാകുമെന്നു പറഞ്ഞു.
ഒരു കാര്യത്തിലും സിപിഐക്കു പ്രത്യേക താത്പര്യങ്ങളില്ലെന്നു പറഞ്ഞ പന്ന്യൻ രവീന്ദ്രൻ കൈയേറ്റങ്ങൾ ഒഴിപ്പിപ്പിക്കുകയെന്നത് ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ളതാണെന്നു ചൂണ്ടിക്കാട്ടി. കൈയേറ്റമൊഴിപ്പിക്കുന്നതു പൊതുവായ വിഷയമായതിനാൽ വീണ്ടുമൊരു സർവകക്ഷി യോഗം വിളിക്കുന്നതിലെ സാധ്യതയെ സംബന്ധിച്ചു യോഗത്തിൽ അഭിപ്രായമുയർന്നെങ്കിലും അതിന്റെ ആവശ്യം ഇപ്പോഴില്ലെന്നു കാനം രാജേന്ദ്രൻ പറഞ്ഞു.
മറ്റു പാർട്ടികളും കൈയേറ്റമൊഴിപ്പിക്കുന്നതു നിർത്തിവയ്ക്കരുതെന്ന നിലപാടെടുത്തതോടെ ബാക്കി കാര്യങ്ങൾ സർക്കാർ തലത്തിൽ നടക്കട്ടേയെന്ന തീരുമാനത്തിലാണു എൽഡിഎഫ് യോഗം എത്തിച്ചേർന്നത്.
ബാറുകളുടെ കാര്യത്തിൽ ഇനിയും മൂന്നു മാസം സമയമുള്ളതിനാൽ നിയമസഭാ സമ്മേളനത്തിനു ശേഷം പുതിയ മദ്യനയം സംബന്ധിച്ചു തീരുമാനമെടുത്താൽ മതിയെന്നു എൽഡിഎഫ് യോഗം തീരുമാനിച്ചു. കേരളത്തിലെ ആദ്യ സർക്കാരിന്റെ അറുപതാം വാർഷികാഘോഷം ഇടതുമുന്നണിയെന്ന രീതിയിൽ ആഘോഷിക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മേയ് 25 മുതൽ 31 വരെ എല്ലാ നിയോജക മണ്ഡലങ്ങളിലും പൊതുയോഗം ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
തർക്കങ്ങൾ തുടരുമെന്നു കാനം
തിരുവനന്തപുരം: ഒരു മുന്നണിയായി നിൽക്കുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും തർക്കവിഷയങ്ങൾ അങ്ങനെതന്നെ തുടരുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലിലടക്കം സിപിഎമ്മും സിപിഐയും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണു വിഷയങ്ങളൊന്നും അവസാനിച്ചിട്ടില്ലെന്ന രീതിയിലുള്ള വാക്കുകൾ കാനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇടതുമുന്നണി യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം നിലപാടു വ്യക്തമാക്കിയത്.
എന്നാൽ, എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണു കൈയേറ്റഭൂമിയിലെ കുരിശു നീക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചതെന്നും കുരിശിന്റെ വികാരം അറിയാവുന്നവർ തന്നെയാണ് അതിന് അനുമതി നൽകിയതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യമന്ത്രിക്കു മറുപടി നൽകി. അനാവശ്യ ന്യായങ്ങൾ പറഞ്ഞു കൈയേറ്റമൊഴിപ്പിക്കലിനു തടസം നിന്നാൽ അതു സർക്കാരിനെ കൂടുതൽ ദുർബലപ്പെടുത്തുമെന്നു പന്ന്യൻ രവീന്ദ്രൻകൂടി പറഞ്ഞതോടെ ചർച്ച കൈവിട്ടുപോകുമെന്ന സ്ഥതിയിലെത്തി. എന്നാൽ, കൈയേറ്റമൊഴിപ്പിക്കൽ നടപടിക്രമമനുസരിച്ചു തുടരട്ടേയെന്നും ബാക്കി കാര്യങ്ങൾ പിന്നീടു ചർച്ച ചെയ്യാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയതോടെ ഇടതുമുന്നണി യോഗത്തിൽ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്ന പൊട്ടിത്തെറി ഒഴിവായി.
മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കൽ സിപിഎം -സിപിഐ തർക്കമായി മാറുന്നത് ഇടതുമുന്നണിക്കും സർക്കാരിനും ഗുണകരമല്ലെന്ന നിലപാടാണു മറ്റു പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ സ്വീകരിച്ചത്. എന്നാൽ, കുരിശു മാറ്റിയതു യോജിച്ച രീതിയിലായിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ പിന്തുണച്ചു. കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന റവന്യൂ വകുപ്പിന്റെ നടപടിയെ പിന്തുണച്ച മന്ത്രി മാത്യു ടി. തോമസ്, വിഷയം ഗൗരവമുള്ളതായതിനാൽ മുഖ്യമന്ത്രിയുമായി കാര്യങ്ങൾ എല്ലാ ദിവസവും റവന്യൂ മന്ത്രി ചർച്ച ചെയ്യുന്നതു ഗുണകരമാകുമെന്നു പറഞ്ഞു.
ഒരു കാര്യത്തിലും സിപിഐക്കു പ്രത്യേക താത്പര്യങ്ങളില്ലെന്നു പറഞ്ഞ പന്ന്യൻ രവീന്ദ്രൻ കൈയേറ്റങ്ങൾ ഒഴിപ്പിപ്പിക്കുകയെന്നത് ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ളതാണെന്നു ചൂണ്ടിക്കാട്ടി. കൈയേറ്റമൊഴിപ്പിക്കുന്നതു പൊതുവായ വിഷയമായതിനാൽ വീണ്ടുമൊരു സർവകക്ഷി യോഗം വിളിക്കുന്നതിലെ സാധ്യതയെ സംബന്ധിച്ചു യോഗത്തിൽ അഭിപ്രായമുയർന്നെങ്കിലും അതിന്റെ ആവശ്യം ഇപ്പോഴില്ലെന്നു കാനം രാജേന്ദ്രൻ പറഞ്ഞു.
മറ്റു പാർട്ടികളും കൈയേറ്റമൊഴിപ്പിക്കുന്നതു നിർത്തിവയ്ക്കരുതെന്ന നിലപാടെടുത്തതോടെ ബാക്കി കാര്യങ്ങൾ സർക്കാർ തലത്തിൽ നടക്കട്ടേയെന്ന തീരുമാനത്തിലാണു എൽഡിഎഫ് യോഗം എത്തിച്ചേർന്നത്.
ബാറുകളുടെ കാര്യത്തിൽ ഇനിയും മൂന്നു മാസം സമയമുള്ളതിനാൽ നിയമസഭാ സമ്മേളനത്തിനു ശേഷം പുതിയ മദ്യനയം സംബന്ധിച്ചു തീരുമാനമെടുത്താൽ മതിയെന്നു എൽഡിഎഫ് യോഗം തീരുമാനിച്ചു. കേരളത്തിലെ ആദ്യ സർക്കാരിന്റെ അറുപതാം വാർഷികാഘോഷം ഇടതുമുന്നണിയെന്ന രീതിയിൽ ആഘോഷിക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മേയ് 25 മുതൽ 31 വരെ എല്ലാ നിയോജക മണ്ഡലങ്ങളിലും പൊതുയോഗം ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
തർക്കങ്ങൾ തുടരുമെന്നു കാനം
തിരുവനന്തപുരം: ഒരു മുന്നണിയായി നിൽക്കുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും തർക്കവിഷയങ്ങൾ അങ്ങനെതന്നെ തുടരുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലിലടക്കം സിപിഎമ്മും സിപിഐയും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണു വിഷയങ്ങളൊന്നും അവസാനിച്ചിട്ടില്ലെന്ന രീതിയിലുള്ള വാക്കുകൾ കാനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇടതുമുന്നണി യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം നിലപാടു വ്യക്തമാക്കിയത്.