മൂന്നാർ: പാപ്പാത്തിച്ചോലയിലെ കൈയേറ്റ ഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശ് നീക്കം ചെയ്ത സ്ഥലത്തു വീണ്ടും കുരിശ് സ്ഥാപിച്ചു. അഞ്ചടിയോളം ഉയരമുള്ള മരക്കുരിശാണ് അതേ സ്ഥലത്തു സ്ഥാപിച്ചിരിക്കുന്നത്. ഇതു സ്ഥാപിച്ചതാരാണെന്നു വ്യക്തമായിട്ടില്ല. സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടനയാണു നേരത്തെ കുരിശ് സ്ഥാപിച്ചിരുന്നതെങ്കിലും ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന കുരിശുമായി തങ്ങൾക്കു ബന്ധമില്ലെന്നാണ് അവർ പറയുന്നത്.
വ്യാഴാഴ്ച പുലർച്ചെയാണു റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കുരിശ് പൊളിച്ചു മാറ്റിയത്. എന്നാൽ, വെള്ളിയാഴ്ച വൈകിട്ടോടെ വീണ്ടും കുരിശ് കാണപ്പെടുകയായിരുന്നു. കൈയേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചതിനെ അനുകൂലിച്ചോ അതു സ്ഥാപിച്ച അത്മീയ സംഘടനയെ പിന്തുണച്ചോ ആരുമെത്താത്തതു സംഘടനയ്ക്കു കനത്ത തിരിച്ചടിയായിരുന്നു. അതേസമയം, പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമിയിൽ കൈയേറ്റം നടത്തിയെന്നാരോപിച്ചു സ്പിരിറ്റ് ഇൻ ജീസസ് സംഘടനയ്ക്കെതിരേ പോലീസ് കേസെടുത്തു. വാഹനമുപയോഗിച്ച് ഉദ്യോഗസ്ഥരെ തടഞ്ഞതിനു പൊറിഞ്ചു എന്നയാൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.
വിശ്വാസത്തിനു യോജിക്കാത്ത നിലപാടുകൾ പുലർത്തുന്നതിനാൽ സ്പിരിറ്റ് ഇൻ ജീസസുമായി യാതൊരു വിധത്തിലും സഹകരിക്കരുതെന്നു കത്തോലിക്ക സഭ വിശ്വാസികൾക്കു നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
വ്യാഴാഴ്ച പുലർച്ചെയാണു റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കുരിശ് പൊളിച്ചു മാറ്റിയത്. എന്നാൽ, വെള്ളിയാഴ്ച വൈകിട്ടോടെ വീണ്ടും കുരിശ് കാണപ്പെടുകയായിരുന്നു. കൈയേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചതിനെ അനുകൂലിച്ചോ അതു സ്ഥാപിച്ച അത്മീയ സംഘടനയെ പിന്തുണച്ചോ ആരുമെത്താത്തതു സംഘടനയ്ക്കു കനത്ത തിരിച്ചടിയായിരുന്നു. അതേസമയം, പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമിയിൽ കൈയേറ്റം നടത്തിയെന്നാരോപിച്ചു സ്പിരിറ്റ് ഇൻ ജീസസ് സംഘടനയ്ക്കെതിരേ പോലീസ് കേസെടുത്തു. വാഹനമുപയോഗിച്ച് ഉദ്യോഗസ്ഥരെ തടഞ്ഞതിനു പൊറിഞ്ചു എന്നയാൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.
വിശ്വാസത്തിനു യോജിക്കാത്ത നിലപാടുകൾ പുലർത്തുന്നതിനാൽ സ്പിരിറ്റ് ഇൻ ജീസസുമായി യാതൊരു വിധത്തിലും സഹകരിക്കരുതെന്നു കത്തോലിക്ക സഭ വിശ്വാസികൾക്കു നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.