ഭരണങ്ങാനം: മൂന്നാറിൽ സ്പിരിറ്റ് ഇൻ ജീസസ് എന്നല്ല ആരുടെയും വനഭൂമി കൈയേറ്റത്തെ സഭ അംഗീകരിക്കുന്നില്ലെന്നു സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. അതേസമയം, ഒഴിപ്പിക്കലുകാർ കഴിഞ്ഞ ദിവസം അവിടെ കുരിശ് തകർത്ത രീതി സംബന്ധിച്ചു വിശ്വാസികൾക്കുണ്ടായ വിഷമവും പ്രതിഷേധവും സഭാ വക്താക്കൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഇന്നലെ ഭരണങ്ങാനത്തു വ്യക്തമാക്കി.
കൈയേറ്റം അംഗീകരിക്കില്ല, കുരിശ് തകർത്തതു വേദനാജനകം: മാർ താഴത്ത്
തൃശൂർ: സൂര്യനെല്ലിയിൽ ഭൂമി കൈയേറ്റം അംഗീകരിക്കുന്നില്ല, എന്നാൽ അതിന്റെ പേരിൽ കുരിശ് തകർത്തതു വിശ്വാസികളെ വേദനിപ്പിക്കുന്നതായെന്ന് സിബിസിഐ വൈസ് പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്.
ഭൂമികൈയേറ്റം സഭ അംഗീകരിക്കുന്നില്ല. ഭൂമി കൈയേറിയല്ല വിശ്വാസത്തിന്റെ അടയാളമായ കുരിശ് സ്ഥാപിക്കേണ്ടത്. കൈയേറിയ സ്ഥലത്താണു കുരിശ് സ്ഥാപിച്ചതെങ്കിൽ സർക്കാർ നടപടിയെടുക്കണം: പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
വിശ്വാസികൾ ആദരിക്കുന്ന മതചിഹ്നമായ കുരിശിനെ പരസ്യമായി തകർക്കുകയും പിഴുതെറിയുകയും ചെയ്തതു മതവികാരം വ്രണപ്പെടുത്തുന്നതായെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.
കുരിശു നീക്കിയ രീതി തെറ്റ്: കെ.എം. മാണി
കോട്ടയം: സർക്കാർ ഭൂമിയിൽ കുരിശു സ്ഥാപിച്ചുവെന്ന പേരിൽ വിശ്വാസത്തിന്റെ അടയാളമായ കുരിശ് പ്രാകൃതമായ രീതിയിൽ നീക്കം ചെയ്തതു ഗുരുതരമായ വീഴ്ചയാണെന്നു കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം.മാണി . ഇത് അധാർമികവും കേരളത്തിന്റെ സവിശേഷമായ മതേതര സ്വഭാവത്തിനു കളങ്കം ഏൽപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഒഴിപ്പിക്കൽ നിർത്താനുള്ള ഗൂഢാലോചനയുടെ ഭാഗം: പി.സി.ജോർജ്
കോട്ടയം: കുരിശു മാറ്റിയതിന്റെ മറവിൽ വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതു നിർത്തി വയ്ക്കാനുള്ള നീക്കം ഗൂഢാലോചനയുടെ ഭാഗമാണെന്നു പി.സി. ജോർജ്. ഭൂമി കൈയേറ്റത്തിനു കുരിശ് മറയാക്കി നടത്തുന്ന നീക്കം പ്രതിഷേധാർഹമാണ്. എല്ലാ വഴിയോരങ്ങളിലും ഉള്ള മത അടയാളങ്ങളും നീക്കാൻ സർക്കാർ തയാറാകണം. യുദ്ധസമാനമായ സാഹചര്യം സ്ഥലം ഉടമ ഉണ്ടാക്കിയതാണ്. ഇതിൽ ആർക്കും പ്രതിഷേധമുണ്ടാകുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വം നൽകിയവരെ അഭിനന്ദിക്കുന്നു. എന്നാൽ, നിരോധനാജ്ഞ അടക്കമുള്ളവ മുഖ്യമന്ത്രി അറിയാതെ നടക്കില്ല. ഇത് വിവാദമാക്കി മറ്റുള്ള കൈയേറ്റക്കാരെ സംരക്ഷിക്കുകയാണെങ്കിൽ താൻ സമരവുമായി രംഗത്തെത്തും. എൽഡിഎഫ് യോഗത്തിനു ശേഷം സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ തീരുമാനത്തിൽനിന്നു പിന്നോക്കം പോയോയെന്നും ജോർജ് ചോദിച്ചു.
കൈയേറ്റം അംഗീകരിക്കില്ല, കുരിശ് തകർത്തതു വേദനാജനകം: മാർ താഴത്ത്
തൃശൂർ: സൂര്യനെല്ലിയിൽ ഭൂമി കൈയേറ്റം അംഗീകരിക്കുന്നില്ല, എന്നാൽ അതിന്റെ പേരിൽ കുരിശ് തകർത്തതു വിശ്വാസികളെ വേദനിപ്പിക്കുന്നതായെന്ന് സിബിസിഐ വൈസ് പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്.
ഭൂമികൈയേറ്റം സഭ അംഗീകരിക്കുന്നില്ല. ഭൂമി കൈയേറിയല്ല വിശ്വാസത്തിന്റെ അടയാളമായ കുരിശ് സ്ഥാപിക്കേണ്ടത്. കൈയേറിയ സ്ഥലത്താണു കുരിശ് സ്ഥാപിച്ചതെങ്കിൽ സർക്കാർ നടപടിയെടുക്കണം: പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
വിശ്വാസികൾ ആദരിക്കുന്ന മതചിഹ്നമായ കുരിശിനെ പരസ്യമായി തകർക്കുകയും പിഴുതെറിയുകയും ചെയ്തതു മതവികാരം വ്രണപ്പെടുത്തുന്നതായെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.
കുരിശു നീക്കിയ രീതി തെറ്റ്: കെ.എം. മാണി
കോട്ടയം: സർക്കാർ ഭൂമിയിൽ കുരിശു സ്ഥാപിച്ചുവെന്ന പേരിൽ വിശ്വാസത്തിന്റെ അടയാളമായ കുരിശ് പ്രാകൃതമായ രീതിയിൽ നീക്കം ചെയ്തതു ഗുരുതരമായ വീഴ്ചയാണെന്നു കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം.മാണി . ഇത് അധാർമികവും കേരളത്തിന്റെ സവിശേഷമായ മതേതര സ്വഭാവത്തിനു കളങ്കം ഏൽപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഒഴിപ്പിക്കൽ നിർത്താനുള്ള ഗൂഢാലോചനയുടെ ഭാഗം: പി.സി.ജോർജ്
കോട്ടയം: കുരിശു മാറ്റിയതിന്റെ മറവിൽ വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതു നിർത്തി വയ്ക്കാനുള്ള നീക്കം ഗൂഢാലോചനയുടെ ഭാഗമാണെന്നു പി.സി. ജോർജ്. ഭൂമി കൈയേറ്റത്തിനു കുരിശ് മറയാക്കി നടത്തുന്ന നീക്കം പ്രതിഷേധാർഹമാണ്. എല്ലാ വഴിയോരങ്ങളിലും ഉള്ള മത അടയാളങ്ങളും നീക്കാൻ സർക്കാർ തയാറാകണം. യുദ്ധസമാനമായ സാഹചര്യം സ്ഥലം ഉടമ ഉണ്ടാക്കിയതാണ്. ഇതിൽ ആർക്കും പ്രതിഷേധമുണ്ടാകുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വം നൽകിയവരെ അഭിനന്ദിക്കുന്നു. എന്നാൽ, നിരോധനാജ്ഞ അടക്കമുള്ളവ മുഖ്യമന്ത്രി അറിയാതെ നടക്കില്ല. ഇത് വിവാദമാക്കി മറ്റുള്ള കൈയേറ്റക്കാരെ സംരക്ഷിക്കുകയാണെങ്കിൽ താൻ സമരവുമായി രംഗത്തെത്തും. എൽഡിഎഫ് യോഗത്തിനു ശേഷം സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ തീരുമാനത്തിൽനിന്നു പിന്നോക്കം പോയോയെന്നും ജോർജ് ചോദിച്ചു.