പരിയാരം: തെരുവുനായയുടെ കടിയേറ്റ് മുഖം നഷ്ടപ്പെടുകയും ഉറ്റവരാൽ ഉപേക്ഷിക്കപ്പെടുകയും ചെയ്ത അലോഷ്യസിനോട് സാമൂഹ്യനീതി വകുപ്പും അനീതി കാട്ടുന്നു.
2008 ലാണ് പരിയാരം പുത്തൂര്‍കുന്നിലെ പനയന്‍ അലോഷ്യസ് എന്ന 58 കാരനെ തെരുവുനായ കടിച്ചത്. ജോലികഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ ക്ഷീണംതോന്നി അടച്ചുപൂട്ടിയ കടവരാന്തയില്‍ കിടന്നുറങ്ങിയ അലോഷ്യസിനെ തെരുവുനായ്ക്കള്‍ കടിച്ചുകീറുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ മാസങ്ങളോളം പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍നിന്നു തിരിച്ചെത്തിയ അലോഷ്യസിന്റെ മുഖം വികൃതമായതിനാല്‍ ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയി. മുഖത്തിന്റെ വൈരൂപ്യം കാരണം ജോലിപോലും ചെയ്യാനാവാതെ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് ബഹിഷ്കൃതനായ അലോഷ്യസ് ഉദാരമതികളായ വ്യക്തികളുടെ സഹായത്തോടെയാണ് ജീവിച്ചുവരുന്നത്.
സാമൂഹ്യനീതി വകുപ്പ് വികലാംഗ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ടെങ്കിലും വികലാംഗ പെന്ഷന് ലഭിച്ചിട്ടില്ലെന്ന് അലോഷ്യസ് പറയുന്നു. ആധാര്‍ കാര്‍ഡ് ഇല്ലാത്തതാണ് പെന്ഷന് നിഷേധിക്കാന്‍ കാരണം. മുഖവൈരൂപ്യം കാരണം മാസ്ക് ധരിച്ചാണ് അലോഷ്യസ് പുറത്തിറങ്ങുന്നത്. ഒരു കണ്ണ് നഷ്ടപ്പെട്ടതിനാല്‍ ആധാര്‍ കാര്‍ഡ് നല്‍കാനാവില്ലെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നതത്രേ. ചുണ്ടുകള്‍ തെരുവ് നായയുടെ കടിയേറ്റ് നഷ്ടമായ അലോഷ്യസ് ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. ആരും തുണയില്ലാത്ത ഇദ്ദേഹത്തോട് സാമൂഹ്യനീതി വകുപ്പ് കാണിക്കുന്ന അനീതി മനുഷ്യാവകാശ ലംഘനമാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
2008 ലാണ് പരിയാരം പുത്തൂര്‍കുന്നിലെ പനയന്‍ അലോഷ്യസ് എന്ന 58 കാരനെ തെരുവുനായ കടിച്ചത്. ജോലികഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ ക്ഷീണംതോന്നി അടച്ചുപൂട്ടിയ കടവരാന്തയില്‍ കിടന്നുറങ്ങിയ അലോഷ്യസിനെ തെരുവുനായ്ക്കള്‍ കടിച്ചുകീറുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ മാസങ്ങളോളം പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍നിന്നു തിരിച്ചെത്തിയ അലോഷ്യസിന്റെ മുഖം വികൃതമായതിനാല്‍ ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയി. മുഖത്തിന്റെ വൈരൂപ്യം കാരണം ജോലിപോലും ചെയ്യാനാവാതെ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് ബഹിഷ്കൃതനായ അലോഷ്യസ് ഉദാരമതികളായ വ്യക്തികളുടെ സഹായത്തോടെയാണ് ജീവിച്ചുവരുന്നത്.
സാമൂഹ്യനീതി വകുപ്പ് വികലാംഗ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ടെങ്കിലും വികലാംഗ പെന്ഷന് ലഭിച്ചിട്ടില്ലെന്ന് അലോഷ്യസ് പറയുന്നു. ആധാര്‍ കാര്‍ഡ് ഇല്ലാത്തതാണ് പെന്ഷന് നിഷേധിക്കാന്‍ കാരണം. മുഖവൈരൂപ്യം കാരണം മാസ്ക് ധരിച്ചാണ് അലോഷ്യസ് പുറത്തിറങ്ങുന്നത്. ഒരു കണ്ണ് നഷ്ടപ്പെട്ടതിനാല്‍ ആധാര്‍ കാര്‍ഡ് നല്‍കാനാവില്ലെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നതത്രേ. ചുണ്ടുകള്‍ തെരുവ് നായയുടെ കടിയേറ്റ് നഷ്ടമായ അലോഷ്യസ് ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. ആരും തുണയില്ലാത്ത ഇദ്ദേഹത്തോട് സാമൂഹ്യനീതി വകുപ്പ് കാണിക്കുന്ന അനീതി മനുഷ്യാവകാശ ലംഘനമാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.