തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പത്താം ശമ്പള പരിഷ്കരണ കമ്മീഷന്റെ ശിപാർശയനുസരിച്ചാണു തീരുമാനം. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാകുന്നതു വരെ നിലവിലുള്ള മെഡിക്കൽ റീഇംബേഴ്സ്മെന്റ് തുടരും.
ഇൻഷ്വറൻസ് പദ്ധതിയിലേക്കു പ്രതിമാസം 300 രൂപ ജീവനക്കാരിൽനിന്ന് ഈടാക്കും. പെൻഷൻകാർക്ക് ഇപ്പോൾ മെഡിക്കൽ അലവൻസായി നൽകുന്ന 300 രൂപ നിർത്തുകയും ഈ തുക ഇൻഷ്വറൻസ് പ്രീമിയമായി അടയ്ക്കുകയും ചെയ്യും. ആരോഗ്യ ഇൻഷ്വറൻസ് വരുമ്പോൾ നിലവിലുള്ള പലിശ രഹിത ചികിത്സാ വായ്പയും നിർത്തലാക്കും.
മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് (70 കോടി രൂപ), പെൻഷൻകാർക്കുള്ള മെഡിക്കൽ അലവൻസ് (150 കോടി രൂപ), പലിശ രഹിത ചികിത്സാ വായ്പ (10 കോടി) എന്നിവയ്ക്കു സർക്കാർ ഇപ്പോൾ വർഷം 230 കോടി രൂപ ചെലവാക്കുന്നുണ്ട്. ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കുമ്പോൾ ബാധ്യത കുറയ്ക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു.
പദ്ധതി നടപ്പാക്കുന്നതിന് ഐആർഡിഎ അംഗീകാരമുള്ള ഇൻഷ്വറൻസ് കമ്പനികളിൽനിന്ന് അപേക്ഷ ക്ഷണിക്കുമ്പോൾ നാലു പൊതുമേഖലാ കമ്പനികൾക്കു മുൻഗണന നൽകാൻ തീരുമാനിച്ചു. പദ്ധതി നടപ്പായാൽ അംഗീകൃത ആശുപത്രികളിൽനിന്നു പണമടയ്ക്കാതെ ജീവനക്കാർക്കും പെൻഷൻകാർക്കും ചികിത്സ ലഭ്യമാകും. ചികിത്സാ ചെലവു സർക്കാർ മുഖേന ഇൻഷ്വറൻസ് കമ്പനി ആശുപത്രികൾക്കു നൽകും. ഔട്ട് പേഷ്യന്റ് ചികിത്സയ്ക്കും ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കും.
നിലവിലുള്ള രോഗങ്ങളും ഇൻഷ്വറൻസിന്റെ പരിധിയിൽ വരുന്ന വിധത്തിലാണു പദ്ധതി തയാറാക്കിയിട്ടുള്ളത്.
ഇൻഷ്വറൻസ് പദ്ധതിയിലേക്കു പ്രതിമാസം 300 രൂപ ജീവനക്കാരിൽനിന്ന് ഈടാക്കും. പെൻഷൻകാർക്ക് ഇപ്പോൾ മെഡിക്കൽ അലവൻസായി നൽകുന്ന 300 രൂപ നിർത്തുകയും ഈ തുക ഇൻഷ്വറൻസ് പ്രീമിയമായി അടയ്ക്കുകയും ചെയ്യും. ആരോഗ്യ ഇൻഷ്വറൻസ് വരുമ്പോൾ നിലവിലുള്ള പലിശ രഹിത ചികിത്സാ വായ്പയും നിർത്തലാക്കും.
മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് (70 കോടി രൂപ), പെൻഷൻകാർക്കുള്ള മെഡിക്കൽ അലവൻസ് (150 കോടി രൂപ), പലിശ രഹിത ചികിത്സാ വായ്പ (10 കോടി) എന്നിവയ്ക്കു സർക്കാർ ഇപ്പോൾ വർഷം 230 കോടി രൂപ ചെലവാക്കുന്നുണ്ട്. ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കുമ്പോൾ ബാധ്യത കുറയ്ക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു.
പദ്ധതി നടപ്പാക്കുന്നതിന് ഐആർഡിഎ അംഗീകാരമുള്ള ഇൻഷ്വറൻസ് കമ്പനികളിൽനിന്ന് അപേക്ഷ ക്ഷണിക്കുമ്പോൾ നാലു പൊതുമേഖലാ കമ്പനികൾക്കു മുൻഗണന നൽകാൻ തീരുമാനിച്ചു. പദ്ധതി നടപ്പായാൽ അംഗീകൃത ആശുപത്രികളിൽനിന്നു പണമടയ്ക്കാതെ ജീവനക്കാർക്കും പെൻഷൻകാർക്കും ചികിത്സ ലഭ്യമാകും. ചികിത്സാ ചെലവു സർക്കാർ മുഖേന ഇൻഷ്വറൻസ് കമ്പനി ആശുപത്രികൾക്കു നൽകും. ഔട്ട് പേഷ്യന്റ് ചികിത്സയ്ക്കും ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കും.
നിലവിലുള്ള രോഗങ്ങളും ഇൻഷ്വറൻസിന്റെ പരിധിയിൽ വരുന്ന വിധത്തിലാണു പദ്ധതി തയാറാക്കിയിട്ടുള്ളത്.