തിരുവനന്തപുരം: പറയുന്നതു ചെയ്യാതിരിക്കുകയും ചെയ്യാൻ പോകുന്നതു പറയാതിരിക്കുകയും ചെയ്യുന്ന ആർഎസ്എസിന്റെ ശൈലിയാണു കേന്ദ്ര സർക്കാർ രാജ്യത്തു നടപ്പിലാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അധികാര വികേന്ദ്രീകരണത്തെപ്പറ്റി പറയുമ്പോൾ തന്നെ അധികാര കേന്ദ്രീകരണമെന്ന സാമ്രാജ്യത്വ നയമാണു ബിജെപി സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളുടെ ആവശ്യങ്ങളോടു പുറംതിരിഞ്ഞു നിൽക്കുന്ന കേന്ദ്ര സർക്കാർ സാമ്രാജ്യത്വം പഴയ കോളനികളെ എങ്ങനെയാണോ കാണുന്നതു അതുപോലെയാണു സംസ്ഥാനങ്ങളെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ "കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്ന ആർഎസ്എസ് നയമാണു കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും അവകാശാധികാരങ്ങൾ സംരക്ഷിക്കാനും നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കാനും കൂടുതൽ നേടിയെടുക്കാനും വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ അനിവാര്യമാകുന്ന നാളുകളിലേക്കാണു നാം നീങ്ങുന്നത്.
ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സ്വഭാവം തന്നെ ഇല്ലാതാക്കി കേന്ദ്രീകൃതഭരണക്രമത്തിനു പറ്റുന്നത് ആക്കണം എന്നതാണ് ആർഎസ്എസ് അജൻഡ.
പ്രസിഡൻഷ്യൽ ഭരണത്തെപ്പറ്റിയൊക്കെ അവർ പലതരം സൂചനകൾ നൽകിക്കഴിഞ്ഞുവെന്നത് ആശങ്കയോടെ കാണണം. ഇത്തരം ഭരണകേന്ദ്രീകരണം ആഗ്രഹിക്കുന്ന പുതിയ കോർപറേറ്റ് മൂലധനശക്തികളും അവർക്കൊപ്പം അണിചേർന്നിരിക്കുന്നു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ പൊതുവിലും കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ വിശേഷിച്ചും അഴിച്ചുപണി നടത്തണമെന്നു പതിറ്റാണ്ടുകളായി ഉയരുന്ന ആവശ്യമാണ് എന്നാൽ, അഴിച്ചുപണി ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഒരു മതം, ഒരു പാർടി, ഒരു സംസ്കാരം എന്ന ആർഎസ്എസ് അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള കടന്നുകയറ്റമാണ് സംസ്ഥാനങ്ങളുടെ അധികരങ്ങൾക്കുമേലുള്ള ബിജെപി സർക്കാരിന്റെ കടന്നുകയറ്റത്തിനു പിന്നിലുള്ളതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണു വേണ്ടതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളുടെ അധികാരങ്ങളെ ഹനിക്കുന്നതിനൊപ്പം, എല്ലാ അധികാരങ്ങളും പ്രധാനമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുകയാണ്. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ഇന്ത്യൻ ഭരണഘടനയിൽ ആവശ്യമായ മാറ്റം വരുത്തി സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്നു മുൻ ധനമന്ത്രി കെ.എം. മാണി പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഹിന്ദു മുൻ എഡിറ്റർ എൻ. റാം എന്നിവർ പ്രസംഗിച്ചു. എകെജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ എ.വിജയരാഘവൻ സ്വാഗതവും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നന്ദിയും പറഞ്ഞു.
സംസ്ഥാനങ്ങളുടെ ആവശ്യങ്ങളോടു പുറംതിരിഞ്ഞു നിൽക്കുന്ന കേന്ദ്ര സർക്കാർ സാമ്രാജ്യത്വം പഴയ കോളനികളെ എങ്ങനെയാണോ കാണുന്നതു അതുപോലെയാണു സംസ്ഥാനങ്ങളെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ "കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്ന ആർഎസ്എസ് നയമാണു കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും അവകാശാധികാരങ്ങൾ സംരക്ഷിക്കാനും നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കാനും കൂടുതൽ നേടിയെടുക്കാനും വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ അനിവാര്യമാകുന്ന നാളുകളിലേക്കാണു നാം നീങ്ങുന്നത്.
ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സ്വഭാവം തന്നെ ഇല്ലാതാക്കി കേന്ദ്രീകൃതഭരണക്രമത്തിനു പറ്റുന്നത് ആക്കണം എന്നതാണ് ആർഎസ്എസ് അജൻഡ.
പ്രസിഡൻഷ്യൽ ഭരണത്തെപ്പറ്റിയൊക്കെ അവർ പലതരം സൂചനകൾ നൽകിക്കഴിഞ്ഞുവെന്നത് ആശങ്കയോടെ കാണണം. ഇത്തരം ഭരണകേന്ദ്രീകരണം ആഗ്രഹിക്കുന്ന പുതിയ കോർപറേറ്റ് മൂലധനശക്തികളും അവർക്കൊപ്പം അണിചേർന്നിരിക്കുന്നു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ പൊതുവിലും കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ വിശേഷിച്ചും അഴിച്ചുപണി നടത്തണമെന്നു പതിറ്റാണ്ടുകളായി ഉയരുന്ന ആവശ്യമാണ് എന്നാൽ, അഴിച്ചുപണി ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഒരു മതം, ഒരു പാർടി, ഒരു സംസ്കാരം എന്ന ആർഎസ്എസ് അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള കടന്നുകയറ്റമാണ് സംസ്ഥാനങ്ങളുടെ അധികരങ്ങൾക്കുമേലുള്ള ബിജെപി സർക്കാരിന്റെ കടന്നുകയറ്റത്തിനു പിന്നിലുള്ളതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണു വേണ്ടതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളുടെ അധികാരങ്ങളെ ഹനിക്കുന്നതിനൊപ്പം, എല്ലാ അധികാരങ്ങളും പ്രധാനമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുകയാണ്. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ഇന്ത്യൻ ഭരണഘടനയിൽ ആവശ്യമായ മാറ്റം വരുത്തി സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്നു മുൻ ധനമന്ത്രി കെ.എം. മാണി പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഹിന്ദു മുൻ എഡിറ്റർ എൻ. റാം എന്നിവർ പ്രസംഗിച്ചു. എകെജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ എ.വിജയരാഘവൻ സ്വാഗതവും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നന്ദിയും പറഞ്ഞു.