തിരുവനന്തപുരം: മൂന്നാറിൽ കുരിശു പൊളിച്ച ശേഷം മുഖ്യമന്ത്രി നടത്തുന്ന ധാർമിക രോഷം തികച്ചും കാപട്യമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥലത്ത് 144 പ്രഖ്യാപിച്ച ശേഷമാണു കുരിശു പൊളിച്ചത്. ആഭ്യന്തരത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രി താനറിഞ്ഞില്ലന്ന് ഇപ്പോൾ പറയുന്നതു പച്ചക്കള്ളമാണ്. വൻകിട കൈയേറ്റങ്ങൾ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു കുരിശു പൊളിക്കൽ നാടകം.
കുരിശ് വിശ്വാസത്തിന്റെ പ്രതീകമാണ്. അതു വഴി ഉണ്ടാകുന്ന ജനരോഷത്തിന്റെ മറവിൽ വൻകിട കൈയേറ്റക്കാരെ സംരക്ഷിക്കാനാണു സർക്കാർ ശ്രമിക്കുന്നത്. സർക്കാർ അറിയാതെയാണ് ഇതു നടന്നതെന്നു പറഞ്ഞു മുഖ്യമന്ത്രി മുതലക്കണ്ണീർ പൊഴിക്കുന്നതു പരിഹാസ്യമാണന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം ഉൾപ്പെടെയുള്ളവരുടെ കൈയേറ്റം ഒഴിപ്പിക്കാതെയാണ് ഇപ്പോൾ കുരിശു പൊളിക്കാൻ വ്യഗ്രത കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
കുരിശ് വിശ്വാസത്തിന്റെ പ്രതീകമാണ്. അതു വഴി ഉണ്ടാകുന്ന ജനരോഷത്തിന്റെ മറവിൽ വൻകിട കൈയേറ്റക്കാരെ സംരക്ഷിക്കാനാണു സർക്കാർ ശ്രമിക്കുന്നത്. സർക്കാർ അറിയാതെയാണ് ഇതു നടന്നതെന്നു പറഞ്ഞു മുഖ്യമന്ത്രി മുതലക്കണ്ണീർ പൊഴിക്കുന്നതു പരിഹാസ്യമാണന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം ഉൾപ്പെടെയുള്ളവരുടെ കൈയേറ്റം ഒഴിപ്പിക്കാതെയാണ് ഇപ്പോൾ കുരിശു പൊളിക്കാൻ വ്യഗ്രത കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.