തിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പനി ബാധിത മേഖലകളിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിക്കണമെന്നു മന്ത്രിസഭായോഗത്തിൽ നിർദേശമുയർന്നു. വിവിധ സ്ഥലങ്ങളിൽ വ്യാപിച്ച പനി നിയന്ത്രണ വിധേയമാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ മന്ത്രിസഭയെ അറിയിച്ചു.
ഡെങ്കി, എച്ച് വണ്‍ എൻ വണ്‍, പകർച്ചപ്പനി എന്നിവ പടരുന്നതിനെതിരെ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ ആരോഗ്യമന്ത്രി വിശദീകരിച്ചു. ജില്ലാ തലത്തിലും മുനിസിപ്പൽ- കോർപറേഷൻ തലത്തിലും ഗ്രാമ പഞ്ചായത്തു തലത്തിലും പ്രവർത്തന പദ്ധതികൾ തയാറാക്കി പ്രവർത്തനം നടത്തി വരുകയാണ്. ആശുപത്രികളിൽ പ്രത്യേക പനി വാർഡ് തുറന്നു പ്രത്യേക പരിശോധനാ കിറ്റും നൽകിയിട്ടുണ്ട്. മരുന്നിന്റെ ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കെ.കെ. ശൈലജ യോഗത്തിൽ വിശദീകരിച്ചു.
ഡെങ്കി, എച്ച് വണ്‍ എൻ വണ്‍, പകർച്ചപ്പനി എന്നിവ പടരുന്നതിനെതിരെ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ ആരോഗ്യമന്ത്രി വിശദീകരിച്ചു. ജില്ലാ തലത്തിലും മുനിസിപ്പൽ- കോർപറേഷൻ തലത്തിലും ഗ്രാമ പഞ്ചായത്തു തലത്തിലും പ്രവർത്തന പദ്ധതികൾ തയാറാക്കി പ്രവർത്തനം നടത്തി വരുകയാണ്. ആശുപത്രികളിൽ പ്രത്യേക പനി വാർഡ് തുറന്നു പ്രത്യേക പരിശോധനാ കിറ്റും നൽകിയിട്ടുണ്ട്. മരുന്നിന്റെ ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കെ.കെ. ശൈലജ യോഗത്തിൽ വിശദീകരിച്ചു.