കൊച്ചി: കൊച്ചി നഗരത്തിൽ ഡാൻസ് പാർട്ടികളിൽ വിതരണം ചെയ്യുന്നതിനായി ഗോവയിൽ നിന്നു കാറിൽ കൊണ്ടുവന്ന ലഹരിമരുന്നുകളുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. കണയന്നൂർ കുന്പളം ബ്ലായിത്തറ സനീഷി(32)നെയാണ് കുണ്ടന്നൂർ ട്രാഫിക് സിഗ്നൽ പരിസരത്തുനിന്ന് എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സിഐ സജി ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയോളം രൂപ വിലവരുന്ന എംഡിഎംഎ, കൊക്കെയ്ൻ, ഹാഷിഷ് ഓയിൽ എന്നീ ലഹരിമരുന്നുകൾ ഇയാളുടെ കാറിൽ നിന്നു കണ്ടെടുത്തു. ഇന്നലെ പുലര്‍ച്ചെ 5.30ഓടെയാണ് ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഗോവയിൽ നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് ഒരു ഗ്രാമിന് 6,000 രൂപ നിരക്കിലാണ് കൊച്ചിയിൽ വിൽക്കുന്നതെന്നും ഒരു വർഷത്തിലേറെയായി ഡാൻസ് പാർട്ടികളിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നും പ്രതി എക്സൈസ് ഉദ്യോഗസ്ഥരോടു പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാസങ്ങളായി ഇയാള്‍ എക്സൈസ് അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്നലെ തൊണ്ടിമുതൽ സഹിതം ഇയാളെ പിടികൂടാനായത്. വിപണിയിൽ ഏഴു ലക്ഷം രൂപ വിലവരുന്ന 11 ഗ്രാം കൊക്കെയ്ൻ, 25 ലക്ഷം രൂപ വിലവരുന്ന 47 ഗ്രാം മാനസിക രോഗങ്ങള്‍ക്കുള്ള മരുന്നായ എംഡിഎംഎ ക്രിസ്റ്റൽ, 1.75 ലക്ഷം വിലവരുന്ന ദ്രാവക രൂപത്തിലുള്ള എംഡിഎംഎ, 50 ലക്ഷം രൂപ വിലവരുന്ന കാല് കിലോ ഹാഷിഷ് ഓയില്‍ എന്നിവ ഇയാളുടെ കാറിൻ നിന്നു എക്സൈസ് കണ്ടെടുത്തു. ലഹരിമരുന്നുകൾ കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച കാർ, ഇലക്ട്രോണിക് ത്രാസ്, ലഹരിമരുന്ന് പകര്‍ന്നു നല്‍കാനുള്ള പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവയും കസ്റ്റഡിയിലെടുത്തു.
കൊച്ചിയിൽ വിൽക്കുന്നതിനായി വിദേശത്തു നിന്നുവരെ ലഹരിമരുന്ന് എത്തിച്ചിരുന്നതിന്റെ വ്യക്തമായ സൂചനകൾ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നാരായണന്‍കുട്ടി പറഞ്ഞു. പ്രിവന്റീവ് ഓഫീസർ എ.എസ്. ജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ റോബി, റൂബൻ, സുനിൽകുമാർ, ഷിബു, ജിനേഷ്, ജഗദീഷ്, ബിജു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയോളം രൂപ വിലവരുന്ന എംഡിഎംഎ, കൊക്കെയ്ൻ, ഹാഷിഷ് ഓയിൽ എന്നീ ലഹരിമരുന്നുകൾ ഇയാളുടെ കാറിൽ നിന്നു കണ്ടെടുത്തു. ഇന്നലെ പുലര്‍ച്ചെ 5.30ഓടെയാണ് ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഗോവയിൽ നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് ഒരു ഗ്രാമിന് 6,000 രൂപ നിരക്കിലാണ് കൊച്ചിയിൽ വിൽക്കുന്നതെന്നും ഒരു വർഷത്തിലേറെയായി ഡാൻസ് പാർട്ടികളിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നും പ്രതി എക്സൈസ് ഉദ്യോഗസ്ഥരോടു പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാസങ്ങളായി ഇയാള്‍ എക്സൈസ് അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്നലെ തൊണ്ടിമുതൽ സഹിതം ഇയാളെ പിടികൂടാനായത്. വിപണിയിൽ ഏഴു ലക്ഷം രൂപ വിലവരുന്ന 11 ഗ്രാം കൊക്കെയ്ൻ, 25 ലക്ഷം രൂപ വിലവരുന്ന 47 ഗ്രാം മാനസിക രോഗങ്ങള്‍ക്കുള്ള മരുന്നായ എംഡിഎംഎ ക്രിസ്റ്റൽ, 1.75 ലക്ഷം വിലവരുന്ന ദ്രാവക രൂപത്തിലുള്ള എംഡിഎംഎ, 50 ലക്ഷം രൂപ വിലവരുന്ന കാല് കിലോ ഹാഷിഷ് ഓയില്‍ എന്നിവ ഇയാളുടെ കാറിൻ നിന്നു എക്സൈസ് കണ്ടെടുത്തു. ലഹരിമരുന്നുകൾ കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച കാർ, ഇലക്ട്രോണിക് ത്രാസ്, ലഹരിമരുന്ന് പകര്‍ന്നു നല്‍കാനുള്ള പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവയും കസ്റ്റഡിയിലെടുത്തു.
കൊച്ചിയിൽ വിൽക്കുന്നതിനായി വിദേശത്തു നിന്നുവരെ ലഹരിമരുന്ന് എത്തിച്ചിരുന്നതിന്റെ വ്യക്തമായ സൂചനകൾ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നാരായണന്‍കുട്ടി പറഞ്ഞു. പ്രിവന്റീവ് ഓഫീസർ എ.എസ്. ജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ റോബി, റൂബൻ, സുനിൽകുമാർ, ഷിബു, ജിനേഷ്, ജഗദീഷ്, ബിജു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.