കോട്ടയം: തെറ്റായ സർവേ നന്പരുകൾ ഉള്ളവർ എങ്ങനെ കൈയേറ്റക്കാരാകുമെന്നും മുഖ്യമന്ത്രി. കൈയേറ്റക്കാരെ സർക്കാർ സംരക്ഷിക്കില്ല. എന്നാൽ, കുടിയേറ്റക്കാരായ സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന ഒരു നിലപാടിനും സർക്കാർ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തു നടന്ന ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സാധാരണക്കാരെ ദ്രോഹിക്കാൻ എന്തിന്റെയെങ്കിലും പേരിൽ ആരെങ്കിലും ഇറങ്ങി പുറപ്പെട്ടാൽ അവരെ സർക്കാർ സംരക്ഷിക്കില്ല. അതേസമയം, കൈയേറ്റക്കാരോടു വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇടുക്കി ജില്ലയിലെ പട്ടയങ്ങൾ 30നു മുന്പ് നൽകാൻ കഴിയണം. ഇതിനുള്ള കുറ്റമറ്റതായ നടപടി ക്രമങ്ങൾ സർക്കാർ പൂർത്തിയായി വരുകയാണ്.
എന്നാൽ, ഇതിനിടയിൽ സർക്കാർ സ്വീകരിച്ച നടപടികളെ ആക്ഷേപിക്കാനും കരിവാരിതേക്കാനും ശ്രമം നടന്നു. സർക്കാരിനോ എൽഡിഎഫിനോ ഇക്കാര്യങ്ങളിൽ ഒരു പതർച്ചയും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് കാട്ടാക്കട ശശി അധ്യക്ഷതവഹിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. തോമസ്, സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, ഫെഡറേഷൻ നേതാക്കളായ സി.കെ.മണിശങ്കർ, കെ.എം.സുധാകരൻ, പി.പി. ചിത്തരജ്ഞൻ, എം.എം. വർഗീസ്. പി.ജെ.വർഗീസ്, എം.എച്ച്. സലിം എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിനു തുടക്കം കുറിച്ച് ആയിരക്കണക്കിനു യൂണിഫോം ധരിച്ച തൊഴിലാളികൾ അണിനിരന്ന പ്രകടനവും നടന്നു.
സാധാരണക്കാരെ ദ്രോഹിക്കാൻ എന്തിന്റെയെങ്കിലും പേരിൽ ആരെങ്കിലും ഇറങ്ങി പുറപ്പെട്ടാൽ അവരെ സർക്കാർ സംരക്ഷിക്കില്ല. അതേസമയം, കൈയേറ്റക്കാരോടു വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇടുക്കി ജില്ലയിലെ പട്ടയങ്ങൾ 30നു മുന്പ് നൽകാൻ കഴിയണം. ഇതിനുള്ള കുറ്റമറ്റതായ നടപടി ക്രമങ്ങൾ സർക്കാർ പൂർത്തിയായി വരുകയാണ്.
എന്നാൽ, ഇതിനിടയിൽ സർക്കാർ സ്വീകരിച്ച നടപടികളെ ആക്ഷേപിക്കാനും കരിവാരിതേക്കാനും ശ്രമം നടന്നു. സർക്കാരിനോ എൽഡിഎഫിനോ ഇക്കാര്യങ്ങളിൽ ഒരു പതർച്ചയും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് കാട്ടാക്കട ശശി അധ്യക്ഷതവഹിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. തോമസ്, സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, ഫെഡറേഷൻ നേതാക്കളായ സി.കെ.മണിശങ്കർ, കെ.എം.സുധാകരൻ, പി.പി. ചിത്തരജ്ഞൻ, എം.എം. വർഗീസ്. പി.ജെ.വർഗീസ്, എം.എച്ച്. സലിം എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിനു തുടക്കം കുറിച്ച് ആയിരക്കണക്കിനു യൂണിഫോം ധരിച്ച തൊഴിലാളികൾ അണിനിരന്ന പ്രകടനവും നടന്നു.