കോട്ടയം: ചങ്ങനാശേരി അതിരൂപത നിയുക്ത സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെ മെത്രാഭിഷേകം 23ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. മെത്രാഭിഷേക ചടങ്ങുകൾക്കു ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വംവഹിക്കും.
ആർച്ച്ബിഷപ് മാർ ജോസഫ് പൗവ്വത്തിൽ, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായിരിക്കും. കെസിബിസി ചെയർമാൻ ആർച്ച് ബിഷപ് ഡോ. സൂസപാക്യം വചനസന്ദേശം നൽകും.
സിബിസിഐ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവാ അനുഗ്രഹപ്രഭാഷണവും ക്നാനായ സുറിയാനി സഭ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയമെത്രാപ്പോലീത്ത അനുമോദന പ്രസംഗവും നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിനു ബിഷപ്പു മാരെയും വിശിഷ്ടവ്യക്തികളെയും കത്തീഡ്രൽ പള്ളി അങ്കണത്തിൽ സ്വീകരിക്കും.
മുൻ പിതാക്കന്മാർ അന്ത്യവിശ്രമം കൊള്ളുന്ന കബറിടപള്ളിയിൽനിന്നു ബിഷപ്പുമാരും വൈദികരും പ്രദിക്ഷണമായി നിയുക്ത മെത്രാനൊപ്പം ദേവാലയത്തിൽ പ്രവേശിക്കും. തുടർന്നു മാർ ജോസഫ് പെരുന്തോട്ടം സ്വാഗതം ആശംസിക്കും. ആർച്ച് ഡീക്കൻ റവ.ഡോ. ജോസഫ് മുണ്ടകത്തിൽ നിയുക്ത മെത്രാനെ മദ്ബഹയിലേക്ക് ആനയിക്കും. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുറപ്പെടുവിച്ച നിയമന ഉത്തരവ് അതിരൂപത ചാൻസലർ റവ.ഡോ. ടോം പുത്തൻകളം വായിക്കും. സീറോമലബാർ, മലങ്കര, ലത്തീൻ രൂപതയിലെ മെത്രാൻമാർ, വിവിധ ക്രൈസ്തവ സഭകളിലെ മെത്രാൻമാർ, സമുദായ പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
മെത്രാഭിഷേക കർമങ്ങളെത്തുടർന്നു മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിക്കും.
അതിരൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും. ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയുടെയും കുരിശുപള്ളികളുടെയും ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റ് മാർ തോമസ് തറയിൽ അന്നേദിവസം ഉദ്ഘാടനംചെയ്യും.
മെത്രാഭിഷേക ശുശ്രൂഷയുടെ നടത്തിപ്പിനായി അതിരൂപതാ കേന്ദ്രത്തിലും ചങ്ങനാശേരി മെത്രാപ്പോലീത്തൻ ഇടവകയിലും വിവിധ കമ്മിറ്റികളുടെ മേൽനോട്ടത്തിൽ വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായി.
പത്രസമ്മേളനത്തിൽ ചാൻസലർ റവ.ഡോ. ടോം പുത്തൻകളം, റവ.ഡോ. വർഗീസ് താനമാവുങ്കൽ, പിആർഒ ജോജി ചിറയിൽ, പ്രസ്ബിറ്ററൽ കൗണ്‍സിൽ സെക്രട്ടറി റവ.ഡോ.ജോബി മൂലയിൽ, ഫാ. ആന്റണി തലച്ചല്ലൂർ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി പ്രഫ. സോണി കണ്ടങ്കരി എന്നിവർ പങ്കെടുത്തു.
ആർച്ച്ബിഷപ് മാർ ജോസഫ് പൗവ്വത്തിൽ, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായിരിക്കും. കെസിബിസി ചെയർമാൻ ആർച്ച് ബിഷപ് ഡോ. സൂസപാക്യം വചനസന്ദേശം നൽകും.
സിബിസിഐ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവാ അനുഗ്രഹപ്രഭാഷണവും ക്നാനായ സുറിയാനി സഭ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയമെത്രാപ്പോലീത്ത അനുമോദന പ്രസംഗവും നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിനു ബിഷപ്പു മാരെയും വിശിഷ്ടവ്യക്തികളെയും കത്തീഡ്രൽ പള്ളി അങ്കണത്തിൽ സ്വീകരിക്കും.
മുൻ പിതാക്കന്മാർ അന്ത്യവിശ്രമം കൊള്ളുന്ന കബറിടപള്ളിയിൽനിന്നു ബിഷപ്പുമാരും വൈദികരും പ്രദിക്ഷണമായി നിയുക്ത മെത്രാനൊപ്പം ദേവാലയത്തിൽ പ്രവേശിക്കും. തുടർന്നു മാർ ജോസഫ് പെരുന്തോട്ടം സ്വാഗതം ആശംസിക്കും. ആർച്ച് ഡീക്കൻ റവ.ഡോ. ജോസഫ് മുണ്ടകത്തിൽ നിയുക്ത മെത്രാനെ മദ്ബഹയിലേക്ക് ആനയിക്കും. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുറപ്പെടുവിച്ച നിയമന ഉത്തരവ് അതിരൂപത ചാൻസലർ റവ.ഡോ. ടോം പുത്തൻകളം വായിക്കും. സീറോമലബാർ, മലങ്കര, ലത്തീൻ രൂപതയിലെ മെത്രാൻമാർ, വിവിധ ക്രൈസ്തവ സഭകളിലെ മെത്രാൻമാർ, സമുദായ പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
മെത്രാഭിഷേക കർമങ്ങളെത്തുടർന്നു മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിക്കും.
അതിരൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും. ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയുടെയും കുരിശുപള്ളികളുടെയും ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റ് മാർ തോമസ് തറയിൽ അന്നേദിവസം ഉദ്ഘാടനംചെയ്യും.
മെത്രാഭിഷേക ശുശ്രൂഷയുടെ നടത്തിപ്പിനായി അതിരൂപതാ കേന്ദ്രത്തിലും ചങ്ങനാശേരി മെത്രാപ്പോലീത്തൻ ഇടവകയിലും വിവിധ കമ്മിറ്റികളുടെ മേൽനോട്ടത്തിൽ വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായി.
പത്രസമ്മേളനത്തിൽ ചാൻസലർ റവ.ഡോ. ടോം പുത്തൻകളം, റവ.ഡോ. വർഗീസ് താനമാവുങ്കൽ, പിആർഒ ജോജി ചിറയിൽ, പ്രസ്ബിറ്ററൽ കൗണ്‍സിൽ സെക്രട്ടറി റവ.ഡോ.ജോബി മൂലയിൽ, ഫാ. ആന്റണി തലച്ചല്ലൂർ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി പ്രഫ. സോണി കണ്ടങ്കരി എന്നിവർ പങ്കെടുത്തു.