കൊച്ചി: കുരിശ് തകർക്കുന്നത് ഇടതുപക്ഷത്തിന്റെ നയമാണോ എന്നു സർക്കാർ വ്യക്തമാക്കണമെന്നു കെസിബിസി. ക്രൈസ്തവർ ആദരിക്കുന്ന കുരിശ് കൈയേറ്റ ഭൂമിയിലാണു സ്ഥാപിച്ചതെങ്കിൽ, അതു നീക്കം ചെയ്യാൻ നിയമപരമായ വഴികൾ തേടുകയായിരുന്നു വേണ്ടത്.
മൂന്നാറിലെ കൈയേറ്റ ഭൂമികൾ നിയമവിധേയമായി ഒഴിപ്പിക്കുന്നതു തെറ്റല്ല. എന്നാൽ ആശങ്കാജനകമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു, ഭീതി പടർത്തി കുരിശു പൊളിച്ചുമാറ്റാൻ തീരുമാനിച്ചത് അവിവേകമാണ്. മതേതര കാഴ്ചപ്പാട് പ്രസംഗിക്കുകയും സംഘപരിവാർ ശൈലി പ്രവർത്തിക്കുകയും ചെയ്യുന്നവരെ കേരളീയ സമൂഹം തിരിച്ചറിയണമെന്നും കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് പ്രസ്താവനയിൽ പറഞ്ഞു.
മൂന്നാറിലെ കൈയേറ്റ ഭൂമികൾ നിയമവിധേയമായി ഒഴിപ്പിക്കുന്നതു തെറ്റല്ല. എന്നാൽ ആശങ്കാജനകമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു, ഭീതി പടർത്തി കുരിശു പൊളിച്ചുമാറ്റാൻ തീരുമാനിച്ചത് അവിവേകമാണ്. മതേതര കാഴ്ചപ്പാട് പ്രസംഗിക്കുകയും സംഘപരിവാർ ശൈലി പ്രവർത്തിക്കുകയും ചെയ്യുന്നവരെ കേരളീയ സമൂഹം തിരിച്ചറിയണമെന്നും കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് പ്രസ്താവനയിൽ പറഞ്ഞു.