തൃശൂർ: ഇന്ത്യൻ കോഫി ഹൗസ് വർക്കേഴ്സ് സഹകരണ സംഘം ഓഫീസിന്റെ ഷട്ടർ തുറക്കാതെ അഡ്മിനിസ്ട്രേറ്റർ കുത്തിയിരിപ്പു സമരം നടത്തി. സ്ഥലംമാറ്റവും സസ്പെൻഷനും അടക്കമുള്ള തന്റെ ഉത്തരവുകളും നിർദേശങ്ങളും അനുസരിക്കാത്തതിനാലാണ് അഡ്മിനിസ്ട്രേറ്റർ എസ്. ബിന്ദു ഓഫീസ് തുറക്കാതെയും ജീവനക്കാരെ അകത്തു പ്രവേശിക്കാൻ അനുവദിക്കാതെയും കുത്തിയിരിപ്പു നടത്തിയത്.
തെക്കൻ ജില്ലകളിലെ കോഫി ഹൗസുകളുടെ ആസ്ഥാന കാര്യാലയം തുറക്കാതെ അഡ്മിനിസ്ട്രേറ്റർ കുത്തിയിരുന്നതോടെ അന്പതോളം ജീവനക്കാർ മണിക്കൂറുകളോളം പുറത്തു കാത്തുനിന്നു. പോലീസും സ്ഥലത്തെത്തിയിരുന്നു. രാവിലെ പതിനൊന്നോടെ അഡ്മിനിസ്ട്രേറ്റർ സ്ഥലംവിട്ടു.
കോഫി ഹൗസ് ജീവനക്കാർക്കു കഴിഞ്ഞ മാസത്തെ ശന്പളം നല്കാൻ ഹൈക്കോടതി അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ഓഫീസിലെ ജോലികൾ കഴിഞ്ഞ രണ്ടു ദിവസമായി പുരോഗമിച്ചുവരികയായിരുന്നു. ഇതിനിടെ സാന്പത്തിക ക്രമക്കേട് ആരോപിച്ച് ഒരു ജീവനക്കാരനെ അഡ്മിനിസ്ട്രേറ്റർ സസ്പെൻഡ്ചെയ്യുകയും പ്രതിഷേധം പ്രകടിപ്പിച്ച ആറുപേരെ സ്ഥലംമാറ്റുകയും ചെയ്തു.
എന്നാൽ, സസ്പെൻഷനും സ്ഥലംമാറ്റവും അംഗീകരിക്കില്ലെന്ന നിലപാടിലാണു ജീവനക്കാർ.ശന്പളം നല്കാൻ മാത്രമേ ഹൈക്കോടതി അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തിയിട്ടുള്ളൂവെന്നും സ്ഥലംമാറ്റാനും സസ്പെൻഡ് ചെയ്യാനും അധികാരം നല്കിയിട്ടില്ലെന്നും ജീവനക്കാർ പറയുന്നു.
പിരിച്ചുവിട്ട ഭരണസമിതിയുടെ പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ളവർ തന്നെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയുമാണെന്ന് ആരോപിച്ച് അഡ്മിനിസ്ട്രേറ്റർ ഇന്നലെ ഉച്ചയോടെ പോലീസ് കമ്മീഷണർക്കു പരാതി നല്കി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അവഹേളിച്ചെന്നും പരാതിയിൽ പറയുന്നു. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ തന്റെ സസ്പെൻഷൻ, സ്ഥലംമാറ്റ ഉത്തരവുകൾ അടക്കമുള്ള ഉത്തരവുകൾ നടപ്പാക്കാൻ പോലീസിന്റെ സഹായവും അഭ്യർഥിച്ചു.
ഫെബ്രുവരി 26 നാണു കോഫി ബോർഡ് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത്. ഇതിനെതിരേ പ്രതിഷേധിച്ചു ജീവനക്കാരും കുടുംബാംഗങ്ങളും ഓഫീസിലേക്ക് അഡ്മിനിസ്ട്രേറ്ററെ പ്രവേശിപ്പിക്കാതെ ഒരു മാസത്തിലേറെക്കാലം ഉപരോധ സമരം നടത്തിയിരുന്നു. സർക്കാർ നടപടി ചോദ്യംചെയ്തുകൊണ്ടു നൽകിയ ഹർജി ഒരു മാസത്തിലേറെക്കാലമായി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ശന്പളം നല്കാൻ അഡ്മിനിസ്ട്രേറ്ററെ ഹൈക്കോടതി ചുമതലപ്പെടുത്തിയ കഴിഞ്ഞയാഴ്ചയാണ് അഡ്മിനിസ്ട്രേറ്ററെ അകത്തേക്കു പ്രവേശിക്കാൻ ജീവനക്കാർ തയാറായത്.
കാപ്ഷൻ
ഇന്ത്യൻ കോഫി ഹൗസ് വർക്കേഴ്സ് സഹകരണ സംഘം ഓഫീസിന്റെ ഷട്ടർ തുറക്കാതെ കുത്തിയിരിപ്പുസമരം നടത്തുന്ന അഡ്മിനിസ്ട്രേറ്റർ എസ്. ബിന്ദു. പോലീസിനേയും കാണാം. -ദീപിക.
തെക്കൻ ജില്ലകളിലെ കോഫി ഹൗസുകളുടെ ആസ്ഥാന കാര്യാലയം തുറക്കാതെ അഡ്മിനിസ്ട്രേറ്റർ കുത്തിയിരുന്നതോടെ അന്പതോളം ജീവനക്കാർ മണിക്കൂറുകളോളം പുറത്തു കാത്തുനിന്നു. പോലീസും സ്ഥലത്തെത്തിയിരുന്നു. രാവിലെ പതിനൊന്നോടെ അഡ്മിനിസ്ട്രേറ്റർ സ്ഥലംവിട്ടു.
കോഫി ഹൗസ് ജീവനക്കാർക്കു കഴിഞ്ഞ മാസത്തെ ശന്പളം നല്കാൻ ഹൈക്കോടതി അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ഓഫീസിലെ ജോലികൾ കഴിഞ്ഞ രണ്ടു ദിവസമായി പുരോഗമിച്ചുവരികയായിരുന്നു. ഇതിനിടെ സാന്പത്തിക ക്രമക്കേട് ആരോപിച്ച് ഒരു ജീവനക്കാരനെ അഡ്മിനിസ്ട്രേറ്റർ സസ്പെൻഡ്ചെയ്യുകയും പ്രതിഷേധം പ്രകടിപ്പിച്ച ആറുപേരെ സ്ഥലംമാറ്റുകയും ചെയ്തു.
എന്നാൽ, സസ്പെൻഷനും സ്ഥലംമാറ്റവും അംഗീകരിക്കില്ലെന്ന നിലപാടിലാണു ജീവനക്കാർ.ശന്പളം നല്കാൻ മാത്രമേ ഹൈക്കോടതി അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തിയിട്ടുള്ളൂവെന്നും സ്ഥലംമാറ്റാനും സസ്പെൻഡ് ചെയ്യാനും അധികാരം നല്കിയിട്ടില്ലെന്നും ജീവനക്കാർ പറയുന്നു.
പിരിച്ചുവിട്ട ഭരണസമിതിയുടെ പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ളവർ തന്നെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയുമാണെന്ന് ആരോപിച്ച് അഡ്മിനിസ്ട്രേറ്റർ ഇന്നലെ ഉച്ചയോടെ പോലീസ് കമ്മീഷണർക്കു പരാതി നല്കി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അവഹേളിച്ചെന്നും പരാതിയിൽ പറയുന്നു. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ തന്റെ സസ്പെൻഷൻ, സ്ഥലംമാറ്റ ഉത്തരവുകൾ അടക്കമുള്ള ഉത്തരവുകൾ നടപ്പാക്കാൻ പോലീസിന്റെ സഹായവും അഭ്യർഥിച്ചു.
ഫെബ്രുവരി 26 നാണു കോഫി ബോർഡ് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത്. ഇതിനെതിരേ പ്രതിഷേധിച്ചു ജീവനക്കാരും കുടുംബാംഗങ്ങളും ഓഫീസിലേക്ക് അഡ്മിനിസ്ട്രേറ്ററെ പ്രവേശിപ്പിക്കാതെ ഒരു മാസത്തിലേറെക്കാലം ഉപരോധ സമരം നടത്തിയിരുന്നു. സർക്കാർ നടപടി ചോദ്യംചെയ്തുകൊണ്ടു നൽകിയ ഹർജി ഒരു മാസത്തിലേറെക്കാലമായി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ശന്പളം നല്കാൻ അഡ്മിനിസ്ട്രേറ്ററെ ഹൈക്കോടതി ചുമതലപ്പെടുത്തിയ കഴിഞ്ഞയാഴ്ചയാണ് അഡ്മിനിസ്ട്രേറ്ററെ അകത്തേക്കു പ്രവേശിക്കാൻ ജീവനക്കാർ തയാറായത്.
കാപ്ഷൻ
ഇന്ത്യൻ കോഫി ഹൗസ് വർക്കേഴ്സ് സഹകരണ സംഘം ഓഫീസിന്റെ ഷട്ടർ തുറക്കാതെ കുത്തിയിരിപ്പുസമരം നടത്തുന്ന അഡ്മിനിസ്ട്രേറ്റർ എസ്. ബിന്ദു. പോലീസിനേയും കാണാം. -ദീപിക.