തിരുവനന്തപുരം: എസ്എസ്എൽസി ഉത്തരക്കടലാസ് മൂല്യനിർണയം 50 ശതമാനത്തിലധികം പൂർത്തിയായി. ഫലപ്രഖ്യാപനം മേയ് മാസം ആദ്യ ആഴ്ച നടക്കും. സംസ്ഥാനത്തെ 54 മൂല്യനിർണയ ക്യാമ്പുകളിലാണ് മൂല്യനിർണയം അതിവേഗം പൂർത്തിയായിക്കൊണ്ടിരിക്കുന്നത്.
മുൻ ഷെഡ്യൂൾ അനുസരിച്ച് ഈ മാസം 26 ന് മൂല്യനിർണയം പൂർത്തിയാക്കേണ്ടതാണ്. എന്നാൽ, എൻട്രൻസ് പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളിലെ മൂല്യനിർണയം ഒരു ദിവസം കൂടി നീട്ടിവയ്ക്കാൻ പരീക്ഷാഭവൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ കേന്ദ്രങ്ങളിലെ മൂല്യനിർണയം 27 നു മാത്രമേ പൂർത്തിയാകുകയുള്ളു. മൂല്യനിർണയം 27 നു പൂർത്തിയായാൽ തുടർന്നു മൂന്നു ദിവസത്തോളം ടാബുലേഷൻ ജോലികൾ പരീക്ഷാ ഭവനിൽ നടത്തേണ്ടതുണ്ട്.
ടാബുലേഷൻ പൂർത്തിയായശേഷം പരീക്ഷാ ബോർഡ് ചേർന്നു ഫലത്തിന് അംഗീകാരം നൽകും. ഈ വർഷം ഏതൊക്കെ വിഷയങ്ങൾക്ക് മോഡറേഷൻ നല്‍കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരീക്ഷാ ബോർഡ് ചേർന്നാണു തീരുമാനം കൈക്കൊള്ളേണ്ടത്. പരീക്ഷയുടെ സമയത്തു വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഫലപ്രഖ്യാപനം ഏറെ ശ്രദ്ധേയോടെ കുറ്റമറ്റ രീതിയിൽ നടത്തിയില്ലെങ്കിൽ വീണ്ടും വിവാദങ്ങൾക്ക് ഇടയാകും.
ഈ സാഹചര്യത്തിൽ സാവധാനമാണെങ്കിലും കൃത്യത ഉറപ്പുവരുത്തിയ ശേഷം മാത്രം ഫലപ്രഖ്യാപനം നടത്തിയാൽ മതിയെന്നാണു വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം.
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഏപ്രിലിൽ തന്നെ ഫലപ്രഖ്യാപനം നടത്തിയിരുന്നു.
മുൻ ഷെഡ്യൂൾ അനുസരിച്ച് ഈ മാസം 26 ന് മൂല്യനിർണയം പൂർത്തിയാക്കേണ്ടതാണ്. എന്നാൽ, എൻട്രൻസ് പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളിലെ മൂല്യനിർണയം ഒരു ദിവസം കൂടി നീട്ടിവയ്ക്കാൻ പരീക്ഷാഭവൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ കേന്ദ്രങ്ങളിലെ മൂല്യനിർണയം 27 നു മാത്രമേ പൂർത്തിയാകുകയുള്ളു. മൂല്യനിർണയം 27 നു പൂർത്തിയായാൽ തുടർന്നു മൂന്നു ദിവസത്തോളം ടാബുലേഷൻ ജോലികൾ പരീക്ഷാ ഭവനിൽ നടത്തേണ്ടതുണ്ട്.
ടാബുലേഷൻ പൂർത്തിയായശേഷം പരീക്ഷാ ബോർഡ് ചേർന്നു ഫലത്തിന് അംഗീകാരം നൽകും. ഈ വർഷം ഏതൊക്കെ വിഷയങ്ങൾക്ക് മോഡറേഷൻ നല്‍കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരീക്ഷാ ബോർഡ് ചേർന്നാണു തീരുമാനം കൈക്കൊള്ളേണ്ടത്. പരീക്ഷയുടെ സമയത്തു വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഫലപ്രഖ്യാപനം ഏറെ ശ്രദ്ധേയോടെ കുറ്റമറ്റ രീതിയിൽ നടത്തിയില്ലെങ്കിൽ വീണ്ടും വിവാദങ്ങൾക്ക് ഇടയാകും.
ഈ സാഹചര്യത്തിൽ സാവധാനമാണെങ്കിലും കൃത്യത ഉറപ്പുവരുത്തിയ ശേഷം മാത്രം ഫലപ്രഖ്യാപനം നടത്തിയാൽ മതിയെന്നാണു വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം.
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഏപ്രിലിൽ തന്നെ ഫലപ്രഖ്യാപനം നടത്തിയിരുന്നു.