സാന്പാർ ചീര
ജോസ് മാധവത്ത്
നമ്മുടെ പഴയ തലമുറ ആരോഗ്യസംരക്ഷണത്തിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്ന ഒരു ചീരയിനമാണ് നിത്യ ചീര, മുട്ടച്ചീര എന്നീ പേരുകളിലറിയപ്പെടുന്ന സാന്പാർ ചീര. എന്നാൽ, അധികമാരും ശ്രദ്ധിക്കപ്പെടാതെയും കൃഷിചെയ്യാതെയും പോയ ഈ ഇനം ഇന്ന് അന്യം നിന്നുപോയ്ക്കൊണ്ടിരിക്കുകയാണ്. ഒരിക്കൽ പിടിച്ചുകഴിഞ്ഞാൽ പിന്നീട് അധിക പരിചരണമൊന്നുമില്ലാതെ തന്നെ പന്ത്രണ്ടുമാസവും ഒരേമൂട്ടിൽ നിന്നും ഇവയുടെ ഇളം തണ്ടും ഇലകളും സുലഭമായി വർഷങ്ങളോളം ലഭിച്ചുകൊണ്ടിരിക്കും. എത്രകഠിന വരൾച്ചയുണ്ടായാലും ഇളംതണ്ടുകൾ കരിയുന്നതല്ലാതെ ചുവട് നശിച്ചുപോകില്ല. ഏതു പ്രതികൂല സാഹചര്യത്തിലും പതിറ്റാണ്ടുകൾ പിടിച്ചുനിൽക്കാനുള്ള കഴിവ് ഇതിനുണ്ട്. ഇടയ്ക്കിടെ നനയ്ക്കുകയോ മഴ ലഭിക്കുകയോ ചെയ്യുന്പോഴൊക്കെ ഇളംതണ്ടുകൾ വളർന്നു വരും.
യാതൊരു കീടബാധകളും ഇന്നേവരെ ഈചെടിയെ ബാധിച്ചു കണ്ടിട്ടില്ല. കീടബാധകളെ അതിജീവിക്കുവാനുള്ള ശേഷിയുള്ളതിനാൽ രാസവളങ്ങളും കീടനാശിനികളും ഒരിക്കലും ഉപയോഗിക്കേണ്ടതില്ല. നിത്യവും വിഷമുക്തമായിട്ടുള്ള ഇലക്കറികൾ വേണമെന്നുള്ളവർക്ക് ഇനി ധൈര്യമായി നിത്യചീര വച്ചുപിടിപ്പിക്കാം. തോരൻ, അവിയൽ, സാന്പാർ എന്നിങ്ങനെ ചീരയില ചേർക്കേണ്ട ഏതിനും ഇവ ഉപയോഗിക്കാം. വളരെ രുചികരമായ ഭക്ഷ്യവിഭവമാണ് ഇത്. ചക്കക്കുരു തോരൻ വയ്ക്കുന്പോൾ നിത്യചീരകൂടി ചേർത്താൽ ചക്കക്കുരുവിന്റെ മക്കുമണവും അരുചിയും മാറിക്കിട്ടും, തന്നെയല്ല, കറിക്ക് രുചിയുമേറും.
ഇതുകൊണ്ട് തോരൻ ഉണ്ടാക്കി, വാങ്ങുന്നതിനു മുന്പായി, ആവശ്യാനുസരണം ഒന്നോ, രണ്ടോ മുട്ടകൂടി ചേർത്തിളക്കിയാൽ തോരൻ സ്വാദിഷ്ടമായിരിക്കും. എന്നാൽ മുട്ട നിർബന്ധമുള്ള ഒരു ചേരുവയല്ല.
വളപ്രയോഗം
ചാണകപ്പൊടിയോ മറ്റെന്തെങ്കിലും ജൈവവളങ്ങളോ ചേർത്തുകൊടുത്താൽ നന്നായി വളരും. ഫോണ് ജോസ് മാധവത്ത്്: 96450 33622.
കൃഷി രീതികൾ
തണ്ടുകൾ മുറിച്ചു നട്ടും വിത്തുകൾ പാകിയും തൈകൾ ഉത്പാദിപ്പിക്കാം. ഒരു മല്ലിയുടെ അത്രപോലും വലിപ്പമില്ലാത്ത ഇതിന്റെ കായ്ക്കുളളിൽ കറുപ്പു നിറത്തിലുള്ള നിരവധി വിത്തുകൾ ഉണ്ടായിരിക്കും. 15 സെന്റീമീറ്ററിൽ കൂടുതൽ ഉയരം വയ്ക്കാതെയും അധികം പടരാതെയും വൃത്താകാരത്തിൽ ഈ ചെടി വളരുന്നു. വെറുതേ മണ്ണിൽ നട്ടാൽ മതി. ഗ്രോബാഗിലോ ചെടിച്ചട്ടിയിലോ നടാം.
വേണാട് സിഗ്നേച്ചർ ചിക്കൻ
ടോം ജോർജ്
വേണാട് പൗൾട്രി ഫാർമർ പ്രൊഡ്യൂസർ കന്പനിയുമായിചേർന്ന് ക്യുആർ കോഡുള്ള വേണാട് സിഗ്നേച്ചർ ചിക്കൻ ഇനി ആർക്കും വിൽക്കാം. വിൽപനയ്ക്കുള്ള ഒൗട്ട്ലെറ്റ് തുടങ്ങുന്നതിന് 80,000 രൂപയുടെ ഉപകരണങ്ങൾ നബാർഡ് ധനസഹായത്തോടെ, സൗജന്യമായി കന്പനി നൽകും. കർഷകർക്ക് വളർത്താൻ കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, വാക്സിൻ മുതലായവ യും കന്പനി നൽകും. കടയുടെ ബോർഡിൽ നബാർഡിന്റെയും കേരള കാർഷിക സർവകലാ ശാലയുടെയും മുദ്രകളുമുണ്ടാ കും.
ഗുണമേന്മയുള്ള ഇറച്ചി അറിഞ്ഞുവാങ്ങാനുള്ള അവ സരമാണ് ഇതിലൂടെ ഉപ ഭോക്താവിനു ലഭിക്കുന്നത്. ഇറച്ചിക്കോഴി വിൽപന രംഗത്ത് ക്യുക്ക്് റെസ്പോണ്സ് കോഡ്(ക്യൂആർ കോഡ്) സാങ്കേതികവിദ്യ ഉപയോഗിച്ച് ചരിത്രം സൃഷ്ടിക്കുകയാണ് കൊട്ടാരക്കരയിലെ വേണാട് പൗൾട്രി ഫാർമർ പ്രൊഡ്യൂസർ കന്പനി. ഇവരുടെ ഫ്രാഞ്ചൈസികൾ വഴി വിൽക്കുന്ന കോഴി, വാങ്ങുന്നവർക്ക് കോഴിയെകുറിച്ചുള്ള വിവരങ്ങൾ ക്യുആർ കോഡിൽ നിന്നറിയാം. സ്മാർട്ട് ഫോണിലൂടെ സ്കാൻ ചെയ്താൽ വിവരങ്ങൾ മൊബൈലിൽ റെഡി.
വേണാട് സിഗ്നേച്ചർ ചിക്കൻ എന്നപേരിൽ ഇവർ നൽകുന്ന ജീവനുള്ള ചിക്കൻ വിൽക്കാൻ ഇനി ആർക്കും ഫ്രാഞ്ചൈസി തുടങ്ങാം. ജൈവരീതിയിൽ വളർത്തുന്ന കോഴിയുടെ കാലിൽ സ്റ്റിക്കറിൽ ക്യുആർകോഡ് പതിപ്പിക്കും. വളർത്തിയ കർഷകന്റെ കോഡ് നന്പർ, വിലാസം, കോഴിക്കുഞ്ഞിനെ വാങ്ങിയ ഹാച്ചറിയുടെ പേര്, നൽകിയ ഭക്ഷണം ഏത്, ആ ബാച്ചിലെ കോഴികളുടെ എണ്ണം, പ്രായം, ബാച്ച് നന്പർ എന്നിവയാണ് കോഡ് സ്കാൻ ചെയ്യുന്പോൾ ലഭിക്കുന്നതെന്ന് കന്പനി ചെയർമാനും റിട്ട. ജില്ലാ മൃഗസംരക്ഷണ ഓഫീസറുമായ ഡോ. കെ. ചന്ദ്രപ്രസാദ് പറയുന്നു.
സൊയാബീൻ അടിസ്ഥാനമായ വെങ്കീസിന്റെയും ഗോദറജിന്റെയും സർട്ടിഫൈഡ് വെജിറ്റേറിയൻ തീറ്റയാണ് നൽകുന്നത്. ഹോർമോണ്, ആന്റിബയോട്ടിക്, സ്റ്റിറോയ്ഡ്സ് എന്നിവ ഇല്ലാത്ത തീറ്റയാണ് കോഴികൾക്കു നൽകുന്നത്.
കോമർലായുടെയും വെങ്കീസിന്റെയും കോഴിക്കുഞ്ഞങ്ങളെയാണ് വളർത്താൻ നൽകുന്നത്. തങ്ങൾ പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണോ കർഷകർ കോഴിവളർത്തുന്നതെന്നറിയാൻ കന്പനിയുടെയും നബാർഡിന്റെയും കെവികെയുടെയും കർഷകരുടെയും ഒരോ പ്രതിനിധി ഉൾപ്പെട്ട നാലംഗസംഘം ഫാം പരിശോധിക്കും. അതിനുശേഷമാണ് കോഡ് നൽകുന്നത്. വളർത്തു ചെലവും ലാഭവും ചേർത്തുള്ള വിലയാണ് നൽകുന്നത്. വിപണിവിലയിലും 5-10 രൂപ കൂട്ടിയാണ് വിൽപന. സുരക്ഷിത ചിക്കൻ ഉപഭോക്താവിനും ന്യായവില കർഷകനും എന്നതാണ് ഇവരുടെ മുദ്രാവാക്യം. കൊട്ടിയം ജംഗ്ഷനിൽ നിക്സണ് ഗോമസ് ആദ്യ ഫ്രാഞ്ചൈസി ആരംഭിച്ചിട്ടുണ്ട്. മറ്റുള്ളവ ഉടൻതന്നെ തുടങ്ങാനാണ് തീരുമാനം.
മുട്ടക്കോഴിയും താറാവും
കോഴിമുട്ട ഉത്പാദനത്തിന് ബിവി 380 കോഴികളെ വളർ ത്താനായി കർഷകർക്കു നൽ കുന്നു. അഞ്ചു കോഴിയും കൂടൂം 2750 രൂപയ്ക്കാണ് നൽകുന്നത്. 10 കോഴിയും കൂടും 4800, 25 കോഴിയും കൂടും- 9000, 50 കോഴിയും കൂടും-17000, 100കോഴിയും കൂടും- 33,000 എന്ന നിരക്കിലാണ് വിൽപന. 3000ത്തിൽ അധികം കോഴികളെ വാങ്ങിയാൽ മുട്ടഗ്രാമം പോലെ തീറ്റയും വാക്സിനും കന്പനി തന്നെ നൽകും. മുട്ട വിപണനവും കന്പനി നടത്തിക്കൊടുക്കും. താറാവുവളർത്തൽ ഗ്രാമങ്ങളിലേക്കു വ്യാപിപ്പിക്കാൻ ചെയിൻ ലിങ്ക് കൂടും കൃത്രിമക്കുളവും ഒരു ഫ്രെയ്മിൽ മാറ്റാവുന്ന രീതിയിൽ ഡിസൈൻ ചെയ്ത് 25 താറാവും സഹിതം 9500 രൂപയ്ക്ക് കന്പനി നൽകുന്നു. മുട്ട, ഇറച്ചിത്താറാവുകളെ വളർത്താനായി നൽകുന്നുണ്ട്്. കൊട്ടാരക്കരയിലുള്ള ഹെഡ് ഓഫീസിലാണ് ക്യൂആർ കോഡിംഗ് നടത്തുന്നത്.
ഫോണ്: ഡോ. ചന്ദ്രപ്രസാദ്- 8111884440.
ലേഖകന്റെ ഫോൺ: 93495 99023
ജോസ് മാധവത്ത്
നമ്മുടെ പഴയ തലമുറ ആരോഗ്യസംരക്ഷണത്തിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്ന ഒരു ചീരയിനമാണ് നിത്യ ചീര, മുട്ടച്ചീര എന്നീ പേരുകളിലറിയപ്പെടുന്ന സാന്പാർ ചീര. എന്നാൽ, അധികമാരും ശ്രദ്ധിക്കപ്പെടാതെയും കൃഷിചെയ്യാതെയും പോയ ഈ ഇനം ഇന്ന് അന്യം നിന്നുപോയ്ക്കൊണ്ടിരിക്കുകയാണ്. ഒരിക്കൽ പിടിച്ചുകഴിഞ്ഞാൽ പിന്നീട് അധിക പരിചരണമൊന്നുമില്ലാതെ തന്നെ പന്ത്രണ്ടുമാസവും ഒരേമൂട്ടിൽ നിന്നും ഇവയുടെ ഇളം തണ്ടും ഇലകളും സുലഭമായി വർഷങ്ങളോളം ലഭിച്ചുകൊണ്ടിരിക്കും. എത്രകഠിന വരൾച്ചയുണ്ടായാലും ഇളംതണ്ടുകൾ കരിയുന്നതല്ലാതെ ചുവട് നശിച്ചുപോകില്ല. ഏതു പ്രതികൂല സാഹചര്യത്തിലും പതിറ്റാണ്ടുകൾ പിടിച്ചുനിൽക്കാനുള്ള കഴിവ് ഇതിനുണ്ട്. ഇടയ്ക്കിടെ നനയ്ക്കുകയോ മഴ ലഭിക്കുകയോ ചെയ്യുന്പോഴൊക്കെ ഇളംതണ്ടുകൾ വളർന്നു വരും.
യാതൊരു കീടബാധകളും ഇന്നേവരെ ഈചെടിയെ ബാധിച്ചു കണ്ടിട്ടില്ല. കീടബാധകളെ അതിജീവിക്കുവാനുള്ള ശേഷിയുള്ളതിനാൽ രാസവളങ്ങളും കീടനാശിനികളും ഒരിക്കലും ഉപയോഗിക്കേണ്ടതില്ല. നിത്യവും വിഷമുക്തമായിട്ടുള്ള ഇലക്കറികൾ വേണമെന്നുള്ളവർക്ക് ഇനി ധൈര്യമായി നിത്യചീര വച്ചുപിടിപ്പിക്കാം. തോരൻ, അവിയൽ, സാന്പാർ എന്നിങ്ങനെ ചീരയില ചേർക്കേണ്ട ഏതിനും ഇവ ഉപയോഗിക്കാം. വളരെ രുചികരമായ ഭക്ഷ്യവിഭവമാണ് ഇത്. ചക്കക്കുരു തോരൻ വയ്ക്കുന്പോൾ നിത്യചീരകൂടി ചേർത്താൽ ചക്കക്കുരുവിന്റെ മക്കുമണവും അരുചിയും മാറിക്കിട്ടും, തന്നെയല്ല, കറിക്ക് രുചിയുമേറും.
ഇതുകൊണ്ട് തോരൻ ഉണ്ടാക്കി, വാങ്ങുന്നതിനു മുന്പായി, ആവശ്യാനുസരണം ഒന്നോ, രണ്ടോ മുട്ടകൂടി ചേർത്തിളക്കിയാൽ തോരൻ സ്വാദിഷ്ടമായിരിക്കും. എന്നാൽ മുട്ട നിർബന്ധമുള്ള ഒരു ചേരുവയല്ല.
വളപ്രയോഗം
ചാണകപ്പൊടിയോ മറ്റെന്തെങ്കിലും ജൈവവളങ്ങളോ ചേർത്തുകൊടുത്താൽ നന്നായി വളരും. ഫോണ് ജോസ് മാധവത്ത്്: 96450 33622.
കൃഷി രീതികൾ
തണ്ടുകൾ മുറിച്ചു നട്ടും വിത്തുകൾ പാകിയും തൈകൾ ഉത്പാദിപ്പിക്കാം. ഒരു മല്ലിയുടെ അത്രപോലും വലിപ്പമില്ലാത്ത ഇതിന്റെ കായ്ക്കുളളിൽ കറുപ്പു നിറത്തിലുള്ള നിരവധി വിത്തുകൾ ഉണ്ടായിരിക്കും. 15 സെന്റീമീറ്ററിൽ കൂടുതൽ ഉയരം വയ്ക്കാതെയും അധികം പടരാതെയും വൃത്താകാരത്തിൽ ഈ ചെടി വളരുന്നു. വെറുതേ മണ്ണിൽ നട്ടാൽ മതി. ഗ്രോബാഗിലോ ചെടിച്ചട്ടിയിലോ നടാം.
വേണാട് സിഗ്നേച്ചർ ചിക്കൻ
ടോം ജോർജ്
വേണാട് പൗൾട്രി ഫാർമർ പ്രൊഡ്യൂസർ കന്പനിയുമായിചേർന്ന് ക്യുആർ കോഡുള്ള വേണാട് സിഗ്നേച്ചർ ചിക്കൻ ഇനി ആർക്കും വിൽക്കാം. വിൽപനയ്ക്കുള്ള ഒൗട്ട്ലെറ്റ് തുടങ്ങുന്നതിന് 80,000 രൂപയുടെ ഉപകരണങ്ങൾ നബാർഡ് ധനസഹായത്തോടെ, സൗജന്യമായി കന്പനി നൽകും. കർഷകർക്ക് വളർത്താൻ കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, വാക്സിൻ മുതലായവ യും കന്പനി നൽകും. കടയുടെ ബോർഡിൽ നബാർഡിന്റെയും കേരള കാർഷിക സർവകലാ ശാലയുടെയും മുദ്രകളുമുണ്ടാ കും.
ഗുണമേന്മയുള്ള ഇറച്ചി അറിഞ്ഞുവാങ്ങാനുള്ള അവ സരമാണ് ഇതിലൂടെ ഉപ ഭോക്താവിനു ലഭിക്കുന്നത്. ഇറച്ചിക്കോഴി വിൽപന രംഗത്ത് ക്യുക്ക്് റെസ്പോണ്സ് കോഡ്(ക്യൂആർ കോഡ്) സാങ്കേതികവിദ്യ ഉപയോഗിച്ച് ചരിത്രം സൃഷ്ടിക്കുകയാണ് കൊട്ടാരക്കരയിലെ വേണാട് പൗൾട്രി ഫാർമർ പ്രൊഡ്യൂസർ കന്പനി. ഇവരുടെ ഫ്രാഞ്ചൈസികൾ വഴി വിൽക്കുന്ന കോഴി, വാങ്ങുന്നവർക്ക് കോഴിയെകുറിച്ചുള്ള വിവരങ്ങൾ ക്യുആർ കോഡിൽ നിന്നറിയാം. സ്മാർട്ട് ഫോണിലൂടെ സ്കാൻ ചെയ്താൽ വിവരങ്ങൾ മൊബൈലിൽ റെഡി.
വേണാട് സിഗ്നേച്ചർ ചിക്കൻ എന്നപേരിൽ ഇവർ നൽകുന്ന ജീവനുള്ള ചിക്കൻ വിൽക്കാൻ ഇനി ആർക്കും ഫ്രാഞ്ചൈസി തുടങ്ങാം. ജൈവരീതിയിൽ വളർത്തുന്ന കോഴിയുടെ കാലിൽ സ്റ്റിക്കറിൽ ക്യുആർകോഡ് പതിപ്പിക്കും. വളർത്തിയ കർഷകന്റെ കോഡ് നന്പർ, വിലാസം, കോഴിക്കുഞ്ഞിനെ വാങ്ങിയ ഹാച്ചറിയുടെ പേര്, നൽകിയ ഭക്ഷണം ഏത്, ആ ബാച്ചിലെ കോഴികളുടെ എണ്ണം, പ്രായം, ബാച്ച് നന്പർ എന്നിവയാണ് കോഡ് സ്കാൻ ചെയ്യുന്പോൾ ലഭിക്കുന്നതെന്ന് കന്പനി ചെയർമാനും റിട്ട. ജില്ലാ മൃഗസംരക്ഷണ ഓഫീസറുമായ ഡോ. കെ. ചന്ദ്രപ്രസാദ് പറയുന്നു.
സൊയാബീൻ അടിസ്ഥാനമായ വെങ്കീസിന്റെയും ഗോദറജിന്റെയും സർട്ടിഫൈഡ് വെജിറ്റേറിയൻ തീറ്റയാണ് നൽകുന്നത്. ഹോർമോണ്, ആന്റിബയോട്ടിക്, സ്റ്റിറോയ്ഡ്സ് എന്നിവ ഇല്ലാത്ത തീറ്റയാണ് കോഴികൾക്കു നൽകുന്നത്.
കോമർലായുടെയും വെങ്കീസിന്റെയും കോഴിക്കുഞ്ഞങ്ങളെയാണ് വളർത്താൻ നൽകുന്നത്. തങ്ങൾ പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണോ കർഷകർ കോഴിവളർത്തുന്നതെന്നറിയാൻ കന്പനിയുടെയും നബാർഡിന്റെയും കെവികെയുടെയും കർഷകരുടെയും ഒരോ പ്രതിനിധി ഉൾപ്പെട്ട നാലംഗസംഘം ഫാം പരിശോധിക്കും. അതിനുശേഷമാണ് കോഡ് നൽകുന്നത്. വളർത്തു ചെലവും ലാഭവും ചേർത്തുള്ള വിലയാണ് നൽകുന്നത്. വിപണിവിലയിലും 5-10 രൂപ കൂട്ടിയാണ് വിൽപന. സുരക്ഷിത ചിക്കൻ ഉപഭോക്താവിനും ന്യായവില കർഷകനും എന്നതാണ് ഇവരുടെ മുദ്രാവാക്യം. കൊട്ടിയം ജംഗ്ഷനിൽ നിക്സണ് ഗോമസ് ആദ്യ ഫ്രാഞ്ചൈസി ആരംഭിച്ചിട്ടുണ്ട്. മറ്റുള്ളവ ഉടൻതന്നെ തുടങ്ങാനാണ് തീരുമാനം.
മുട്ടക്കോഴിയും താറാവും
കോഴിമുട്ട ഉത്പാദനത്തിന് ബിവി 380 കോഴികളെ വളർ ത്താനായി കർഷകർക്കു നൽ കുന്നു. അഞ്ചു കോഴിയും കൂടൂം 2750 രൂപയ്ക്കാണ് നൽകുന്നത്. 10 കോഴിയും കൂടും 4800, 25 കോഴിയും കൂടും- 9000, 50 കോഴിയും കൂടും-17000, 100കോഴിയും കൂടും- 33,000 എന്ന നിരക്കിലാണ് വിൽപന. 3000ത്തിൽ അധികം കോഴികളെ വാങ്ങിയാൽ മുട്ടഗ്രാമം പോലെ തീറ്റയും വാക്സിനും കന്പനി തന്നെ നൽകും. മുട്ട വിപണനവും കന്പനി നടത്തിക്കൊടുക്കും. താറാവുവളർത്തൽ ഗ്രാമങ്ങളിലേക്കു വ്യാപിപ്പിക്കാൻ ചെയിൻ ലിങ്ക് കൂടും കൃത്രിമക്കുളവും ഒരു ഫ്രെയ്മിൽ മാറ്റാവുന്ന രീതിയിൽ ഡിസൈൻ ചെയ്ത് 25 താറാവും സഹിതം 9500 രൂപയ്ക്ക് കന്പനി നൽകുന്നു. മുട്ട, ഇറച്ചിത്താറാവുകളെ വളർത്താനായി നൽകുന്നുണ്ട്്. കൊട്ടാരക്കരയിലുള്ള ഹെഡ് ഓഫീസിലാണ് ക്യൂആർ കോഡിംഗ് നടത്തുന്നത്.
ഫോണ്: ഡോ. ചന്ദ്രപ്രസാദ്- 8111884440.
ലേഖകന്റെ ഫോൺ: 93495 99023