പത്തനംതിട്ട: ബാലികയെ വിഷംകൊടുത്തു കൊലപ്പെടുത്തിയ പിതാവ് ജീവനൊടുക്കി. കല്ലറക്കടവ് കിഴക്കേമട്ടത്തിൽ ശ്രീകുമാർ (42), മകൾ അനുഗ്രഹ (അഞ്ച്) എന്നിവരാണ് മരിച്ചത്. പത്തനംതിട്ട നഗരത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറാണ് ശ്രീകുമാർ. സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ കുടുംബകലഹമാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്ന് പോലീസ് പറഞ്ഞു.
മകൾക്ക് ശീതളപാനീയത്തിൽ വിഷം ചേർത്ത് നൽകിയതിനെത്തുടർന്ന് ശ്രീകുമാറും വിഷം കഴിച്ചു. പിന്നീട് ഓട്ടോ സ്റ്റാൻഡിനു സമീപം ശ്രീകുമാറിന്റെ പിതാവ് രാജൻ നായരുടെ ചായക്കടയിലെത്തിയപ്പോ ൾ കുഞ്ഞിന്റെ വായിൽനിന്നും നുരയും പതയും വരുന്നത് കണ്ടാണ് വിഷം നൽകിയ കാര്യം പറഞ്ഞത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. പിന്നീട് ഓട്ടോറിക്ഷയിൽ കുഴഞ്ഞുവീണ ശ്രീകുമാറിനെ ഡ്രൈവർമാരാണ് ആശുപത്രിയിലെത്തിച്ചത്.
പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും അല്പസമയത്തിന് ശേഷം മരിച്ചു. പത്തനംതിട്ട സെവന്ത്ഡേ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അനുഗ്രഹ. നിഷയാണ് ശ്രീകുമാറിന്റെ ഭാര്യ.
മകൾക്ക് ശീതളപാനീയത്തിൽ വിഷം ചേർത്ത് നൽകിയതിനെത്തുടർന്ന് ശ്രീകുമാറും വിഷം കഴിച്ചു. പിന്നീട് ഓട്ടോ സ്റ്റാൻഡിനു സമീപം ശ്രീകുമാറിന്റെ പിതാവ് രാജൻ നായരുടെ ചായക്കടയിലെത്തിയപ്പോ ൾ കുഞ്ഞിന്റെ വായിൽനിന്നും നുരയും പതയും വരുന്നത് കണ്ടാണ് വിഷം നൽകിയ കാര്യം പറഞ്ഞത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. പിന്നീട് ഓട്ടോറിക്ഷയിൽ കുഴഞ്ഞുവീണ ശ്രീകുമാറിനെ ഡ്രൈവർമാരാണ് ആശുപത്രിയിലെത്തിച്ചത്.
പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും അല്പസമയത്തിന് ശേഷം മരിച്ചു. പത്തനംതിട്ട സെവന്ത്ഡേ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അനുഗ്രഹ. നിഷയാണ് ശ്രീകുമാറിന്റെ ഭാര്യ.