അടിമാലി: മകൻ വഴക്കിട്ടുപോയതിൽ മനംനൊന്തു ദന്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ചു. ഇഞ്ചപ്പതാൽ പനംകുട്ടി കുഴികുളം സോമൻ(55), ഭാര്യ ഗിരിജ (49) എന്നിവരാണു ചൊവ്വാഴ്ച പുലർച്ചയോടെ ജീവനൊടുക്കിയത്.
കഴിഞ്ഞ ദിവസം ഏകമകൻ അഖിലിനെ പിതാവ് വഴക്കുപറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ അഖിൽ മൊബൈൽ ഫോണ്‍ പോലുമെടുക്കാതെ നാടുവിട്ടു. മകനെ ബന്ധപ്പെടാനാവാതെ വന്നതോടെ ഇവർ മാനസിക വിഷമത്തിലായിരുന്നു.
രാവിലെ വീട്ടിൽ ആളനക്കമില്ലാത്തതു ശ്രദ്ധിച്ച അയൽവാസിയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ അഖിൽ കർണാടകയിലുള്ള ടെലിഫോണ്‍ ബൂത്തിൽനിന്നു വീട്ടിലെ ഫോണിലേക്കു വിളിച്ചിരുന്നെങ്കിലും ബന്ധപ്പെടാനായില്ല. ഇടുക്കിയിൽനിന്നെത്തിയ ഫോറൻസിക് സംഘം പരിശോധന നടത്തി. അടിമാലി താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടംനടത്തി ഇന്നു വീട്ടുവളപ്പിൽ സംസ്കരിക്കും.
കഴിഞ്ഞ ദിവസം ഏകമകൻ അഖിലിനെ പിതാവ് വഴക്കുപറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ അഖിൽ മൊബൈൽ ഫോണ്‍ പോലുമെടുക്കാതെ നാടുവിട്ടു. മകനെ ബന്ധപ്പെടാനാവാതെ വന്നതോടെ ഇവർ മാനസിക വിഷമത്തിലായിരുന്നു.
രാവിലെ വീട്ടിൽ ആളനക്കമില്ലാത്തതു ശ്രദ്ധിച്ച അയൽവാസിയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ അഖിൽ കർണാടകയിലുള്ള ടെലിഫോണ്‍ ബൂത്തിൽനിന്നു വീട്ടിലെ ഫോണിലേക്കു വിളിച്ചിരുന്നെങ്കിലും ബന്ധപ്പെടാനായില്ല. ഇടുക്കിയിൽനിന്നെത്തിയ ഫോറൻസിക് സംഘം പരിശോധന നടത്തി. അടിമാലി താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടംനടത്തി ഇന്നു വീട്ടുവളപ്പിൽ സംസ്കരിക്കും.