തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്വീകരിച്ചതു മൃദ ഹിന്ദുത്വ സമീപനമാണെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. ന്യൂനപക്ഷ വർഗീയതയാണു മലപ്പുറത്തെ യുഡിഎഫ് വിജയത്തിനു പിന്നിലെ കാരണമെന്നു സിപിഎം നേതാക്കളിൽനിന്നുള്ള പ്രതികരണം അതാണു വ്യക്തമാക്കുന്നതെന്നും കെപിസിസി നേതൃയോഗ തീരുമാനങ്ങൾ വിശദീകരിക്കവേ ഹസൻ പറഞ്ഞു.
മലപ്പുറത്തെ വോട്ടർമാരെ അധിക്ഷേപിക്കുന്ന തരത്തിൽ ന്യൂനപക്ഷ വർഗീയതയുടെ വിജയമാണു മലപ്പുറത്തുണ്ടായതെന്നു പറഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസ്താവന പിൻവലി ച്ചു മാപ്പുപറയണം. മലപ്പുറത്തു വർഗീയ ധ്രുവീകരണം ഉണ്ടായെന്ന സിപിഎം കണ്ടെത്തൽ ശരിയല്ല. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെയുള്ള രാഷ്ട്രീയമായ വിലയിരുത്തലാണ് ഉണ്ടായത്.
ബിജെപിയുടെ വർഗീയ ഫാ സിസത്തെ പ്രതിരോധിക്കാൻ കോണ്ഗ്രസിതര ജനാധിപത്യ സഖ്യത്തിനു മാത്രമേ സാധിക്കുകയുള്ളുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അദ്ദേഹത്തെ പഴയ ജനസംഘ ബാന്ധവത്തിന്റെ ഓർമ വേട്ടയാടുന്നതിനാലാണെന്നു ഹസൻ പറഞ്ഞു.
കോണ്ഗ്രസ് അംഗത്വ വിതരണം അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. ഒരു ബൂത്തിലേക്ക് ആറു ബുക്കുകൾ വരെ ആദ്യ ഘട്ടത്തിൽ നൽകും. ഒരു ബുക്കിൽ 25 പേർക്ക് അംഗത്വം നൽകാനാകും. അഞ്ചു രൂപയാണ് അംഗത്വ ഫീസ്. കോണ്ഗ്രസ് പാർട്ടിയുടെ നയങ്ങളുമായി ബന്ധമുള്ള എല്ലാവർക്കും അംഗത്വം നൽകാനാകും. ഓണ്ലൈൻ വഴിയും മെമ്പർഷിപ്പ് എടുക്കാം. മിസ്ഡ് കോൾ മെമ്പർഷിപ്പ് സംവിധാനം ഇല്ല. മേയ് 15 വരെയാണ് അംഗത്വ വിതരണത്തിനുള്ള സമയ പരിധി തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയിട്ടുള്ളത്. എന്നാൽ, ഇന്നലെ ചേർന്ന കെപിസിസി നേതൃയോഗത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചയേ ഉണ്ടായിട്ടില്ല.
ഇതോടൊപ്പം, തുടങ്ങിവച്ച ബൂത്തു കമ്മിറ്റി രൂപീകരണവും പൂർത്തിയാക്കും. മേയ് പത്തിനകം ബൂത്ത് കമ്മിറ്റി രൂപീകരണം പൂർത്തിയാക്കാനാണു നിർദേശം. എല്ലാ ജില്ലകളിലും കെപിസിസി പ്രസിഡന്റ് കൂടി പങ്കെടുക്കുന്ന അവലോകന യോഗങ്ങൾ ചേരും. ഇടുക്കി 25, എറണാകുളം 26, തൃശൂർ 27, പാലക്കാട് 28, കോട്ടയം 29, തിരുവനന്തപുരം 30, പത്തനംതിട്ട-മേയ് ഒന്ന്, കാസർഗോഡ്-രണ്ട്, കണ്ണൂർ-മൂന്ന്, വയനാട്-നാല്, കോഴിക്കോട്-അഞ്ച്, ആലപ്പുഴ-ആറ്, മലപ്പുറം-എട്ട്, കൊല്ലം-ഒൻപത് തീയതികളിലായി അവലോകന യോഗങ്ങൾ നടക്കും.
കോണ്ഗ്രസ് നേതാക്കൾ ബിജെപിയിലേക്കു പോകുമെന്ന വിലയിരുത്തൽ ശരിയല്ല. ഇത്തരം ആരോപണങ്ങൾക്കു മറുപടി പറയേണ്ട കാര്യമില്ല. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ മേയ് 21നു രാവിലെ ഡിസിസി ഓഫിസുകളിൽ പുഷ്പാർച്ചന നടത്തും. വൈകുന്നേരം വർഗീയതയ്ക്കെതിരേ കോണ്ഗ്രസ് ജനകീയ സദസ് സംഘടിപ്പിക്കും.
ചമ്പാരൻ സമരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. മേയ് ആദ്യ വാരം സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്തു നടക്കും. ഇന്ദിരാഗന്ധിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ സ്ത്രീ സുരക്ഷയും കേരളവും സ്ത്രീ ശാക്തീകരണത്തിൽ ഇന്ദിരാഗാന്ധിയുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുമെന്നും ഹസൻ പറഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ വൈദ്യുതി നിരക്കു വർധനയിൽ പ്രതിഷേധിക്കുന്നതായി പ്ര മേയത്തിൽ പറഞ്ഞു. വിലക്കയറ്റം കേരത്തെ പൊറുതിമുട്ടിച്ചിരിക്കുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ അതിക്രമങ്ങൾ വർധിച്ചു വരുന്നു. പോലീസിനു നിരന്തരം വീഴ്ച സംഭവിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. എൽഡിഎഫ് നേതാക്കളുടെ പരസ്പരമുള്ള വിഴുപ്പലക്കൽ ജനങ്ങളുടെ മുന്നിലെത്തി. വിനോദസഞ്ചാരത്തിന്റെ മറവിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും പ്രമേയത്തിൽ ആരോപിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ, മുതിർന്ന നേതാക്കളായ എം.എം. ജേക്കബ്, വക്കം പുരുഷോത്തമൻ, ശശി തരൂർ എംപി എന്നിവരും പ്രസംഗിച്ചു.
മലപ്പുറത്തെ വോട്ടർമാരെ അധിക്ഷേപിക്കുന്ന തരത്തിൽ ന്യൂനപക്ഷ വർഗീയതയുടെ വിജയമാണു മലപ്പുറത്തുണ്ടായതെന്നു പറഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസ്താവന പിൻവലി ച്ചു മാപ്പുപറയണം. മലപ്പുറത്തു വർഗീയ ധ്രുവീകരണം ഉണ്ടായെന്ന സിപിഎം കണ്ടെത്തൽ ശരിയല്ല. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെയുള്ള രാഷ്ട്രീയമായ വിലയിരുത്തലാണ് ഉണ്ടായത്.
ബിജെപിയുടെ വർഗീയ ഫാ സിസത്തെ പ്രതിരോധിക്കാൻ കോണ്ഗ്രസിതര ജനാധിപത്യ സഖ്യത്തിനു മാത്രമേ സാധിക്കുകയുള്ളുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അദ്ദേഹത്തെ പഴയ ജനസംഘ ബാന്ധവത്തിന്റെ ഓർമ വേട്ടയാടുന്നതിനാലാണെന്നു ഹസൻ പറഞ്ഞു.
കോണ്ഗ്രസ് അംഗത്വ വിതരണം അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. ഒരു ബൂത്തിലേക്ക് ആറു ബുക്കുകൾ വരെ ആദ്യ ഘട്ടത്തിൽ നൽകും. ഒരു ബുക്കിൽ 25 പേർക്ക് അംഗത്വം നൽകാനാകും. അഞ്ചു രൂപയാണ് അംഗത്വ ഫീസ്. കോണ്ഗ്രസ് പാർട്ടിയുടെ നയങ്ങളുമായി ബന്ധമുള്ള എല്ലാവർക്കും അംഗത്വം നൽകാനാകും. ഓണ്ലൈൻ വഴിയും മെമ്പർഷിപ്പ് എടുക്കാം. മിസ്ഡ് കോൾ മെമ്പർഷിപ്പ് സംവിധാനം ഇല്ല. മേയ് 15 വരെയാണ് അംഗത്വ വിതരണത്തിനുള്ള സമയ പരിധി തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയിട്ടുള്ളത്. എന്നാൽ, ഇന്നലെ ചേർന്ന കെപിസിസി നേതൃയോഗത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചയേ ഉണ്ടായിട്ടില്ല.
ഇതോടൊപ്പം, തുടങ്ങിവച്ച ബൂത്തു കമ്മിറ്റി രൂപീകരണവും പൂർത്തിയാക്കും. മേയ് പത്തിനകം ബൂത്ത് കമ്മിറ്റി രൂപീകരണം പൂർത്തിയാക്കാനാണു നിർദേശം. എല്ലാ ജില്ലകളിലും കെപിസിസി പ്രസിഡന്റ് കൂടി പങ്കെടുക്കുന്ന അവലോകന യോഗങ്ങൾ ചേരും. ഇടുക്കി 25, എറണാകുളം 26, തൃശൂർ 27, പാലക്കാട് 28, കോട്ടയം 29, തിരുവനന്തപുരം 30, പത്തനംതിട്ട-മേയ് ഒന്ന്, കാസർഗോഡ്-രണ്ട്, കണ്ണൂർ-മൂന്ന്, വയനാട്-നാല്, കോഴിക്കോട്-അഞ്ച്, ആലപ്പുഴ-ആറ്, മലപ്പുറം-എട്ട്, കൊല്ലം-ഒൻപത് തീയതികളിലായി അവലോകന യോഗങ്ങൾ നടക്കും.
കോണ്ഗ്രസ് നേതാക്കൾ ബിജെപിയിലേക്കു പോകുമെന്ന വിലയിരുത്തൽ ശരിയല്ല. ഇത്തരം ആരോപണങ്ങൾക്കു മറുപടി പറയേണ്ട കാര്യമില്ല. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ മേയ് 21നു രാവിലെ ഡിസിസി ഓഫിസുകളിൽ പുഷ്പാർച്ചന നടത്തും. വൈകുന്നേരം വർഗീയതയ്ക്കെതിരേ കോണ്ഗ്രസ് ജനകീയ സദസ് സംഘടിപ്പിക്കും.
ചമ്പാരൻ സമരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. മേയ് ആദ്യ വാരം സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്തു നടക്കും. ഇന്ദിരാഗന്ധിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ സ്ത്രീ സുരക്ഷയും കേരളവും സ്ത്രീ ശാക്തീകരണത്തിൽ ഇന്ദിരാഗാന്ധിയുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുമെന്നും ഹസൻ പറഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ വൈദ്യുതി നിരക്കു വർധനയിൽ പ്രതിഷേധിക്കുന്നതായി പ്ര മേയത്തിൽ പറഞ്ഞു. വിലക്കയറ്റം കേരത്തെ പൊറുതിമുട്ടിച്ചിരിക്കുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ അതിക്രമങ്ങൾ വർധിച്ചു വരുന്നു. പോലീസിനു നിരന്തരം വീഴ്ച സംഭവിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. എൽഡിഎഫ് നേതാക്കളുടെ പരസ്പരമുള്ള വിഴുപ്പലക്കൽ ജനങ്ങളുടെ മുന്നിലെത്തി. വിനോദസഞ്ചാരത്തിന്റെ മറവിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും പ്രമേയത്തിൽ ആരോപിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ, മുതിർന്ന നേതാക്കളായ എം.എം. ജേക്കബ്, വക്കം പുരുഷോത്തമൻ, ശശി തരൂർ എംപി എന്നിവരും പ്രസംഗിച്ചു.