കോട്ടയം: റബർ വില ഇന്നലെ കിലോഗ്രാമിന് രണ്ടു രൂപകൂടി താഴ്ന്നു. ഈ ആഴ്ച മാത്രം ആർ എസ്ഐസ് നാല് ഗ്രേഡിന് ആറു രൂപയുടെയും ഗ്രേഡ് അഞ്ചിന് ഏഴു രൂപയുടെ ഇടിവാണുണ്ടായത്. ആർഎസ്എസ് നാല് ഗ്രേഡിന് 139 രൂപയും അഞ്ചാം ഗ്രേഡിന് 136 രൂപയുമാണ് ഇന്നലെ റബർ ബോർഡ് വില.
മാസങ്ങൾക്കു ശേഷം റബർ വില 140 രൂപയ്ക്കു താഴെയെത്തിയതോടെ കർഷകർ കടുത്ത ആശങ്കയിലാണ്. റബർ ബോർഡിന്റെ പ്രഖ്യാപിത വിലയേക്കാൾ രണ്ടു രൂപ കുറച്ചാണു വ്യാപാരികൾ ചരക്കു വാങ്ങുന്നത്. വില തുടരെ കുറയുന്നതിനാൽ രണ്ടു ദിവസമായി ചെറുകിട വ്യാപാരികളിൽ ഒരു വിഭാഗം ചരക്കു വാങ്ങുകയോ സ്റ്റോക്കു ചെയ്യുകയോ ചെയ്യുന്നില്ല. വില ഇടിയുന്ന സാഹചര്യത്തിൽ പുതുവർഷം ടാപ്പിംഗ് തുടങ്ങാൻ കർഷകർ താത്പര്യപ്പെടുന്നുമില്ല. പുതിയ പട്ട വരച്ചു പാൽക്കണ്ണികൾ തെളിയുവോളം ടാപ്പിഗ് നടത്തുന്ന ഒരാഴ്ചക്കാലം ലാറ്റക്സ് കിട്ടാനില്ലെങ്കിലും തൊഴിലാളികൾക്കു കൂലി നൽകേണ്ടതുണ്ട്.
റെയിൻ ഗാർഡു വയ്ക്കാൻ മരമൊന്നിന് 40 രൂപ ചെലവുണ്ട്. പ്രതിസന്ധി ശക്തമായിട്ടും ഒരു കിലോഗ്രാം ഷീറ്റിന് 150 രൂപയും ലാറ്റക്സിന് 142 രൂപയും ഉറപ്പാക്കുന്ന വില സ്ഥിരതാ പദ്ധതി സർക്കാർ പുനരാരംഭിക്കാത്തതിൽ പരക്കെ വിമർശനമുയരുകയാണ്.
മാസങ്ങൾക്കു ശേഷം റബർ വില 140 രൂപയ്ക്കു താഴെയെത്തിയതോടെ കർഷകർ കടുത്ത ആശങ്കയിലാണ്. റബർ ബോർഡിന്റെ പ്രഖ്യാപിത വിലയേക്കാൾ രണ്ടു രൂപ കുറച്ചാണു വ്യാപാരികൾ ചരക്കു വാങ്ങുന്നത്. വില തുടരെ കുറയുന്നതിനാൽ രണ്ടു ദിവസമായി ചെറുകിട വ്യാപാരികളിൽ ഒരു വിഭാഗം ചരക്കു വാങ്ങുകയോ സ്റ്റോക്കു ചെയ്യുകയോ ചെയ്യുന്നില്ല. വില ഇടിയുന്ന സാഹചര്യത്തിൽ പുതുവർഷം ടാപ്പിംഗ് തുടങ്ങാൻ കർഷകർ താത്പര്യപ്പെടുന്നുമില്ല. പുതിയ പട്ട വരച്ചു പാൽക്കണ്ണികൾ തെളിയുവോളം ടാപ്പിഗ് നടത്തുന്ന ഒരാഴ്ചക്കാലം ലാറ്റക്സ് കിട്ടാനില്ലെങ്കിലും തൊഴിലാളികൾക്കു കൂലി നൽകേണ്ടതുണ്ട്.
റെയിൻ ഗാർഡു വയ്ക്കാൻ മരമൊന്നിന് 40 രൂപ ചെലവുണ്ട്. പ്രതിസന്ധി ശക്തമായിട്ടും ഒരു കിലോഗ്രാം ഷീറ്റിന് 150 രൂപയും ലാറ്റക്സിന് 142 രൂപയും ഉറപ്പാക്കുന്ന വില സ്ഥിരതാ പദ്ധതി സർക്കാർ പുനരാരംഭിക്കാത്തതിൽ പരക്കെ വിമർശനമുയരുകയാണ്.