കൊച്ചി: ഐഒസിയുടെ ഉദയംപേരൂർ, ചേളാരി, ബിപിസിയുടെ കഴക്കൂട്ടം, അന്പലമുകൾ, എച്ച്പിസിയുടെ കഞ്ചിക്കോട്, ഇരുന്പനം എന്നീ പ്ലാന്റുകളിലെ സിലിണ്ടർ ട്രക്ക് ജീവനക്കാർ മേയ് രണ്ടു മുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ഓൾ ഇന്ത്യ ട്രക്ക് വർക്കേഴ്സ് കോ-ഓർഡിനേഷൻ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
തൊഴിലാളികളുടെ ദീർഘകാല കരാർ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു, എഐടിയുസി, ഐഎൻടിയുസി, ബിഎംഎസ് എന്നീ സംഘടനകൾ ട്രക്കുടമകൾക്ക് ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിരുന്നു. ആറുമാസം പിന്നിട്ടിട്ടും പ്രശ്നത്തിനു പരിഹാരമായില്ല. പ്രശ്നം പരിഹരിക്കാൻ അഡീഷണൽ ലേബർ കമ്മീഷണർ നടത്തിയ ചർച്ചകളും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് പണിമുടക്ക്.
ഈ സാഹചര്യത്തിലാണു പണിമുടക്കിനു നിർബന്ധിതമായതെന്നു കോ-ഓർഡിനേഷൻ ഭാരവാഹികളായ എം.എ. ഇബ്രാഹിംകുട്ടി (സിഐടിയു), ടി. രഘുവരൻ (എഐടിയുസി), എൻ.എ. കരീം (ഐഎൻടിയുസി), കെ.വി. മധുകുമാർ (ബിഎംഎസ്) എന്നിവർ പറഞ്ഞു.
തൊഴിലാളികളുടെ ദീർഘകാല കരാർ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു, എഐടിയുസി, ഐഎൻടിയുസി, ബിഎംഎസ് എന്നീ സംഘടനകൾ ട്രക്കുടമകൾക്ക് ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിരുന്നു. ആറുമാസം പിന്നിട്ടിട്ടും പ്രശ്നത്തിനു പരിഹാരമായില്ല. പ്രശ്നം പരിഹരിക്കാൻ അഡീഷണൽ ലേബർ കമ്മീഷണർ നടത്തിയ ചർച്ചകളും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് പണിമുടക്ക്.
ഈ സാഹചര്യത്തിലാണു പണിമുടക്കിനു നിർബന്ധിതമായതെന്നു കോ-ഓർഡിനേഷൻ ഭാരവാഹികളായ എം.എ. ഇബ്രാഹിംകുട്ടി (സിഐടിയു), ടി. രഘുവരൻ (എഐടിയുസി), എൻ.എ. കരീം (ഐഎൻടിയുസി), കെ.വി. മധുകുമാർ (ബിഎംഎസ്) എന്നിവർ പറഞ്ഞു.