തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണമാണ് ഉണ്ടായതെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ദുഷ്ടലാക്കോടെയുള്ളതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മലപ്പുറം പരാജയത്തിൽ സമനില തെറ്റിയ കടകംപള്ളി അവിടത്തെ ജനങ്ങളെയാണ് അപമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറത്തെ ജനങ്ങൾക്കു രാഷ്ട്രീയമേ ഉള്ളൂ. അതു മതേതര രാഷ്ട്രീയമാണ്. തിരൂരങ്ങാടിയിൽ എ.കെ. ആന്റണിയെ ഉയർന്ന ഭൂരിപക്ഷത്തിൽ ജയിപ്പിച്ച പാരമ്പര്യമാണു മലപ്പുറത്തെ ജനങ്ങൾക്കുള്ളത്. അന്ന് ഡോ.എൻ.എ.കരീമായിരുന്നു എതിർ സ്ഥാനാർത്ഥിയെന്ന് ഓർക്കണം. ജാതിയും മതവും നോക്കി സംഘടിക്കുന്നവരോ വോട്ട് ചെയ്യുന്നവരോ അല്ല മലപ്പുറത്തുള്ളത്.
പി.കെ. കുഞ്ഞാലിക്കുട്ടി ഉജ്വല വിജയം നേടിയപ്പോൾ രണ്ടു ലക്ഷം വോട്ട് നേടുമെന്ന് പറഞ്ഞ ബിജെപിയുടെ സ്ഥിതി എന്തായെന്ന് നമുക്കറിയാം. അതുകൊണ്ടു പരാജയത്തെ മാന്യമായി അംഗീകരിക്കുകയാണു സിപിഎം ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മലപ്പുറത്തെ ജനങ്ങൾക്കു രാഷ്ട്രീയമേ ഉള്ളൂ. അതു മതേതര രാഷ്ട്രീയമാണ്. തിരൂരങ്ങാടിയിൽ എ.കെ. ആന്റണിയെ ഉയർന്ന ഭൂരിപക്ഷത്തിൽ ജയിപ്പിച്ച പാരമ്പര്യമാണു മലപ്പുറത്തെ ജനങ്ങൾക്കുള്ളത്. അന്ന് ഡോ.എൻ.എ.കരീമായിരുന്നു എതിർ സ്ഥാനാർത്ഥിയെന്ന് ഓർക്കണം. ജാതിയും മതവും നോക്കി സംഘടിക്കുന്നവരോ വോട്ട് ചെയ്യുന്നവരോ അല്ല മലപ്പുറത്തുള്ളത്.
പി.കെ. കുഞ്ഞാലിക്കുട്ടി ഉജ്വല വിജയം നേടിയപ്പോൾ രണ്ടു ലക്ഷം വോട്ട് നേടുമെന്ന് പറഞ്ഞ ബിജെപിയുടെ സ്ഥിതി എന്തായെന്ന് നമുക്കറിയാം. അതുകൊണ്ടു പരാജയത്തെ മാന്യമായി അംഗീകരിക്കുകയാണു സിപിഎം ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.