ചൂടുചായ പറന്നുവരുന്നതും കാത്ത് ആളുകൾ മാനത്തു നോക്കിനിൽക്കുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം ലക്നോ സാക്ഷ്യം വഹിച്ചത്. ആളുകളുടെ കാത്തിരിപ്പിനു വിരാമിട്ടു ചൂടാറുംമുന്‍പേ ചായ പറന്നെത്തുകയും ചെയ്തു.
കാണ്‍പുർ ഐഐടിയിലെ വിദ്യാർഥിയായിരുന്ന വിക്രംസിംഗ് നേതൃത്വം കൊടുക്കുന്ന ടെക് ഈഗിൾ ഇന്നവേഷൻസ് ആണ് ചായക്കാരൻ ഡ്രോണിനെ സൃഷ്ടിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മറ്റു ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യാൻ ഡ്രോണുകളെ ഉപയോഗിക്കാറുണ്ടെങ്കിലും ഡ്രോണുപയോഗിച്ചു ചായ വിതരണം നടത്തുന്നത് ലോകത്ത് ആദ്യമാണെന്നു വിക്രം സിംഗ് പറഞ്ഞു.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന, ജിപിഎസ് സംവിധാനം ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു വിതരണം. രണ്ടു ലിറ്റർ ചായയാണ് പ്രത്യേക പാത്രത്തിലാക്കി ലക്ഷ്യസ്ഥാനത്തെത്തിച്ചത്. രണ്ടു കിലോഗ്രാം ഭാരമുള്ള വസ്തുക്കൾ 10 കിലോമീറ്റർ ചുറ്റളവിൽ എത്തിക്കാൻ ഈ ഡ്രോണിനു കഴിവുണ്ടെന്ന് സ്റ്റാർട്ടപ് അധികൃതർ പറഞ്ഞു.
ലക്നോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓണ്‍ലൈൻ ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ ‘ഓണ്‍ലൈൻ കാക’യുമായി ചേർന്നു ഡ്രോണുപയോഗിച്ചുള്ള ഭക്ഷണവിതരണം നടത്തുകയാണ് ടെക് ഈഗിളിന്റെ പദ്ധതി. കേന്ദ്ര സിവിൽ ഏവിയേഷൻ അധികൃതരിൽനിന്ന് അനുമതി കിട്ടിയാലുടൻ പുതിയ സംരംഭം ആരംഭിക്കുമെന്ന് ‘ഓണ്‍ലൈൻ കാക’ അധികൃതർ അറിയിച്ചു. ആദ്യഘട്ടമെന്നോണം ലക്നോവിലും വിജയിച്ചാൽ മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപിക്കാനാണ് ഈ യുവ സംരംഭകരുടെ ലക്ഷ്യം.
കാണ്‍പുർ ഐഐടിയിലെ വിദ്യാർഥിയായിരുന്ന വിക്രംസിംഗ് നേതൃത്വം കൊടുക്കുന്ന ടെക് ഈഗിൾ ഇന്നവേഷൻസ് ആണ് ചായക്കാരൻ ഡ്രോണിനെ സൃഷ്ടിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മറ്റു ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യാൻ ഡ്രോണുകളെ ഉപയോഗിക്കാറുണ്ടെങ്കിലും ഡ്രോണുപയോഗിച്ചു ചായ വിതരണം നടത്തുന്നത് ലോകത്ത് ആദ്യമാണെന്നു വിക്രം സിംഗ് പറഞ്ഞു.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന, ജിപിഎസ് സംവിധാനം ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു വിതരണം. രണ്ടു ലിറ്റർ ചായയാണ് പ്രത്യേക പാത്രത്തിലാക്കി ലക്ഷ്യസ്ഥാനത്തെത്തിച്ചത്. രണ്ടു കിലോഗ്രാം ഭാരമുള്ള വസ്തുക്കൾ 10 കിലോമീറ്റർ ചുറ്റളവിൽ എത്തിക്കാൻ ഈ ഡ്രോണിനു കഴിവുണ്ടെന്ന് സ്റ്റാർട്ടപ് അധികൃതർ പറഞ്ഞു.
ലക്നോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓണ്‍ലൈൻ ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ ‘ഓണ്‍ലൈൻ കാക’യുമായി ചേർന്നു ഡ്രോണുപയോഗിച്ചുള്ള ഭക്ഷണവിതരണം നടത്തുകയാണ് ടെക് ഈഗിളിന്റെ പദ്ധതി. കേന്ദ്ര സിവിൽ ഏവിയേഷൻ അധികൃതരിൽനിന്ന് അനുമതി കിട്ടിയാലുടൻ പുതിയ സംരംഭം ആരംഭിക്കുമെന്ന് ‘ഓണ്‍ലൈൻ കാക’ അധികൃതർ അറിയിച്ചു. ആദ്യഘട്ടമെന്നോണം ലക്നോവിലും വിജയിച്ചാൽ മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപിക്കാനാണ് ഈ യുവ സംരംഭകരുടെ ലക്ഷ്യം.